Tuesday, November 3, 2009

മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന ദേശാഭിമാനി

വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ മിണ്ടാട്ടമില്ലായിരുന്ന സി പി എം നേത്രുത്വം വൈകിയെങ്കിലും,പിടിച്ചുനില്‍ക്കാന്‍ വേണ്ടി, സ്വതവേ ബുദ്ധിയില്‍ പിന്നിലായ "സഹാക്കളെ" പിടിച്ചു നിര്‍ത്താന്‍ ദേശാഭിമാനി വഴി ‍ഇറക്കിയ തുറുപ്പുചീട്ട് !!


Nov 2, 2009


ആകെ കൂടെ ഉള്ള സാമ്യം, രണ്ടു പേരും പുരുഷന്‍മാരാണു എന്നുള്ളതും, രണ്ടു വൊട്ടറുടെയും വയസ്സ്. - 50 വയസ്സ്.


സഹാക്കളെ ഉണരുവിന്‍ ......... വേറൊരണ്ണം ഇറക്കൂ...ഇതില്‍ തോറ്റു.






മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന "ദേശാഭിമാനി" ഇതാ വീണ്ടും ഇന്നു വാക്കു മാറ്റിയിരിക്കുന്നു. ഇന്നു ദാമോദരന്‍ ഉമ്മന്‍ചാണ്ടിയുടെ കാവല്‍ക്കാരന്‍ !!





നാളെ ആരാവുമൊ എന്തൊ?

Monday, November 2, 2009

വെല്ലുവിളി

കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍വരെ കണ്ണൂരില്‍ തമ്പടിച്ചുകഴിഞ്ഞു. ബിഹാറിലെയും യു.പി.യിലെയും പ. ബംഗാളിലെയും തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ കണ്ടിട്ടുള്ള അവര്‍ ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ട് അദ്ഭുതം കൂറുകയാണ്. ഭരണസംവിധാനങ്ങള്‍ ദുരുപയോഗിച്ച് ആസൂത്രിതവും വിദഗ്ധവുമായ രീതിയില്‍ യഥാര്‍ഥ വോട്ടര്‍പട്ടികയെ സി.പി.എം. ഇവിടെ ഗളഹസ്തം ചെയ്തിരിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയവര്‍, അവിടെ ചോരയുടെയും കണ്ണീരിന്റെയും സ്‌ഫോടനങ്ങളുടെയും ചാലുകള്‍ വെട്ടിക്കീറിയവര്‍, ഈ നാടിനു മറ്റൊരു കളങ്കംകൂടി ചാര്‍ത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ പുതുതായി 9,357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6,386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുണ്ടാക്കാന്‍ കണ്ണൂരിലെ വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അങ്ങനെ ആയിരക്കണക്കിനു വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ജില്ലാ കളക്ടറെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. വ്യാജവോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും അവര്‍ക്ക് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തെളവുസഹിതം പരാതി നല്കിയിരിക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കണ്ണൂരില്‍ മാത്രം കേന്ദ്രസേനയിറങ്ങി.
സ്വന്തം പാര്‍ട്ടി ഓഫീസും പത്രഓഫീസും സി.പി.എം. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ദുരുപയോഗിച്ചു. ഉടമകളറിയാതെ സ്വന്തം വീടുകളിലും കെട്ടിടങ്ങളിലും പുതിയ താമസക്കാരെത്തി. ക്വാര്‍ട്ടേഴ്‌സുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഇടിഞ്ഞുപോയ കെട്ടിടങ്ങള്‍, മാസങ്ങളായി അടച്ചിട്ട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.എം. പുതിയ വോട്ടര്‍മാരെ കുടിയിരുത്തി. അന്വേഷണസംഘങ്ങള്‍ക്ക് ഈ വീടുകളിലൊന്നും പുതിയ വോട്ടര്‍മാരെ കണ്ടെത്താനായില്ല.

പാര്‍ട്ടി ഓഫീസുകള്‍


കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആയിക്കര സി.ഐ.ടി.യു. ഓഫീസ് വിലാസത്തില്‍ 24 വ്യാജവോട്ടുകളാണു ചേര്‍ത്തത്. 23 പുരുഷന്മാരും ഒരു സ്ത്രീയും. നംഷീല്‍ കോട്ടേജ്, ഫൗസിയ കോട്ടേജ്, മാലിനി വില്ല, ആമിന കോട്ടേജ്, മൊയ്തീന്‍ വീട്, ഖിലാസി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ ആറുപേരുകളാണ് ഈ കെട്ടിടത്തിനു പുതുതായി ലഭിച്ചത്.
സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. ആസ്​പത്രിയിലെ 16 നഴ്‌സിങ് വിദ്യാര്‍ഥിനികളും ഒരു പുരുഷനും താമസിക്കുന്നത് ഉടമ അറിയാതെ യശോറാം അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന് എ.കെ.ജി. മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന് പേരിട്ടു. വടകരയിലെ മുന്‍ സി.പി.എം. എം.പി. എ.കെ. പ്രേമജത്തിന്റെ സഹോദരന്‍ എ.കെ. പ്രഭാകരനാണ് വീട്ടുടമ. ഇവിടെ സ്ത്രീകളാരും താമസമില്ലെന്നു തുറന്നു പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെ വെട്ടിലാക്കി.
സി.പി.എം. എളയാവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി രാജന്റെ ദയരംകണ്ടി വീടിന് അതേ നമ്പറില്‍ രജിഷ നിവാസ് എന്ന പേരുകൂടി നല്കി അവിടെ പുതിയ ഏഴു വോട്ടര്‍മാരെക്കൂടി ചേര്‍ത്തിരിക്കുന്നു. ഈ വീട്ടിലോ മണ്ഡലത്തിലോ ഉള്ളവരല്ല ഇവര്‍. വോട്ടിനുവേണ്ടി സി.പി.എം. ഒണ്ടേന്‍പറമ്പ് ഓഫീസിന്റെ പേരുതന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മൂപ്പന്റെവിട എന്നാണു പുതിയ പേര്! അബ്ദുള്ള, മഹമ്മദ് ജാഫര്‍, ഓമനക്കുട്ടന്‍, ബൈജു, പ്രേമന്‍ എന്നിവരാണ് ഈ വ്യാജ വീട്ടിലെ പുതിയ വോട്ടര്‍മാര്‍. പല നാടുകളില്‍നിന്നു വന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റില്‍ ജോലിചെയ്യുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ ഇല്ലാത്ത ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ വോട്ടര്‍മാരാക്കി.
ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചിറക്കല്‍ പഞ്ചായത്തിലുള്ള വീട്ടില്‍പ്പോലും വ്യാജ വോട്ടറെ ചേര്‍ത്തു. കല്യാശ്ശേരി മണ്ഡലത്തിലുള്ള മാടായി പഞ്ചായത്ത് മുന്‍ മെമ്പറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിനോദിനെ ഈ വീട്ടു നമ്പറിലാണ് കണ്ണൂരിലെ വോട്ടറാക്കിയിരിക്കുന്നത്. സെക്രട്ടറിക്ക് ഇവിടെ എത്തിയപ്പോള്‍ കുഞ്ഞിരാമന്‍ എന്ന പേരില്‍ പുതിയ അച്ഛനെയും ലഭിച്ചു. അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില.
കണ്ണൂര്‍ മുനിസിപ്പല്‍ സി.പി.എം. കൗണ്‍സിലറും അവിടത്തെ വോട്ടറുമായ സലിം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത്തിലെത്തി മറ്റൊരു വോട്ടുകൂടി നേടി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ രണ്ടു വോട്ടുണ്ട്. കണ്ണൂരില്‍നിന്ന് 80 കി.മീ. അകലെ കേളകം പഞ്ചായത്തിലെ മലമടക്കുകളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ജീപ്പില്‍ കുത്തിനിറച്ചുകൊണ്ടു വന്ന് ചിറക്കല്‍ പഞ്ചായത്തില്‍ 13 വ്യാജവോട്ടുണ്ടാക്കി. ധര്‍മടം മണ്ഡലത്തിലെ കരാറിനകം സഹ.ബാങ്കിലെ സി.പി.എം. ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരില്‍ കുടിയിരുത്തി.

വീടൊന്ന് പല പേര്


ഒറീസ്സയില്‍നിന്നുള്ള ഏതാനും തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 14/ 958 എ. നമ്പറിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ അന്തംവിട്ടുപോകും. ആസിമ ക്വാര്‍ട്ടേഴ്‌സ്, നസീമ ക്വാര്‍ട്ടേഴ്‌സ്, ആമിന ക്വാര്‍ട്ടേഴ്‌സ്, ആയിഷ ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പലതാണ് ഈ വീടിന്റെ പുതിയ പേരുകള്‍! വ്യത്യസ്ത മതത്തില്‍പ്പെട്ട 13 പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. പുതിയ താമസക്കാരെ കണ്ട് ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പരിഭ്രാന്തിയിലാണ്.
പുഴാതി പഞ്ചായത്തിലെ റുക്‌സാനാസ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഖദീജ മന്‍സില്‍ എന്നീ വീടുകളില്‍ അജ്ഞാതരായ ഹൈന്ദവ വോട്ടര്‍മാരെയാണു ചേര്‍ത്തിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊന്നങ്കൈ ലൈന്‍ കെട്ടിടത്തിലെ പുതിയ വോട്ടര്‍മാര്‍ അവിടത്തെ താമസക്കാരല്ലെന്ന്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കു തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. കക്കാട് അങ്ങാടിയിലെ രണ്ടു വോട്ടര്‍മാരുടെ കാര്യത്തിലും ഇങ്ങനെ തിരുത്തലുണ്ടായി. എന്നാല്‍, ഇവരെല്ലാം അന്തിമവോട്ടര്‍ പട്ടികയില്‍ ഇടംനേടി.

പൊളിഞ്ഞ വീടുകള്‍


പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൈയില്‍ രണ്ടു വര്‍ഷം മുമ്പു പൊളിച്ചുകളഞ്ഞ കൃഷ്ണനിവാസ് എന്ന കെട്ടിടത്തില്‍ നാലു വോട്ടുകളും ചിറക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരത്തറയില്‍ രണ്ടു വര്‍ഷമായി കാടുപിടിച്ചു കിടക്കുന്ന ചേക്ക്‌ലൈന്‍ കടമുറിയില്‍ ആറു വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഇവിടത്തെ താമസക്കാരല്ലെന്നു ചൂണ്ടിക്കാട്ടി സ്ഥലമുടമ കണിയറയ്ക്കല്‍ സുലൈഖ കളക്ടര്‍ക്കു പരാതി നല്കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ ഉള്ളവര്‍ പിന്നീട് സ്ഥലത്തിന്മേല്‍ അവകാശം ഉന്നയിക്കുമോ എന്നാണ് ഉടമയുടെ ഭയം.
എളയാവൂര്‍ പഞ്ചായത്തിലെ മേലെ ചൊവ്വയില്‍ ആശീര്‍വാദ് ക്വാര്‍ട്ടേഴ്‌സ് എന്നൊരു വ്യാജവീട്ടുപേരുണ്ടാക്കി ഒന്‍പതു വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. ഇതേ പഞ്ചായത്തിലെ 61-ാം നമ്പര്‍ ബൂത്തില്‍ വീടുപൊളിച്ചു വാഴവെച്ച സ്ഥലത്തും പഴയ വീട്ടുനമ്പറില്‍ രണ്ടു വോട്ടര്‍മാരുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള മൈത്രിസദനം എന്ന വൃദ്ധമന്ദിരത്തില്‍ 18 വോട്ടുകള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. വയോധികരായ ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനേ കഴിയൂ. ആള്‍പ്പാര്‍പ്പില്ലാത്ത ആര്‍.എസ്.പി. ഓഫീസില്‍ ഏഴു വോട്ടുകളാണു പുതുതായി ചേര്‍ത്തത്.
ജനാധിപത്യധ്വംസനത്തിന്റെ ഇത്തരം നൂറുകണക്കിനു സംഭവങ്ങളാണ് പുറത്തുവരുന്നത്. ദേശീയതലത്തില്‍പ്പോലും ഇവ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, കണ്ണൂരില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടുകളും ഇപ്രകാരം ഉള്ളതാന്നെന്ന അഭിപ്രായം എനിക്കില്ല. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും അവരെല്ലാം വോട്ടു ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണ്. എന്നാല്‍, വ്യാജവോട്ടിനെ യു.ഡി.എഫ്. സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും. കാരണം, അത് ജനാധിപത്യത്തിന്റെ വികൃതമുഖമാണ്.

വെല്ലുവിളി


എല്‍.ഡി.എഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകണം എന്നുമാണല്ലോ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്പറഞ്ഞവ കൂടാതെ ഒരൊറ്റ കാര്യം കൂടി. താങ്കളുടെ ഡ്രൈവര്‍ വി.കെ. സജീവന്‍ ധര്‍മടം മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ (ക്രമനമ്പര്‍ 119) വോട്ടറാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സി.പി.എം. ഓഫീസിലെ വിലാസത്തില്‍ വോട്ടറാക്കിയില്ലേ?(ബൂത്ത് നമ്പര്‍ അഞ്ച്, ക്രമനമ്പര്‍ 1128). ഇദ്ദേഹത്തിന് ഇപ്പോള്‍ രണ്ടു വോട്ടില്ലേ?
സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി. ഒരു കാര്യം ഞാന്‍ അടിവരയിട്ടു പറയുന്നു. മറ്റൊരു സ്ഥലത്ത് വോട്ടുള്ളതു മറച്ചുവെച്ചും കണ്ണൂരില്‍ സ്ഥിരതാമസം ഇല്ലാതെയും ഏതെങ്കിലും യു.ഡി.എഫ്. പ്രവര്‍ത്തകന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റണം. അവരുടെ പേരില്‍ നിയമനടപടി എടുക്കണം.
ഇതുപോലൊരു സമീപനം സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാണോ? സത്യത്തോട് കരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു മറുപടി സി.പി.എമ്മില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നു.



ഉമ്മന്‍ചാണ്ടി "മാത്രുഭൂമി"യില്‍ക്കൂടി നടത്തിയ വെല്ലുവിളി ..........


Friday, October 30, 2009

സംഗതി ചൂടുപിടിച്ചിരിക്കുന്നു......

കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റത്തിനെതിരെ മണ്ഡലത്തിലെങ്ങും ഉയരുന്ന പ്രതിഷേധം കണ്ട്‌ പകച്ചു നില്‍ക്കുകയാണ്‌ ഇടതുമുന്നണി. വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം പുതുമുഖങ്ങള്‍ കുടിയേറിയതിലോ ആറായിരത്തോളം പേര്‍ പുറത്തുപോയതിലോ തെല്ലും ആശങ്കയില്ലാതിരുന്ന മുന്നണിക്ക് വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ പോലും മിണ്ടാട്ടമില്ലായിരുന്നു, പാര്‍ട്ടി പത്രത്തിന്‌ പോലും ഉത്തരമില്ലയിരുന്നു. കളി കാര്യമായപ്പോള്‍ - വ്യജന്മാരെ നേരിടാന്‍ ബൂത്തില്‍ തന്നെ അവര്‍ക്കെതിരെ കേസെടുക്കുമെന്നായപ്പോള്‍ , ആ വാര്‍ത്ത വന്നപ്പോള്‍, തങ്ങളുടെ കള്ള വോട്ടര്‍മാരെല്ലാം ഞെട്ടിയപ്പോള്‍, വൈകിയെങ്കിലും ചെറിയൊരു പ്രതിരോധം തീര്‍ക്കാന്‍ കിണഞ്ഞ പാടുപെടുന്ന ശശിയെയും, പാര്‍ട്ടി പത്രക്കാരെയും കാണാന്‍ കഴിയുന്നു. ജയിക്കാന്‍ ഇത്തരത്തില്‍ എന്തു വൃത്തികേടും ചെയ്യുമെന്ന്‌ സാംസ്കാരിക നായകനായ പിണറായിയുടെ കൂലിയെഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടിനെ കൊണ്ട്‌ "ദേശാഭിമാനിയില്‍" വിശദീകരണ ലേഖനവുമെഴുതിച്ചതോടെ കണ്ണൂരിലെ വോട്ടര്‍മാര്‍ക്ക്‌ സി പി എം ചെയ്ത കൊടും പാതകം തീര്‍ത്തും ബോധ്യപ്പെട്ടു. കണ്ണൂരിലെ വോട്ടര്‍മാരെ സംബന്ധിച്ച്‌ അഭിമാനപോരാട്ടമാണ്‌ ഇക്കുറി നടക്കുന്നത്‌. കണ്ണൂരിലെ ജനങ്ങളുടെ വികാരമാണ്‌ ഓരോ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാറുള്ളതെങ്കില്‍ ഇത്തവണ കണ്ണൂരിനു പുറത്തുള്ള മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളെ ഇവിടെ വ്യാജരേഖകള്‍ ചമച്ച്‌ വോട്ടര്‍മാരാക്കി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമം സി പി എം നടത്തുന്നു. ഇത്‌ കണ്ണൂരിന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ്‌. അതിന്‌ ചുട്ടമറുപടി നല്‍കാന്‍ ഇവിടത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നതിന്റെ തെളിവാണ്‌ ജനങ്ങള്‍ നേരിട്ട് തന്നെ വ്യാജന്മാരെ നേരിടാന്‍ രംഗത്തിറങ്ങിയത്.
അധികവും മുസ്ലീം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആറായിരത്തിലധികം യഥാര്‍ത്ഥ വോട്ടുകള്‍ തള്ളിയും ഇല്ലാത്ത കെട്ടിടത്തിലും വീട്ടു നമ്പറിലുമൊക്കെ മണ്ഡലത്തിനു പുറത്തുള്ളവരുടെ പേര്‌ ചേര്‍ത്തും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ വിജയം നേടാമെന്നായിരുന്നു സി പി എമ്മിന്റെ കണക്കുകൂട്ടല്‍. അതെല്ലാം തെളിവുസഹിതമുള്ള വാര്‍ത്തകളും, ചിത്രങ്ങളും കൂടി എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവിട്ടപ്പോള്‍ ഞെട്ടിയ വ്യാജ വോട്ടര്‍മാര്‍ കള്ള വോട്ട് ചെയ്യാന്‍ ഞങ്ങള്‍ ഇല്ല എന്നായി. കള്ളവോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ വരുംബോള്‍ കയ്യൊടെ പിടിക്കും എന്നു പറഞ്ഞതിനാണു ഇപ്പൊ CPM മാധ്യമങ്ങളെയും, തെരെഞ്ഞെടുപ്പു കമ്മീഷനെയും കൂടെ UDF നെയും എതിര്‍ക്കുന്നതു.

കള്ളവോട്ടുകാര്‍ക്ക്‌ വിധിക്കാനുള്ളതല്ല കണ്ണൂരിന്റെ ജനവിധിയെന്ന്‌ ഉദ്ഘോഷിച്ച്‌ കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാര്‍ അവര്‍ക്കെതിരെ നില്‍ക്കുന്ന കാഴ്ചയാണ്‌ പോരാട്ടരംഗത്ത്‌ കാണാന്‍ സാധിക്കുന്നത്‌.
മറ്റൊന്നു ഈ മണ്ഡലത്തിലെങ്ങും വികസനം നടന്നിട്ടില്ല എന്ന ദുര്‍ബലമായ ആരോപണമാണു.ഒരു വ്യാഴവട്ടത്തിലേറെയായി കെ. സുധാകരനായിരുന്നു കണ്ണൂരിന്റെ അമരക്കാരന്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ 8613 വോട്ടിനാണ്‌ സി.പി.എമ്മിലെ കെ.പി. സഹദേവനെ പരാജയപ്പെടുത്തിയത്‌. വികസനം വരാതെ ഈ സുധാകരനു എങ്ങനെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 23000 വോട്ടിന്റെ ലീഡ്‌ കിട്ടി എന്നുള്ള ചോദ്യത്തിനു മിണ്ടാട്ടമില്ലാതെ നില്‍ക്കയാണു CPM.

കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണ വിജയ,പരാജയങ്ങളും ഇവിടെ വിഷയമാകുബൊള്‍, അതൊന്നും നേരിടാന്‍ കഴിയാതെ തലതാഴ്തി നടക്കുകയാണെ CPM നേത്രുത്വം.മരിച്ചവരോട്‌ ആദരവ്‌ കാട്ടുകയെന്നത്‌ സംസ്കാരമുള്ള ഏതൊരു സമൂഹത്തിന്റെയും കടമയാണ്‌. ശത്രുവാണെങ്കില്‍ പോലും മരിച്ചവരോട്‌ ആദരവ്‌ കാണിക്കാത്ത മനുഷ്യന്‍ മൃഗതുല്യനാണ്‌.കേരളജനതയുടെ ഒരു കൈയബദ്ധം മൂലം അധികാരത്തിലെത്തിയ മാര്‍ക്സിസ്റ്റ്‌ മുന്നണി മരിച്ചവരെ പോലും അപമാനിച്ചുകൊണ്ട്‌ കേരള ജനതയെ വിളിക്കുകയാണ്‌. 'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്ന മാവോ സൂക്തം തിരുത്തിക്കുറിച്ചുകൊണ്ട്‌ 'വിപ്ലവം പാഠപുസ്തകത്തിലൂടെ' എന്നാക്കിയ മാര്‍ക്സിസ്റ്റ്‌ അനുകൂല അദ്ധ്യാപക സംഘടനയായ കേരള സ്കൂള്‍ ടീച്ചേഴ്സ്‌ അസോസിയേഷന്‍ (കെ.എസ്‌.ടി.എ) 'വിപ്ലവം പരീക്ഷാ ചോദ്യപേപ്പറിലൂടെ'യും ആകാം എന്ന്‌ കേരളീയ സമൂഹത്തെ അറിയിച്ചിരിക്കുന്നു.

ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ മുഖ്യനെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ "ദേശാഭിമാനി" താന്‍ വായിക്കില്ലെന്നു പറഞ്ഞു നടക്കുകയാണു മുഖ്യന്‍.




.

Sunday, October 25, 2009

റഷ്യന്‍ ജിലേബി കണ്ട മന്ത്രി പുത്രന്‍.


വാര്‍ത്തയുടെ നിജസ്തിതി മാധ്യമങ്ങളോട് അന്വേഷിക്കാന്‍ മന്ത്രി. ആര്‍ക്കെങ്കിലും എന്തെരെലും വിവരം കിട്ടിയാല്‍ ആളെ നേരിട്ടറിയിക്കുമല്ലൊ?

പണ്ടു,പണ്ടു കേരളാ പോലീസിന്റെ "വെടി" യുടെ മുന്നില്‍ പതറാത്ത അച്ചന്റെ മകന്‍, റഷ്യന്‍ വെടിക്ക് മുന്നില്‍ ...... ഇല്ല ഇത് അസംഭവ്യം!!!!!, ആണൊ?



മോര്‍ഫിങ് ആണൊ CPM ലെ ഗ്രൂപ്പ് കളിയാണൊ അതൊ റഷ്യന്‍ ജിലേബി കണ്ട ഗ്രഹിണി പിടിച്ച് ആര്‍ത്തി മൂത്ത പുത്രനായതാണൊ. ഇപ്പൊ കൊടിയേരിക്കു മന്ത്രിക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും ഐസ്ക്രീമും പോറൊട്ടയും അല്ല റഷ്യന്‍ ജിലേബി ആവാം ഗ്രഹിണി പിടിച്ചവര്‍ക്ക് നല്ലതെന്ന്. :)



പോലീസ് കേസെടുത്തിട്ടില്ല, അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ബേബി മന്ത്രി അന്വേഷിച്ച് കണ്ടെത്തിയത്രേ, ബേബി "ബേബി"ആയതു കൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നതെന്നും പിണറായി. അപ്പൊ ഈ വീഡിയൊ കാണുംബൊ ഒരു സംശയം, പോലീസ് അവിടെ പിന്നെ എന്തിനു വന്നു? ഇനീപ്പൊ ഏത് ലാപ്റ്റോപ്പ് എന്നെല്ലാം ചോദിക്കുമോ എന്തൊ?

Thursday, October 22, 2009

കണ്ണൂരിന്റെ രാഷ്ട്രീയം ,ബീഹാര്‍ മോഡലിന്റെ പരിഷ്കരിച്ച പ്രയോഗം




അധികാരവും കൈയൂക്കുമുണ്ടെങ്കില്‍ കണ്ണൂരിലെന്തും ചെയ്യാമെന്ന സി പി എം നേതൃത്വത്തിന്റെ അഹന്തയുടെയും പൊതു സമൂഹത്തോട്‌ അവര്‍ക്കുള്ള അവജ്ഞയുടെയും ഉത്തമ ദൃഷ്ടാന്തമാണു ഇന്നു കണ്ണൂരില്‍ നടക്കുന്നത്. യു ഡി എഫിന്‌ ഇരുപതിനായിരത്തില്‍പരം വോട്ടിന്റെ മേല്‍ക്കൈയുണ്ടെന്ന്‌ കെ സുധാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ വേളയില്‍ തെളിയിച്ച മണ്ഡലം.
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ 1,30,355 വോട്ടര്‍മാരുണ്ടായിരുന്നിടത്ത്‌ ഇപ്പോള്‍ വര്‍ധിച്ചത്‌ 2971 പേരാണ്‌.അതാണു "ദേശാഭിമാനിക്കു" വാര്‍ത്ത.ഒറ്റനോട്ടത്തില്‍ യാതൊരു അസ്വാഭാവികതയുമില്ലാത്ത വോട്ടര്‍പട്ടികയുടെ അകം തുറന്നു കാട്ടാതെ വെറും "കൊഞ്ഞാണന്മാരായ" (കട:സുധാകരന്‍ മന്ത്രി) പാര്‍ട്ടി അനുഭാവികളെ വെറും കോവര്‍ കഴുതകള്‍ ആക്കുന്ന "ദേശാഭിമാനി തന്ത്രം". പത്രം പറയുന്നു - കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ ആണു ഏറ്റവും കുറവുവര്‍ധന എന്ന്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2009 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമിടയില്‍ കണ്ണൂരില്‍ പുതുതായി വന്ന വോട്ടര്‍മാര്‍ 300 ല്‍ താഴെയാണ്‌. അതു പത്രം മറയ്ക്കുന്നു.ആറു മാസത്തിനിടയിലാണ്‌ 9357 വോട്ടര്‍മാര്‍ ഒറ്റയടിക്ക്‌ വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയിരിക്കുന്നത്‌. അതില്‍ 1370 വോട്ടര്‍മാര്‍ മാത്രമേ ട്രാന്‍സ്ഫര്‍ വോട്ടുകളില്‍ വന്നിട്ടുള്ളൂ എന്നും പത്രം പറയുംബോള്‍, ആ ട്രാന്‍സ്ഫര്‍ വോട്ടുകള്‍ മണ്ടലത്തിലെതന്നെ ബൂത്തുകള്‍ മാറിയതാണെന്ന് മനപൂര്‍വ്വം മറക്കുന്നു. 9357 വോട്ടര്‍മാരില്‍ 90 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളിലാണ്‌ വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തിയത്‌.ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറായില്ല. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ്‌ ഈ അധിനിവേശമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതെന്തായാലും ജനാധിപത്യ മര്യാദകളെ ചവിട്ടിത്തേച്ച്‌ കണ്ണൂരിലെ വോട്ടര്‍പട്ടികയിറക്കി. ഇനി ഇലക്ഷന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന കണ്ണൂര്‍ കോട്ട കെ സുധാകരന്റെ കുതിപ്പില്‍ കീഴ്പ്പെട്ടിട്ടും പഠിക്കാത്ത സി പി എം ഈ ഉപതെരഞ്ഞെടുപ്പില്‍ മറക്കാത്ത മറ്റൊരുപാഠം കൂടി പഠിക്കും.

സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 വോട്ടര്‍മാരെ വോട്ടര്‍ലിസ്റ്റില്‍ നിന്ന്‌ നീക്കിയപ്പോള്‍ 9357 പുതിയ വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്തി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍തന്നെ മുന്‍ബുണ്ടയിട്ടില്ലാത്ത മഹാകാര്യം. ഇതില്‍ മഹാഭൂരിപക്ഷവും മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകളുമായി വന്ന സി പി എമ്മുകാരാണ്‌. കണ്ണൂരില്‍ ആറുമാസമായി സ്ഥിരതാമസക്കാരാണെന്നു പറഞ്ഞാണ്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ മാരുടെ മഹാപ്രവാഹം കണ്ടത്‌. ഇവര്‍ക്കെല്ലാം ഓരോരോ വിലാസവുമുണ്ടായിരുന്നു. ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെ താമസക്കാരെന്ന പേരില്‍, എ കെ ജി ആശുപത്രിയിലെ താമസക്കാരെന്ന പേരില്‍, അതുപോലെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സകല സ്ഥാപനങ്ങളുടെ മറവിലും കണ്ണൂരില്‍ സി പി എം വോട്ടര്‍മാരെ ചേര്‍ത്തു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി നടത്തിയിരുന്നു. സി പി എം നേതാക്കളുടെ ഏറാന്‍ മൂളികളായി സര്‍വ്വീസ്‌ ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇതിനായി നിയോഗിച്ചത്‌. അതിന്‌ നേതൃത്വം നല്‍കാന്‍ നിയുക്തനായത്‌ ജില്ലാ വരണാധികാരിയായി പ്രവര്‍ത്തിക്കേണ്ട കലക്ടര്‍ വി കെ ബാലകൃഷ്ണന്‍. കണ്ണൂരിലെ വോട്ടര്‍പ്പട്ടികയെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക്‌ വിറളിപിടിക്കും. വോട്ടര്‍പ്പട്ടികയൊക്കെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന കാര്യമാണെന്നും അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ റോളില്ലെന്നുമാണ്‌ സി പി എം നേതാക്കളായ ഇ പി ജയരാജനും പി ശശിയും പറഞ്ഞത്‌. കോരിത്തരിച്ചു പോകുന്നു സി പി എമ്മിന്റെ ഈ നിലപാടു കാണുമ്പോള്‍. ഒരു കാര്യത്തിലും ഇടപെടാത്ത ഈ പഞ്ചപാവങ്ങളെ എങ്ങനെ വിമര്‍ശിക്കും..? :)

സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 പേരെ നീക്കം ചെയ്തിരിക്കുന്നത്‌ മതിയായ നോട്ടീസയക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ്‌. പലര്‍ക്കും നോട്ടീസ്‌ നല്‍കിയിട്ടില്ല. ചിലര്‍ക്കൊക്കെ അധികൃതര്‍ നോട്ടീസയച്ചിരുന്നെങ്കിലും വൃദ്ധരായ ആളുകള്‍ക്കും രോഗികള്‍ക്കുമൊക്കെ ഹിയറിംഗില്‍ പോകാനായില്ല. ചെന്ന പലരും താലൂക്കോഫീസിലെ നീണ്ട ക്യൂ കണ്ട്‌ തിരിച്ചു വരികയാണുണ്ടായത്‌. ഇത്തരം വോട്ടര്‍മാരുടെ വോട്ടാണ്‌ പട്ടികയില്‍ നിന്ന്‌ തള്ളിയതില്‍ ഭൂരിപക്ഷവും.ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെയടക്കം വ്യാജതാമസക്കാരുടെ അപേക്ഷകള്‍ അതേ പടി അംഗീകരിക്കപ്പെട്ടു. കാസര്‍കോട്‌ ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ നിന്ന്‌ ദിവസേന കണ്ണൂരില്‍ ജോലിക്കു വരുന്ന ലക്ഷ്മിക്കുട്ടിയും സി മോഹനനുമൊക്കെ അങ്ങനെ കണ്ണൂരിലെ വോട്ടര്‍മാരായി. വ്യക്തമായ തെളിവുകളോടെ പരാതി നല്‍കിയിട്ടും സി പി എമ്മുകാരെ വോട്ടര്‍പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.വോട്ടര്‍പട്ടിക താലൂക്കോഫീസില്‍ നിന്ന്‌ പരിശോധിക്കാന്‍ മാത്രമുള്ള അനുവാദമാണ്‌ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ നല്‍കിയത്‌. ജനപ്രാതിനിധ്യ നിയമപ്രകാരം അപ്പീലിനു പോകാനുള്ള അവസരം പോലും നിഷേധിച്ചു കൊണ്ടാണ്‌ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കറുത്ത അധ്യായമായി മാറാന്‍ പോകുന്ന 'കണ്ണൂര്‍ മോഡലി'ന്റെ ആദ്യഘട്ടനടപടികള്‍ സി പി എമ്മിന്റെ വിനീതവിധേയനായ ജില്ലാ കലക്ടര്‍ വി കെ ബാലകൃഷ്ണന്റെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായത്‌.ആലപ്പുഴ കലക്ടറായിരിക്കേ സി പി എമ്മുകാര്‍ക്ക്‌ മുന്നിലെന്നും നട്ടെല്ലുവളച്ച്‌ നിന്നുകൊടുത്തിട്ടുള്ള, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരുടെ വിനീതദാസനെ കണ്ണൂരിലേക്ക്‌ മാറ്റിയിടത്തു തൊട്ടാരംഭിക്കുന്നു വോട്ടര്‍പട്ടികയില്‍ അട്ടിമറി നടത്താനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കങ്ങള്‍. കണ്ണൂരിലെയും കാസര്‍കോട്ടെയുമൊക്കെ സി പി എം ശക്തി കേന്ദ്രങ്ങളിലുള്ള ആളുകളെ കണ്ണൂരില്‍ 'സ്ഥിരതാമസക്കാരാ'ക്കി കൊണ്ടുള്ള തീവ്രയത്ന പരിപാടിയാണ്‌ തുടര്‍ന്നങ്ങോട്ട്‌ നടത്തിയത്‌. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനായി ഉദ്യോഗസ്ഥരെകൊണ്ട്‌ എഴുതിവാങ്ങിച്ചു. വഴങ്ങാത്ത ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റി തെരഞ്ഞെടുപ്പു ജോലികളുടെ പൂര്‍ണ്ണ നിയന്ത്രണം സി പി എം അനുകൂല സംഘടനക്കാരെ ഏല്‍പ്പിച്ചു.സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള 'ഭാരിച്ച ഉത്തരവാദിത്വമേ' കലക്ടര്‍ ബാലകൃഷ്ണനുണ്ടായിരുന്നത്‌.ഇല്ലാത്ത കെട്ടിടങ്ങളുടെ പേരിലും ഇല്ലാത്ത താമസക്കാരുടെ മേല്‍വിലാസത്തിലുമൊക്കെ ആയിരക്കണക്കിനാളുകളെ ഓരോ ദിവസവും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ അതില്‍ യാതൊരു അസ്വാഭാവികതയും കലക്ടര്‍ കണ്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റു സ്ഥലങ്ങളില്‍ വോട്ടു ചെയ്ത പതിനായിരത്തോളം പേര്‍ എങ്ങനെ പെട്ടെന്ന്‌ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക്‌ മാറിയെന്ന്‌ സാമാന്യ ബുദ്ധിയുള്ളവര്‍ ചിന്തിക്കുന്ന കാര്യമാണ്‌.ട്രാന്‍സ്ഫര്‍ വോട്ടുകളെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്‌ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്‌. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കണക്കുകള്‍ മാത്രം മാധ്യമപ്രവര്‍ത്തകരോട്‌ വിശദീകരിച്ച തഹസില്‍ദാര്‍ ഗോപിനാഥന്‍ തയ്യാറായില്ല. തനിക്ക്‌ ഇതില്‍ കൂടുതല്‍ പറയാന്‍ അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ തന്നെ വോട്ടര്‍പട്ടികയുടെ സുതാര്യത സംബന്ധിച്ച്‌ സംശയമുയരുകയാണ്‌.

ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവരെ കൂട്ടത്തോടെ തല്ലിയോടിച്ച്‌ ഉദ്യോഗസ്ഥരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബൂത്തുകള്‍ പിടിച്ചെടുത്ത്‌ മുഴുവന്‍ വോട്ടും രേഖപ്പെടുത്തുന്ന ശൈലിയാണ്‌ ബീഹാര്‍ മോഡലെന്ന്‌ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കേട്ടുപോന്നിരുന്നത്‌. ഒരു തരം കാടന്‍ രീതി. എന്നാല്‍ കണ്ണൂര്‍ മോഡലെന്നു പറയുമ്പോള്‍ നമ്മളൊക്കെ മുമ്പ്‌ കേട്ടിട്ടുള്ള ബീഹാര്‍ മോഡല്‍ ഒന്നുമല്ലാതാവുകയാണ്‌. സി പി എം ഇവിടെ ജനാധിപത്യ ധ്വംസനത്തിന്റെ പുതിയ ചരിത്രം രചിക്കുന്നു. കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം യു ഡി എഫില്‍ നിന്ന്‌ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി പതിനായിരക്കണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണൂരിലെ വോട്ടര്‍മാരാക്കികൊണ്ടുള്ള ഒരു "പാവനപിടിച്ചെടുക്കല്‍" പ്രക്രിയ. ഒരു പക്ഷേ സംസ്ഥാനത്ത്‌ പലയിടങ്ങളിലും സി പി എം നാളെ നടപ്പാക്കാന്‍ പോകുന്ന ഭീകരമായ ജനാധിപത്യ നിഷേധത്തിന്റെ പരീക്ഷണ ശാലയായി കണ്ണൂര്‍ മാറുകയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. കെ സുധാകരന്‍ നേടിയ ഇരുപത്തി മൂവായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാനാണ്‌ സി പി എം അവരുടെ ദാസന്മാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ രാജ്യത്തു കേട്ടുകേള്‍വിയില്ലാത്ത വോട്ടര്‍പട്ടിക അട്ടിമറി നടത്തിയിരിക്കുന്നത്‌.




കടപ്പാട് - വീക്ഷണം.കോം
ചിത്രം - ഓര്‍ക്കുട്ട് ഫ്രണ്ട്സ്.

Thursday, October 15, 2009

ഇതും കള്ളവോട്ടാണൊ സഖാവേ?

വോട്ടര്‍പട്ടികയില്‍ ഒരു മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിനാളുകളെ ഒറ്റയടിക്ക്‌ ചേര്‍ക്കുന്ന പ്രവണത കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.രണ്ടും കല്‍പ്പിച്ചാണ്‌ സി പി എമ്മിന്റെ പുറപ്പാട്‌. മറ്റു മണ്ഡലങ്ങളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍പട്ടികയിലുള്‍പ്പെടുത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ ജനാധിപത്യ വ്യവസ്ഥിതിയുടെ പവിത്രത.താലൂക്കാഫീസില്‍ നിന്നും ലഭിക്കുന്ന റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, സീ പി എം പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന സ്തിതി. ബ്ലാങ്ക് സര്‍ട്ടിഫിക്കറ്റ് സീ പി എം പ്രവര്‍‍ത്തകര്‍ (അതിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നാണു പുതിയ ന്യൂസ്) ഒപ്പിട്ട് സീ പി എം ഉദ്യോഗസ്തര്‍ (തെരഞ്ഞെടുപ്പ് ഉദ്യോഗസ്തര്‍ എന്നും വായിക്കാം)സര്‍ട്ടിഫൈ ചെയ്താല്‍ ആര്‍ക്കും വോട്ടേഴ്സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാവുന്ന നിലയിലേക്കു നീങ്ങുന്നു. അവിടെ ബാങ്കും,ആശുപത്രിയും, പാര്‍ട്ടി ഓഫീസിലുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ കഴിഞ്ഞ 6മാസമായി തങ്ങുന്നു എന്ന വളരെ നാണംകെട്ട പ്രവണത, ഉദ്യോഗസ്തര്‍ സര്‍ട്ടിഫൈ ചെയ്ത റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നിയമപരമാക്കുന്നു എന്നു വരുംബോള്‍ നമുക്ക് മനസ്സിലാക്കാം എത്രയാണു ഇതിന്റെ ആഴം എന്ന്.
ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അര്‍ഹത തേടി മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ പേരു ചേര്‍ത്ത ആയിരക്കണക്കിനാളുകള്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലൊരു എം എല്‍ എ ഇപ്പോഴുമുണ്ടെന്ന കാര്യം മറക്കുകയാണ്‌.കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പു വന്നത്‌ കെ സുധാകരന്‍ രാജിവെച്ച ഒഴിവിലാണ്‌. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനര്‍ഹരായ ആയിരക്കണക്കിനാളുകളേയാണ്‌ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കി വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ സമീപ മണ്ഡലങ്ങളില്‍ വോട്ടു ചെയ്ത ഇത്തരം ആളുകള്‍ക്ക്‌ അവരുടെ ജനപ്രതിനിധി നിലനില്‍ക്കേ വീണ്ടും വോട്ടു ചെയ്യാന്‍ അവസരം ലഭിക്കുന്നുവെന്നത്‌ ജനാധിപത്യവ്യവസ്ഥിതിയോടുള്ള അവഹേളനമായി മാറുകയാണ്‌. ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന കുറേയധികം പേര്‍ക്ക്‌ അവരുടെ ജനപ്രതിനിധികളായി രണ്ട്‌ എം എല്‍ എ മാര്‍ കേരള നിയമസഭയിലുണ്ടാകുമെന്ന്‌ ചുരുക്കം. വോട്ടാര്‍ക്കു ചെയ്താലും ജയിക്കുന്നവര്‍ മുഴുവന്‍ വോട്ടര്‍മാരുടേയും പ്രതിനിധികളാണല്ലോ.

നിയമത്തിലെ പഴുതുകളെല്ലാം മനസിലാക്കി സമര്‍ത്ഥമായി വോട്ടര്‍പട്ടികയില്‍ ഇടം തേടുന്നത്‌ സജീവ സി പി എം പ്രവര്‍ത്തകരാണ്‌. ഇരട്ടവോട്ടുകാരെ മുഴുവന്‍ കണ്ടെത്തി തെരഞ്ഞെടുപ്പു കേസ്‌ ഫയല്‍ ചെയ്താല്‍ അതില്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നറിയാം. കണ്ണൂര്‍ പിടിച്ചെടുത്തുവെന്ന്‌ ഒന്നര വര്‍ഷത്തേക്കെങ്കിലും പറഞ്ഞു നടക്കാമല്ലോ എന്ന ആഗ്രഹത്തിലാണ്‌ ഏറ്റവും വൃത്തികെട്ട നീക്കം സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കണ്ണൂരില്‍ നടക്കുന്നത്‌.ഒരു തെരഞ്ഞെടുപ്പിലും അനുഭവിച്ചിട്ടില്ലാത്ത മാനസിക സംഘര്‍ഷത്തിലാണ്‌ സി പി എം നേതാക്കള്‍. സി പി എം പാളയത്തില്‍ നിന്ന്‌ പുറത്തു കടന്ന എ പി അബ്ദുള്ളക്കുട്ടി യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായതാണ്‌ പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്‌. എം വി ജയരാജനെ പോലെ പാര്‍ട്ടി നേതൃനിരയിലുള്ള പ്രമുഖന്‌ കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയില്‍ നിന്നേല്‍ക്കുന്ന പരാജയം സംസ്ഥാനത്ത്‌ മൊത്തം സി പി എമ്മിനെ ശിഥിലമാക്കുമെന്ന്‌ പാര്‍ട്ടി നേതൃത്വത്തിനറിയാം. അപ്പോള്‍ ഏതു വിധേനയായാലും മണ്ഡലം പിടിച്ചെടുക്കണം. കള്ളവോട്ടിലൂടെയും വ്യാപകമായ അക്രമത്തിലൂടേയും കണ്ണൂര്‍ പിടിച്ചെടുക്കാനുള്ള ഹിഡന്‍ അജന്‍ഡയാണ്‌ സി പി എമ്മിനുള്ളത്‌.

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിരന്തര ശ്രമമാണ്‌ കണ്ണൂരില്‍ സി പി എം നടത്തുന്നത്‌. എറണാകുളത്തും ആലപ്പുഴയിലും ചെറിയ പ്രതീക്ഷയ്ക്കു പോലും അവസരമില്ലാത്ത അവസ്ഥയില്‍ കണ്ണൂരില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുള്ള രണ്ടും കല്‍പ്പിച്ച പോരാട്ടത്തിനാണ്‌ സി പി എം ഒരുങ്ങുന്നത്‌.

Sunday, October 11, 2009

കുടില നീചതന്ത്രങ്ങള്‍ !!!


എസ് വാള്‍, കൊടുവാള്‍ നക്ഷത്രം..................



കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ നാണം കെട്ട തോല്‍വിക്ക്‌ പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കാനുള്ള കുടില നീചതന്ത്രങ്ങള്‍ സി പി എം നേതൃത്വം ചര്‍ച്ച ചെയ്തുനടപ്പാക്കുന്നുന്നു. ഇതിനായി വടകര സ്പെഷ്യല്‍ ഇ പി ജയരാജനാണ്‌, കണ്ണൂരിന്റെ ചുമതല നല്‍കിയത്‌. സി പി എമ്മി നുവേണ്ടി ലോട്ടറി മാര്‍ട്ടിന്റെയും,മറ്റ് സകലപാര്‍ട്ടിവിരുദ്ധരില്‍ നിന്നും നാണമില്ലാതെ ദേശാഭിമാനിക്ക് വേണ്ടി എന്നു പറഞ്ഞ് കാശ് വാങ്ങി അതു വബിച്ച വിജയമാക്കിയ ജയരാജനെ പാര്‍ട്ടിക്ക് നല്ല മതിപ്പാണു. ഇ പി , എം വി ജയരാജന്മാരുടെ കൂട്ടാളിയും,ബന്ധുവും കണ്ണൂരിലെ മറ്റൊരു സഹാവുമായ മന്ത്രി ശ്രീമതിയുടെ പാചകക്കാരിയായി നിയമിക്കപ്പെട്ട ഒരാള്‍ (?) അഞ്ചുമാസത്തിനകം ക്ലാര്‍ക്കായും പിന്നെ എട്ടുമാസംകൊണ്ട് ഗസറ്റഡ് ഓഫീസറായും സ്ഥാനക്കയറ്റംനേടിയ സംഭവം ഈ കേരളത്തില്‍ തന്നെയാണു.ഇതിനെ ദേശാഭിമാനി കൊടുക്കുന്ന വിചിത്ര വിശദീകരണം "പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല" പോലും."ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍".അപ്പൊ അതാണു, ഈ പാര്‍ട്ടിക്കു, എന്റെ പാര്‍ട്ടിക്കാര്‍ക്ക് കേരളത്തില്‍ എന്തും ആവാം എന്ന ലൈന്‍ .ഇവരാണു രാഹുലിന്റെ യാത്രയെകുറിച്ച്,അതിനുള്ള ഗവ: ചെലവിനെകുറിച്ച് വാചാലരാവുന്നത് .ഇതിനെല്ലാം പുറമെ ഇപ്പൊ തിരഞ്ഞെടുപ്പില്‍ ജയിക്കാനെന്ന് പറഞ്ഞ് പാര്‍ട്ടിക്കുവേണ്ടി ഇന്ന്‌ കേരളത്തിലെ അടിസ്ഥാനവര്‍ഗം എന്നുപറയുന്നവരുടെ വോട്ടും ആവശ്യാനുസരണം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ഈ ഗ്രൂപ്പ് ഉപയൊഗിക്കുന്നു.ഇതിനൊക്കെ സൗകര്യമൊരുക്കിയത് ആദര്‍ശധീരനായ(?) മുഖ്യമന്ത്രിയും, ലാവ്ലിന്‍പിണറായിയും.

ദേശാഭിമാനി ജനറല്‍ മാനേജര്‍ കൂടിയായ ജയരാജന്റെ താല്‍പര്യത്തിലാണ്‌ ഇപ്പൊള്‍ ദേശാഭിമാനി ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്‌.തെരഞ്ഞെടുപ്പ്‌ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വഴി വോട്ടേഴ്സ്‌ ലിസ്റ്റില്‍ ക്രമക്കേടുണ്ടാക്കാന്‍ ജയരാജനും കൂട്ടരും ശ്രമിക്കുന്നു.സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു. കണ്ണൂരില്‍ തൊട്ടടുത്ത മണ്ഡലങ്ങളില്‍ നിന്നു പോലും വോട്ടുകള്‍ ചേര്‍ക്കുന്നുണ്ട്‌.കണ്ണൂര്‍ മണ്ഡലത്തില്‍ ഒക്ടോബര്‍ 7 വരെ 5491 വോട്ടുകള്‍ പുതുതായി ചേര്‍ക്കുകയും 3879 വോട്ടുകള്‍ നീക്കം ചെയ്യുകയുമുണ്ടായി. ആകെ 1,31,967 വോട്ടര്‍മാരാണ്‌ ഇപ്പോള്‍ നിലവിലുളളത്‌. പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും പുറമേനിന്നുള്ള സജീവ സി പി എം പ്രവര്‍ത്തകരാണ്‌.

പുറമേ നിന്നുള്ളവരെ വ്യാജമേല്‍വിലാസങ്ങളില്‍ കൂട്ടത്തോടെ ചേര്‍ത്ത സംഭവം സംസ്ഥാനത്തു തന്നെ ഇതാദ്യമാണ്‌. നഗ്നമായ ജനാധിപത്യലംഘനമാണ്‌ കണ്ണൂരില്‍ നടക്കുന്നതെന്ന്‌ തെരഞ്ഞെടുപ്പധികാരികള്‍ക്കു തന്നെ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട്‌. ദേശാഭിമാനി ക്വാര്‍ട്ടേഴ്സ്‌ എന്ന കെട്ടിടം പള്ളിക്കുന്ന്‌ പഞ്ചായത്തിലില്ലെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. ദേശാഭിമാനി ക്വാര്‍ട്ടേഴ്സെന്ന പേരില്‍ ഇവിടെ പേരു ചേര്‍ത്തിട്ടുള്ളവരില്‍ കാഞ്ഞങ്ങാട്‌ ചാലിങ്കാല്‍മൊട്ടയിലെ പി പ്രദീപൊഴികെ മേറ്റ്ല്ലാവര്‍ക്കും അവരവരുടെ നാട്ടില്‍ വോട്ടുണ്ട്‌.

ദേശാഭിമാനി ലേഖകരെ കൂട്ടമായി വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തപ്പോള്‍ കൂട്ടത്തിലുണ്ടായ വനിതാ പത്രപ്രവര്‍ത്തകയേയും വെറുതേ വിട്ടില്ല.ആണുങ്ങള്‍ താമസിക്കുന്നിടത്ത്‌ 52 വയസുകാരി ലക്ഷ്മിക്കുട്ടിക്കൊപ്പം 27 വയസുകാരി സജിഷയുടെ പേരും ചേര്‍ത്തത്‌ ചര്‍ച്ചയായതോടെ അപമാനിതയായ ലേഖിക ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്‌.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജിഷയടക്കം വോട്ടു ചെയ്തത്‌ കണ്ണൂരിലല്ല. കല്‍പ്പറ്റയിലെ ഉണ്ണികൃഷ്ണന്‍നായരുടെ മകളായ സജിഷ കല്‍പ്പറ്റ മണ്ഡലത്തില്‍ പാര്‍ട്ട്‌ നമ്പര്‍ ക്രമനമ്പര്‍ 297 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇതു മാറ്റാതെയാണ്‌ സജിഷയെ കണ്ണൂരിലെ വോട്ടറാക്കിയത്‌.ദേശാഭിമാനിയിലെ മറ്റൊരു ജീവനക്കാരനായ പി പി കരുണാകരന്‍ (ക്രമനമ്പര്‍ 1459) എല്ലാ ദിവസവും വൈകുന്നേരം മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന്‌ വന്ന്‌ രാവിലെയുള്ള ട്രെയിനിനോ, പത്രവണ്ടിക്കോ ദിവസവും തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ വീട്ടില്‍തിരിച്ചെത്തുന്നയാളാണ്‌.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ക്രമനമ്പര്‍ 758 (പാര്‍ട്ട്‌ നമ്പര്‍ 119) ആയി വോട്ടര്‍ പട്ടികയിലുണ്ട്‌. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്തത്‌ കണ്ണൂരിലല്ല. ക്രമനമ്പര്‍ 1476 ആയി ദേശാഭിമാനി ക്വട്ടേഴ്സിലുള്ള വി കെ രാമചന്ദ്രന്‍ കാഞ്ഞങ്ങാട്‌ ബൂത്ത്‌ 154 ല്‍ വോട്ടറാണ്‌ (ക്രമനമ്പര്‍ 81). 1473 ക്രമനമ്പര്‍ വി അനില്‍കുമാറും പാര്‍ട്ട്‌ നമ്പര്‍ 145, ക്രമനമ്പര്‍ 37 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇത്തരത്തില്‍ ദേശാഭിമാനി ജീവനക്കാരെ ഇല്ലാത്ത കെട്ടിടത്തിന്റെ പേരില്‍ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്‌.പള്ളിക്കുന്ന്‌ പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ 2/476 ആയിട്ടാണ്‌ ദേശാഭിമാനി ക്വാര്‍ട്ടേഴ്സ്‌ എന്ന വീട്ട്‌ പേര്‌ നല്‍കിയിട്ടുള്ളത്‌. എന്‍ വി രവീന്ദ്രന്‍, എ വി സുകുമാരന്‍, സി മോഹനന്‍, എ കൃഷ്ണന്‍, ടി രാജീവന്‍, എ ബാലകൃഷ്ണന്‍, കെ മോഹനന്‍, കെ തമ്പാന്‍, കെ എം കുഞ്ഞിക്കണ്ണന്‍ എന്നിവരും ഈ ഇല്ലാത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരായി കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വോട്ടില്ലാതിരുന്ന ആയിരക്കണക്കിന്‌ ആളുകളെയാണ്‌ ഇത്തരത്തില്‍ വ്യാജ വിലാസങ്ങള്‍ നല്‍കി സി പി എം നേതൃത്വം വോട്ടര്‍മാരാക്കിയിട്ടുള്ളത്‌.പോളിംഗ്‌ സ്റ്റേഷന്‍ നമ്പര്‍ 50 ല്‍ ക്രമനമ്പര്‍ 1232 ആയി വീട്ട്‌ നമ്പര്‍ 12/156 ലെ എന്‍ ആര്‍ സനാദിന്റെ പേരാണ്‌ കാണുന്നത്‌. യഥാര്‍ത്ഥത്തില്‍ നേരത്തെ 12/22 എന്ന വീട്ട്‌ നമ്പറായിരുന്നു. ഇ കെട്ടിടം പൂര്‍ണമായും തകര്‍ത്ത്‌ ഇവിടെ ഇപ്പോള്‍ നന്തിലത്ത്‌ ജി മാര്‍ട്ട്‌ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരികയാണ്‌. വോട്ടര്‍ പട്ടിക പ്രകാരം സനാദ്‌ നന്തിലത്ത്‌ ജി മാര്‍ട്ടിലാണ്‌ താമസമെന്ന്‌ ചുരുക്കും. യഥാര്‍ത്ഥത്തില്‍ ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലാണ്‌ ഇയാള്‍ താമസിക്കുന്നത്‌.
ഇതെല്ലാം സി പി എം വ്യാപകമായി നടത്തിയിട്ടുള്ള ക്രമക്കേടിന്റെ ചെറിയൊരു ഉദാഹരണം മാത്രം.പിടിച്ചുനില്‍ക്കാന്‍ ഇവരെല്ലാം ഇപ്പൊ താമസം ഇവിടെയാണെന്നെല്ലാം പറയാം, എന്നാലും അവരവരുടെ ബൂത്തിലെ പേരു മാറ്റാതെയാണ്‌ ഇവരെ എങ്ങെനെ കണ്ണൂരിലെ വോട്ടറാക്കാന്‍ കഴിഞ്ഞു എന്നതാണു സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു എന്ന നിലയിലേക്കു വരുന്നത്.

എളയാവൂര്‍ ഗ്രാമപഞ്ചായത്തിലും അനര്‍ഹരായ ഒട്ടേറെ പേരെ സി പി എം വോട്ടര്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.ആയിരക്കണക്കിന്‌ വ്യാജ വോട്ടര്‍മാരെ വീണ്ടും ചേര്‍ക്കാനുള്ള അണിയറ നീക്കം ഇതിനിടയില്‍ നടക്കുന്നുണ്ട്‌.




കടപ്പാടു - വീക്ഷണം.കോം
ചിത്രം - മുരളീധരിന്‍

ഇപ്പോ വായിക്കുന്നത്?