എസ്.എന്‍.സി ലാവലിന്‍ അഴിമതി നാള്‍വഴികള്‍. ഇതുവരെ!!! പ്രധാനപ്പെട്ട ഓരൊ സംഭവ ബഹുലമായ നാളിലും നമ്മുടെ നേതാവു ടെലിഫോണില്‍ നടത്തിയ സഭാഷണത്തിന്റെ ഒരു ഏകദേശ രൂപം.
ഫോണ്‍ വര്‍ത്തമാനം ചോര്‍ത്തിത്തന്നത് സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലെത്തിയ പഴേ "ദാസ് എം.പി"
2005 ജൂലായ് 7: ലാവലിന്‍ ഇടപാടില്‍ വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്
നേതാവ് - എന്തു? അഴിമതിയൊ? ഞാനൊ? ലാവ്ലിന്‍ കരാറിലൊ? അതിന്റെ സപ്ലൈ കരാര്‍ ഞാനല്ലെ ഒപ്പുവച്ചത്! ഒരഴിമതിയും ഇല്ല, ചുമ്മാ പേടിപ്പിക്കല്ലെ....ഒന്നു പോടാ ഉവ്വേ...
2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ നേതാവിനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. പ്രഥമ വിവര റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.
നേതാവ് - ദേ, പിന്നേം ലാവ്ലിന്‍, ഏടൊ ഗൊപാലക്രിഷ്ണാ, തനിക്കെന്തറിയാം? ഒരഴിമതിയും ഇല്ല! തെളിവുണ്ടൊ?
2006 മാര്‍ച്ച് 1: ലാവലിന്‍ അഴിമതി കേസ് അന്വേഷണം സി.ബി.ഐയ്‌ക്ക് വിടാന്‍ മന്തിസഭായോഗം തീരുമാനിക്കുന്നു.
നേതാവ് - അയ്യൊ സീ ബി ഐ യൊ? ശരിക്കും? എന്റെ പറശ്ശിനിക്കടവു മുത്തശ്ശീ... പേടിപ്പിക്കല്ലെ. ഞാനെത്ര പോലീസും കോടതിയും കണ്ടതാ? എന്നോടാ കളി?? എടൊ അപ്പൊ, ശരിക്കും സീ ബി ഐ വരുമോടൊ?
2006 മെയ് 16: ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന് 86.246 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.
നേതാവ് - എന്തു? തെളിവുണ്ടെന്നൊ? ഞാനൊന്നും ചെയ്തിട്ടില്ലാ! കുറച്ചുനാളുകളെ ഞാന്‍ മന്ത്രിപ്പണി എടുത്തുള്ളൂ, ആ ശര്‍മ്മയോടു ചോദിക്ക് എന്താ ഉണ്ടായേന്നു. അങ്ങേരാ എനിക്കിട്ടു പണിതന്നത്. അതല്ലെല്‍ ആരും ഇതറിയില്ലാരുന്നു.
2006 ജൂലായ് 19: ക്രൈം എഡിറ്റര്‍ നന്ദഗോപാല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്ക്, ലാവലിന്‍ കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം.
നേതാവ് - പിള്ളെരെ, കാര്യമൊക്കെ ശരി ഭരണത്തീല്‍ കേറിയാ അപ്പൊ സീ ബി ഐ യെ വിരട്ടി വിട്ടൊണം.നമ്മുടെ അമ്മാവന്‍ന്റെ മോന്‍ "സുകുമാരന്‍പോലീസ്" അന്വേഷിച്ചാ മതി ഇതു. കേട്ടൊടൊ കാര്‍ന്നോരെ? തന്നോടും കൂടിയാ ഈ പറയുന്നേ!! അവിടെ കേറി ഇരുന്നു എനിക്കിട്ടു പണിയരുത്. ഒരു കാര്യം ചെയ്യ്, ആ അഭ്യന്തരം മോനെ കൊട്യേരിയെ, ഇയ്യെടുത്തൊ..... എനിക്കേ കാര്‍ന്നോരെ അത്ര വിശ്വാസം പോരാ.
2006 ഡിസംബര്‍ 4 സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു
2006 നവംബര്‍ 16: ലാവലിന്‍ കേസ് അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌് സി. ബി. ഐ ഹൈക്കോടതിയെ അറിയിക്കുന്നു.
നേതാവ് - എന്തു? സീ ബി ഐ യെ പറഞ്ഞു വിട്ടൊ? നന്നായി. എന്റമ്മൊ സമാധാനമായി! നമ്മുടെ കാര്‍ന്നോരു ശരിക്കും സമ്മതിച്ചോ? അതൊ പേടിപ്പിച്ചൊ? അതു നന്നായി. പിന്നെ, സീ ബി ഐ യുടെന്നു എല്ലാം എഴുതി വാങ്ങീക്കൊ ഇനി ഇതും പറഞ്ഞ് ആരും ഇങ്ങ് വരണ്ടാ.ഒരു കാര്യം ചെയ്യ് ഇനി അഴിമതി ഒന്നും ഇല്ലാന്നു പറഞ്ഞു നമ്മുടെ കൂലി എഴുത്തുകാരെ കൊണ്ടു തുടങ്ങിക്കൊ, പിന്നെ കാര്‍ന്നൊരെ പുകച്ചു പുറത്തേക്കിടാന്‍ മറക്കണ്ടാട്ടാ...
2006 ഡിസംബര്‍ 14: ലാവലിന്‍ കേസില്‍ മുന്‍ യു.ഡി.എഫ് മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ എതിര്‍ സത്യവാങ്‌മൂലം.
നേതാവ് - എന്തു? അയ്യൊ ഉവ്വൊ? ഇവന്മാര്‍ക്കൊക്കെ എന്നാത്തിന്റെ കേടാ? "ഉമ്മനെ" ഒതുക്കാം ഈ നന്ദകുമാരനെ എങ്ങനെയാ ഒന്നൊതുക്കാ?കാര്യം നന്ദനെ നമ്മള്‍ കുറെ ഉപയൊഗിച്ചിട്ടുണ്ടെങ്കിലും, നമുക്കിട്ടു പണിതരാന്‍ അവന്‍ ആരാ? ഒരു കാര്യം ചെയ്യ് ഇന്നു മുതല്‍ അവന്റെ "ക്രൈം" മഞ്ഞപത്രമാക്കിയേരു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അവനെ നമ്മള്‍ ഉപയൊഗിച്ചപ്പോള്‍ അവന്റെ ആ പുത്തകം നമ്മുടെ മൂത്തവന്മാര്‍ എഴുതിയ മാനിഫെസ്റ്റൊനെക്കാളും ഗുണം ചെയ്തു, എല്ലാം മറന്നേരു!!!
ഊം, പിന്നെ, ഞാന്‍ ഡല്‍ഹീന്ന് ആളെ ഇറക്കീട്ടുണ്ട്.സീ ബി ഐ യെ കഴുത്തില്‍ പിടിച്ചു വെളീത്തള്ളും.നോക്കിക്കൊ... മച്ചൂ ഡല്‍ഹിക്കാരു പുലികളാ. കാശെത്രയാ ഇറക്കീതെന്നറിയൊ? എല്ലം ഗവ: കാശല്ലെന്നു.... എല്ലാ കാര്യവും നമ്മുടെ ഐസക്കാ നോക്കുന്നെ. പിന്നെ ഈ കോടതി സീ ബി ഐ കൊണ്ട് വന്നാല്‍ എനിക്കെന്താ?
2007 ജനവരി 16: ലാവലിന്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന്‌് കേരള ഹൈക്കോടതി ഉത്തരവിടുന്നു.
നേതാവ് - എന്ത്? കോടതി സീ ബി ഐ അന്വേഷണം വേണംന്നു പറഞ്ഞൊ? ഞാന്‍ പറഞ്ഞില്ലെ അഴിമതി ഉണ്ടെന്ന്. അതു തന്നെയല്ലെ കോടതി പറഞ്ഞതു? ഞാനല്ല കേട്ടൊ മറ്റെ കാര്‍ത്തികേയനാ, ഞാനൊന്നും ഒന്നും ചെയ്തില്ലാ. എന്ത്? എനിക്കെതിരെയാ തെളിവെന്നൊ? പോവാന്‍ പറ. എന്റെ പിള്ളെരാ ഭരിക്കുന്നെ, പണ്ടു മന്ത്രി ആയത് കൊണ്ട് ഗവ: സമ്മതിച്ചാലെ എനിക്കു കൂട്ടില്‍ കേറണ്ടൂ.. ഗവര്‍ണ്ണര്‍ നമ്മുടെ ആളല്ലെ, ഇപ്പൊ ശരിയാക്കാം.
പിന്നെ നമ്മുടെ പിള്ളേരെ വിട്ട് ആ ജഡ്ജിക്കിട്ട് പണി കൊടുത്തേരു.....
2009 ജൂണ്‍ 7: ഗവര്‍ണര്‍ ആര്‍.എസ് ഗവായ് നേതാവിനെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി നല്‍കി
നേതാവ് - എന്തു? അപ്പോ പിന്നേം പണികിട്ടിയൊ,അപ്പൊ കൊടതി കേറണൊ മച്ചൂ? ഈ ഗവര്‍ണ്ണര്‍ക്കിട്ടു ഞാന്‍ പണി കൊടുക്കും. എന്ത്? കാര്‍ന്നോരു കാലു വാരിയതാണെന്നൊ, എന്റമ്മൊ.. നന്ദകുമാരന്‍, സീ ബി ഐ, കോടതികളൊക്കെ എത്ര ഡീസന്റ്? ഇങ്ങേര്‍ക്കിട്ടു എന്തു പണിയാ ഇപ്പൊ കൊടുക്കാ?
ഒരു കാര്യം ചെയ്യ്, കുറെ പേപ്പറെല്ലാം ഉണ്ടാക്കി കേന്ദ്രത്തിലേക്കയക്ക്. ബാക്കി ഞാന്‍ നോക്കികൊള്ളാം..കൂടെ ഞാന്‍ പെട്ടാല്‍ മറ്റവനെയും വിടണ്ടാ, അവനെം കോടതികേറ്റാനുള്ള വഴിനോക്കിക്കൊ. 2009 July:
2009 April - തെരെഞ്ഞെടുപ്പു- ലാവ്ലിന്‍ വിഷയമാകുന്നു
നേതാവ് - അയ്യൊ തെരെഞ്ഞെടുപ്പെത്തിയല്ലൊ ! എങ്ങനെയാ ഒന്നു പച്ചതൊടാ? സഭാഷ്... കിട്ടിപ്പോയി. നമ്മുടെ താടിയെം, രാമനേം ഇങ്ങ് വിളിച്ചെ..ഇപ്പ ശരിയാക്കാം. വേണ്ടാ, വേണ്ട അവനു കോഴിക്കോടൊന്നും വേണ്ടാ, അവിടെ നിന്നാല്‍ ചിലപ്പോള്‍ ജയിക്കും.ആ സീറ്റ് മുന്നെ വിറ്റ്പോയി. എന്തു? ആരാണെന്നൊ? ഒന്ന് പോടാ ഉവ്വേ, അതെല്ലാം ഞാന്‍ നോക്കികൊള്ളാം.നീ പറഞ്ഞത് ചെയ്യ്. പിന്നെ പൊന്നാനി മാറ്റി വെച്ചേരു. കാര്‍ന്നോരെ അറിയിക്കണ്ടാട്ടാ.........
2009 May 16:തെരെഞ്ഞെടുപ്പില്‍ സീ പി എം ദയനീയമായി തോല്‍ക്കുന്നു
നേതാവ് - എന്തു? ബഗാളിലും പൊട്ടിയൊ? കോഴിക്കോടും പൊയൊ? എത്ര എണ്ണം പോയി? പൊന്നാനീം പൊയൊ? എന്നാ "താടീനെ" കൂലീം കൊടുത്തു പറഞ്ഞു വിട്ടൊ. അങ്ങേരെ പിന്നെന്തിനു കൊള്ളമെടൊ?
കാര്‍ന്നൊരെ ഞാന്‍ ഇന്നു കൊല്ലും!!!
2009 Aug - കാര്‍ന്നോരെ പിടിച്ചു തരം താഴ്തുന്നു
നേതാവ് - ഹ ഹ ഹ ഞാനാരാ മോന്‍? എന്റടുത്താ കളി! കാര്‍ന്നോരെ എടുത്തിട്ടു ഞാനും, പിള്ളേരും അലക്കി എന്നിട്ടു എടുത്തു പുറത്തിട്ട്. ഇനിയെങ്ങാനും മിണ്ടിയാല്‍ കേരളത്തീന്ന് ഞാന്‍ അങ്ങേരെ മലന്‍ബുഴ പുഴയില്‍ മുക്കും.
2009 Sept -ഗവര്‍ണ്ണറുടെ നടപടിക്കെതിരെ നേതാവും സുപ്രീം കോടതിയില്‍
നേതാവ് - നമുക്കു പരിചയമില്ലാത്ത മേഖലയാ. എടെയ്,ഡല്‍ഹീലൊരു വല്യ കോടതിയുണ്ടല്ലൊ അവിടെ കാശിറക്കിയാല്‍ വല്ലതും നടക്കൊ? അയ്യോ അതല്ലാ, നല്ല പിള്ളേരെ വെച്ച് നമുക്കു ആ ഗവര്‍ണറുടെ കേസു ഒതുക്കാം!! എന്തൊ? ഇവിടുത്തെ കേസൊ, അതു കുഴപ്പമില്ലാ, ഞാന്‍ ഇന്നലെ കഴിച്ചത് കട്ടങ്കാപ്പിയും, ചക്കയുമാ.കുറെ നാളായില്ലെ അതെല്ലാം കഴിച്ചിട്ടു. ചിലപ്പോള്‍ നാളെ ചര്‍ദ്ധിക്കും, അല്ലേല്‍ പനിക്കും. അപ്പൊ മറ്റന്നാള്‍ കോടതിയില്‍ പോണ്ടല്ലൊ!!എല്ലാം പഠിച്ചുവരുന്നണ്ണാ..
2010 April 18 :ഒരു ഉപഹര്‍ജിയില്‍ നേതാവും, ലാവലിന്‍ കരാറിലെ ഇടനിലക്കാരനും (ഒരു നസീര്‍) തമ്മില്‍ പണമിടപാടുകള്‍ നടന്നതായി ചോദ്യം ചെയ്യലില്‍ തെളിവ് ലഭിച്ചില്ലെന്നും അതിനെ കുറിച്ച് ഇനി അന്വേഷ്ണം വേണമെങ്കില്‍ കോടതി പറഞ്ഞാല്‍ നടത്താമെന്നും സീ ബി ഐ.
നേതാവ് - എന്തു? ഒന്നും കേക്കുന്നില്ലാ..ഞാന്‍ ഇവിടെ ഷേക്കിന്റടുത്താ..കുറച്ചു കാശെടുക്കാന്‍ വന്നതാ. ഉവ്വൊ? അതു മതി.അതു മതി. ഇഷ്ടം പോലെ..... ഒരു കാര്യം ചെയ്യ്.നമ്മുടെ ചാനലില്‍ അടുത്ത 24 മണിക്കൂറും വേറൊന്നും വേണ്ടാ, എന്നെ വെറുതെ വിടുന്നുന്ന് ചുമ്മാ ഫ്ലാഷ് ഇട്ടൊ.
പിന്നേ, സീ ബി ഐ ക്കു പ്രത്യകം ഊന്നല്‍ കൊടുക്കണട്ടാ.നമ്മുടെ പിള്ളേരാ.... മറ്റവന്മാരെ ഒന്നും പടിക്കുപോലും കയറ്റണ്ടാ.എന്നിട്ടു ആരെം കാണുന്നില്ലാന്നു പറഞ്ഞൊ.ഫുള്‍ റ്റൈം നമ്മുടെ കസ്റ്റഡിയിലുള്ള (മന്ദ)ബുദ്ധിമാന്‍മാരേം പെണ്ണ് കിട്ടാത്തവന്മാരേം എല്ലാം കയറ്റി ഇരുത്തി അങ്ങ് അലക്കീക്കൊ.ക്യാന്‍സറിനെ പറ്റി പ്രത്യകം ഏടുത്തു പറയണം. പിന്നെ "എല്ലാത്തിനും അതിന്റെതായ സമയമുണ്ടു, വിജയാ" എന്നുള്ള ഡയലൊഗ് ഇടക്കിടക്കിട്ടൊ. ഒരു സിംബതി കിടക്കട്ടെ !!!
എന്തു? ഇനി വേയ്റ്റൊന്നും ചെയ്യെണ്ടടൊ....ഒരാളെ ചോദ്യം ചെയ്തില്ലെ, അതു മതീ.അതു തന്നെ ധാരാളം.എന്തു? ഇല്ല! ഇവന്‍ നമ്മുടെ പുള്ളീയാ, ഇനിയുള്ള മറ്റവന്‍ സത്യം വിളിച്ചു പറയുന്നതിനു മുന്നു പേപ്പറും,ബ്ലോഗ്ഗും,റ്റീവിയും എല്ലാം ലാവ്ലിന്‍ മതി.പിന്നെ മാപ്പു പറയാന്‍ പ്രത്യേകം പറയണം. ആരൊടന്നൊ? ചുമ്മാ പറയടെ.... അങ്കമാലീലെ പ്രധാനമന്ത്രിയൊ, വേറെ ആരേലൊ ഇനി മാപ്പു പറഞ്ഞാലൊ!! രണ്ടു ദിവസം കൊണ്ട് ഒരു നിരപ്പാക്കണം അല്ലേല്‍ വേറെ തെളിവു പൊങ്ങും. ഞാന്‍ മുങ്ങേണ്ടിയും വരും.
2010 April 21: ലാവലിന്‍ കേസില്‍ ഒരു പ്രതിക്കും കുറ്റവിമുക്തനാക്കുന്ന 'ക്ലീന്‍ചിറ്റ്' നല്‍കിയിട്ടില്ലെന്ന് സി.ബി.ഐ., പ്രത്യേകകോടതി മുമ്പാകെ ബോധിപ്പിച്ചു.കേസില്‍ പണം നേതാവിനു കൊടുക്കുന്നതു നേരില്‍ കണ്ടെന്ന് മൊഴി.കേസു കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു.
നേതാവ് - എന്തു?ഉവ്വാ , ഉവ്വാ.. കേക്കാം..ഇപ്പൊ കേക്കാം... പറഞ്ഞോ. ഉവ്വോ, ദേ കിടക്കണു. എല്ലാം പോയില്ലെ? എന്തു? അതെനിക്കും അറിയാടൊ.അതല്ലെ ഞാന്‍ മുന്നെ പറഞ്ഞെ! രണ്ടു ദിവസമേ കിട്ടത്തുള്ളൂന്നു!!! മറ്റവനെയും കൂട്ടരേയും ചോദ്യം ചെയ്താല്‍ ഇതു തന്നെയാ വരുള്ളൂന്ന് എനിക്കറിയാമയിരുന്നെടെയ്...
എന്നാലും എങ്ങനാടൊ കഴിഞ്ഞ പത്ത് കൊല്ലമായി ഇല്ലാത്ത ഒരാള്‍ ഇപ്പൊ? ..... എന്തു? അങ്ങനെയാണൊ? അപ്പോ ഈയാള്‍ നേരത്തെ പരാതി സീ ബി ഐ ക്കു കൊടുത്തിട്ടുണ്ടായിരുന്നൊ? അപ്പൊ ചുമ്മാ തെളിവില്ലാന്നു വളാ വളാന്ന് നമ്മള്‍ വിളിച്ച് കൂവിയതിനു പണി കിട്ടിയല്ലേ? ഇതിനേക്കാള്‍ ഭേദം ആ പരാതി ആരും അറിയാതെ സീ ബി ഐ യില്‍ ഇരിക്കുന്നതായിരുന്നു.
എന്തു? ഇനി എന്താന്നൊ? കഴിഞ്ഞ പത്തു വര്‍ഷമായി ആരും ഇവിടെ പുറത്ത് പറയാത്ത തെളിവൊന്നും നമ്മള്‍ എടുക്കില്ലാന്നും പറഞ്ഞ്, വീണ്ടും സീ ബി ഐ ക്കും,സകല "മ" കള്‍ക്കും തെറി വിളിച്ചൊ. കാരണം ഒന്നും പറയാന്‍ നിക്കണ്ടാ. അതന്നെ !! എന്തു? ഇതൊക്കെതന്നെയല്ലേ ഇതുവരെ ചെയ്തിരുന്നത് എന്നൊ? അതെ. അതന്നെ നടക്കട്ടെ. എന്റെ ഒരു വിധി!!!
Wednesday, April 21, 2010
Tuesday, April 20, 2010
ആരു, എവിടെ കുറ്റവിമുക്തനായി? Lavlin Reloaded
"വരദാചാരിയുടെ തലപരിശോധന" മുന്നെ പൊളിഞ്ഞു. കമല ഇന്റര്‍നാഷണല്‍ അതിനു ശേഷം പൊളിഞ്ഞു.പിന്നെ ഇപ്പോള്‍ ഇതാ ലാവ്നില്‍ നിന്നും പിണറായി കുറ്റവിമുക്തനായെന്ന് പാര്‍ട്ടി പത്രവും നേതാക്കളും വിളിച്ചു കൂവുന്നു, നല്ല ഒച്ചയുണ്ടു ബട്ട് ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം പിണറായി കട്ടൊ എന്നുള്ളതായിരുന്നില്ല സീ ബി ഐ ഇത്രയും നാള്‍ അന്വേഷിച്ചിരുന്നത്.എന്നാല്‍ ഇതാ ഇപ്പൊ അതും അന്വേഷിക്കാന്‍ സീ ബി ഐ വരുന്നു. പിണറായി ജാഗ്രതൈ !!
കള്ളന്‍ കപ്പലില്‍തന്നെ എന്നു ഒരു നൂറ് തവണ അച്ചുതാനന്തന്‍ വിളിച്ചു പറഞ്ഞെങ്കിലും ആരും കേട്ടില്ല.
അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ടായിരുന്നത്.ലാവ്ലിന്‍ ഇടപാടില്‍ അഴിമതിനടന്നുവെന്ന് ഇടതുഭരണത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരാറിലൂടെ 86 കോടി രൂപ പ്രതികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ കേസ്. വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ല. ഏതെങ്കിലും പ്രവൃത്തി കൊണ്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയും തന്റെ പ്രവൃത്തികൊണ്ട് മറ്റൊരാള്‍ക്ക് അന്യായമായി സാമ്പത്തിക നേട്ടമുണ്ടായതായും തെളിഞ്ഞാല്‍ 7 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കാവുന്ന അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) വകുപ്പനുസരിച്ചാണ് പിണറായി വിജയനെതിരെ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. ഇതടക്കമുള്ള വകുപ്പുകളില്‍ ഇപ്പോഴും പിണറായി പ്രതിസ്ഥാനത്താണ്. അതിനിടയിലെ ഒരു ഉപഹര്‍ജിയില്‍ വിജയനും, ലാവലിന്‍ കരാറിലെ ഇടനിലക്കാരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ആരോപിച്ചിരുന്നു. അതില്‍ ഒരാളെ (ഓരാളെ മാത്രം) ചോദ്യം ചെയ്തതില്‍നിന്നുമാണു സീ ബി ഐ പണമിടപാടിനുള്ള തെളിവില്ല എന്ന് അറിയിച്ചിരിക്കുന്നത്.കേസുമായി ഒരു ബന്ധം പോലുമില്ലാത്ത ഒരു സത്യ്വാങ്! അതാണു പിണറായി തലയൂരി എന്നു പറഞ്ഞു പാര്‍ട്ടി വക പത്രവും , ചാനലും പിന്നെ കുറെ കൂതറ കൂലീ എഴുത്തുകാരും പ്രചരിപ്പിക്കുന്നത്.സിബിഐ ചുമത്തിയ കുറ്റങ്ങള്‍ വിചാരണക്കിടയില്‍ തെളിയിക്കേണ്ടതാണു അതിപ്പോളും അവിടെത്തന്നെ നില്‍ക്കുന്നു. പിണറായി കുറ്റക്കാരന്‍ ആണൊ, അതൊ മറ്റ് പ്രതികളാണൊ കുറ്റക്കാര്‍, അതുമല്ലെല്‍ ഒരഴിമതിയും നഷ്ടവും വന്നിട്ടില്ലെ എന്നുള്ളത് അതിനു ശേഷമല്ലെ തീരുമാനിക്കാന്‍ കഴിയൂ.അതൊന്നും ഒരാള്‍ക്കും കേക്കണ്ടാ.
"പിണറായി രക്ഷപ്പെട്ടെയ്" എന്നു പറയുന്നവര്‍ക്കറിയാം ഈ കേസില്‍ പിണറായി കുറെ കോടതികള്‍ കേറാന്‍ കിടക്കുന്നേയുള്ളൂ എന്ന്, ചുമ്മാ പാര്‍ട്ടി സഹാക്കളെങ്കിലും വിശ്വസിക്കട്ടെ എന്നു കരുതിക്കാണും. പാവങ്ങള്‍!! എന്നാലിതും കൂടി കേട്ടൊ, കേസിലെ വേറൊരു പ്രതിയായ ദിലീപ് രാഹുലും കൂട്ടാളികളും രണ്ടുകോടി രൂപ കണ്ണൂര്‍ കൈത്തറി റസ്റ്റ് ഹൗസില്‍വച്ച് അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയതിന് തെളിവുകളുണ്ട് എന്നു സീ ബി ഐ ക്കു തെളിവു കിട്ടിയെന്നു. ഇനി പറ തെളിവിന്റെ കുറവുകൊണ്ടു അങ്ങനെ പിണറായി രക്ഷപ്പെടണൊ? 15 വര്‍ഷത്തോളം ദിലീപ് രാഹുലിന്റെ സന്തതസഹചാരിയായിരുന്ന ദീപക് കുമാര്‍, ബീന അബ്രഹാം, ബീനയുടെ അമ്മ, നാസര്‍ എന്നിവരുടെ പേരില്‍ എറണാകുളത്തെ ഒരു ബാങ്കില്‍ ഉണ്ടായിരുന്ന എന്‍.ആര്‍.ഐ. അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ച രണ്ടുകോടി രൂപയാണ് പിണറായി വിജയന് നല്‍കിയത്.
അപ്പൊ തെളിവുകള്‍ ശക്തം.സാക്ഷികള്‍ ഉണ്ടു. സാഹചര്യങ്ങള്‍,തെളിവുകള്‍ എന്നിവ എല്ലാം വേണമെങ്കില്‍ കോടതിക്കു "ദാ ദിവിടെ" എന്ന വിധത്തില്‍ പരിശോധിക്കാം. 200 പേജുള്ള ക്രിത്യം വിവരങ്ങള്‍ സീ ബി ഐ ക്കു കൈമാറിയെന്നു???
ഇനീപ്പൊ സീ ബി ഐ അന്വേഷിക്കണ്ടാ എന്നു കരുതിയ കാര്യങ്ങള്‍ സഖാക്കളായിട്ടു തന്നെ ഇപ്പൊ ശരിയാക്കി കൈയില്‍ കൊടുത്തിട്ടുണ്ട്.ഇനീപ്പൊ ഇതിനു പിന്നിലും അച്ചുതാനന്തന്റെ കറുത്ത കൈയാണൊ എന്തൊ? തെളിവിന്റെ ഒരു കുറവു വേണ്ട, അതും നല്ല ബാങ്ക് സ്റ്റേറ്റ്മെന്റും മറ്റുമുള്ള ശക്തമായ തെളിവുകള്‍.ഇതുവരെ അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ടായിരുന്നത്, ഇപ്പൊ അതിന്റെ കൂടെ കോഴയും.നിലവില്‍ സീ ബി ഐ അന്വേഷിക്കാത്ത ഒരു സംഗതിയെ വെറുതെ പിടിച്ചു കാലിനിടയില്‍ വെച്ചപോലെ തോന്നിക്കാണും പിണറായിക്ക്. പിരവും കഴിഞ്ഞു,ഷൈക്കിനെയും കണ്ടു ഇങ്ങ് വരട്ടെ "കൈരളിയിലെ"യും ദേശാഭിമാനിയിലേയും കൊണാപ്പന്മാര്‍ക്കിട്ടു കിട്ടും, ഒരൊ പൊല്ലാപ്പുകളെ !കരുതീ ഇരുന്നൊ!!
എന്നാല്‍ പിന്നെ തുടങ്ങല്ലെ? സീ ബി ഐ വീണ്ടും നീതി പാലിക്കുക. സീ ബി ഐ രാഷ്ട്രീയം കളിക്കന്നു. മനൊരമയും, മാത്രുഭൂമിയും പണ്ടാരമടങ്ങട്ടെ!! മാധ്യമ സിന്‍ഡിക്കേറ്റ് തുലയട്ടെ.പിണറായി രാജിവെക്കുക.സോറി, പി സീ ജോര്‍ജ് രാജിവെക്കുക!!
Sunday, April 18, 2010
രാഷ്ട്രീയത്തിലെ ഉയര്‍ച്ചയും താഴ്ചയും!!
2010 ശശി തരൂരിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമായിരുന്നില്ല. ഇപ്പോള്‍ ഇതാ രാജിയും.
രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയും സാധാരണമാണെന്ന് തരൂരുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന വേളയില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. "തരൂരിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തേത് സാധാരണ രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന താഴ്ചയാണോ?"അദ്ധേഹംതിരിച്ചുവരുമൊ?ചോദ്യം "മാത്രുഭൂമി"യുടേതാണു. തരൂര്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നൊ എന്നു തിരിച്ചൊന്നു ചോദിക്കാന്‍ ആഗ്രഹിക്കയാണു.
ലോകപ്രശസ്തനായ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് അഞ്ചുവര്‍ഷം മുമ്പ് ഇന്ത്യയിലുള്ളവര്‍ തരൂരിനെ അറിഞ്ഞിരുന്നത്. പിന്നീട് യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിനോട് മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രതിനിധിയായി ചിലരെങ്കിലും അദ്ദേഹത്തെക്കണ്ടു. എന്നാല്‍, അമേരിക്കയുടെ പിന്തുണയോടെ മത്സരിച്ച മൂണിനോടു ജയിക്കാനുള്ള ശേഷി തരൂരിനുണ്ടായിരുന്നില്ല. യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലിന്റെ ഉദ്യോഗം രാജിവെച്ച് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി. തിരുവനന്തപുരത്തു താമസമാക്കി.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തരൂരിന്റെ പേര് ഉയര്‍ന്നുവന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.കണ്ടുമടുത്ത രാഷ്ട്രീയക്കാരില്‍ നിന്നു വ്യത്യസ്തമായ ഒരു മുഖത്തെ തിരുവനന്തപുരത്തുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് വരവെന്നു കരുതിയതു തെറ്റിയില്ല.വോട്ടെടുപ്പിനു ശേഷം തരൂരിന്റെ അനുയായികള്‍ പോലും കുരുതിയത് കവച്ചുവെച്ച് അദ്ധേഹം നേടിയത്, തിരുവനന്തപുരത്തുകാര്‍ അനുഗ്രഹിച്ചതു പോലെത്തന്നെ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം. മന്മോഹന്‍ കേരളീയരെ വീണ്ടും സന്തൊഷിപ്പിച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ആഹ്ലാദിച്ചു.
തന്റെ വാക്കുകള്‍ വളച്ചൊടിച്ചു വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ വാദം ഭൂരിപക്ഷത്തിനും സ്വീകരിക്കപ്പെട്ടുവെങ്കിലും, ഒടുവില്‍ അത്തരമൊരു വിവാദം തന്നെ തരൂരിന് തിരിച്ചടിയാവുകയും ചെയ്തു. ഐ.പി.എല്‍. വിവാദത്തില്‍, കേരളത്തെ പിടിച്ച് ആണയിട്ട് സ്വന്തം ഭാഗം ന്യായീകരിച്ച തരൂരിന് കേരളത്തില്‍ നിന്നോ കോണ്‍ഗ്രസ്സില്‍നിന്നുപോലുമോ തുറന്ന പിന്തുണ കിട്ടിയില്ല.
ട്വിറ്ററിനോടുള്ള അടങ്ങാത്ത പ്രണയമാണ് തരൂരിനെ കുഴിയില്‍ ചാടിച്ചത്. 'കന്നാലി ക്ലാസി'ലെ വിമാനയാത്രയെന്ന നിര്‍ദോഷ തമാശ അദ്ദേഹത്തെ ചില്ലറയൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. "ടൊം വടക്കന്‍" പോലുള്ള വിവരവും വിദ്യഭ്യാസവും ഉള്ള കോഗ്രസ്സ് നേതാവു പോലും അദ്ധേഹത്തെ കേരളത്തിലെ ചില സീ പി എം നേതാക്കളെപ്പോലെ കുറ്റപ്പെടുത്തുന്നത് ഈ പരാമര്‍ശത്തിന്റെ തമാശ മനസ്സിലാവുന്ന ഇഗ്ലീഷ് മീനിങ്ങ് മനസ്സിലാവുന്ന ഏതൊരാളെയും വേദനിപ്പിച്ചു.
ഗാന്ധിജയന്തിദിനത്തിലെ അവധി റദ്ദാക്കണമെന്ന ട്വിറ്റര്‍ പരാമര്‍ശവും വിവാദമായി. വിയറ്റ്‌നാം ജനത ഹോചിമിന്റെ ജന്മദിനത്തില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതെന്ന തരൂരിന്റെ വാദം പക്ഷേ, ഇന്ത്യയില്‍ ആര്‍ക്കും ദഹിക്കുമായിരുന്നില്ല.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശപൗരന്മാര്‍ക്ക് വിസനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പു പ്രകടിപ്പിച്ചാണ് പിന്നീട് തരൂര്‍ വാര്‍ത്തകളിലിടംനേടിയത്. വിസനിയന്ത്രണം പിന്നീട് ഗവ: റദ്ധാക്കുബോള്‍ വളരെയേറെ വിദേശ ഇന്ത്യക്കാര്‍,(ഇവരും കൂടിയാണു മേല്പറഞ്ഞ വിദേശപൗരന്മാര്‍ എന്ന കാര്യം വിമര്‍ശകര്‍ മറന്നു) പലകാരണങ്ങള്‍ക്കും ഇന്ത്യയില്‍ ഒന്നിലധികം വന്നു പോയിരുന്ന ഇവര്‍ തരൂരിനെ മറക്കാന്‍ ഇടയില്ല.
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ അനുഗമിച്ച തരൂര്‍ നടത്തിയ പരാമര്‍ശം ഏറെ കോളിളക്കമുണ്ടാക്കി. ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ സൗദി അറേബ്യ ഇടപെടണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുവന്നു. ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിതനിലപാടിനു വിരുദ്ധമാണ് തരൂരിന്റെ പരാമര്‍ശമെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ പ്രശ്‌നത്തില്‍ ഇന്ത്യക്ക് സംവദിക്കാന്‍ കഴിയുന്ന ഒരു കക്ഷിയാണ് സൗദി അറേബ്യയെന്നേ താനുദ്ദേശിച്ചുള്ളൂവെന്നും സൗദിയുടെ മധ്യസ്ഥത തേടിയതായി മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായതൈന്നും തരൂര്‍ വിശദീകരിച്ചു.
തിരുവനന്തപുരത്തെ തെരെഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തെ ഒന്നടങ്കം തരൂനെതിരെ തിരിക്കാന്‍ സീ പി എം നടത്തിയ ഗൂഡാലോചനയും, "വന്തേമാതര" പരാമര്‍ശവും, കൊക്കൊകോള അരൊപണവും, വിലാസിനി ടീച്ചറെന്ന ഒരു സ്ത്രീയെ കല്യാണം കഴിക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് പറ്റിച്ചെന്നു ആരൊപണമുള്ള കേരളത്തിലെ ഏറ്റവും വലിയ പിണറായി ഭക്തന്‍ വരെ തരൂരിനെ മൂന്നംകെട്ടുകാനെന്നു പാര്‍ട്ടി പത്രത്തില്‍ കൂലിക്കെഴുതിയതും കേരളീയര്‍ കണ്ടു.
റോന്ദേവൂ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചപ്പോള്‍ അടുത്ത സുഹൃത്ത് സുനന്ദ പുഷ്‌കറിന്റെ സൗജന്യ ഓഹരിയെക്കുറിച്ച് തരൂര്‍ പറയാതിരുന്നു. സുനന്ദ പുഷ്‌കര്‍ 'പ്രശസ്തയായ ബിസിനസ് സംരംഭക'യാണെന്നും ബിസിനസ് വിജയത്തില്‍ ട്രാക്ക് റെക്കോഡുള്ളയാളാണെന്നും ഉള്ള കാര്യം എല്ലാരും മറന്നു.സൗജന്യ ഓഹരി സുനന്ദക്കു മാത്രമല്ല ഉള്ളതെന്നും മറന്നു.അതവരുടെ ബിസിനെസ്സ് പാടവത്തിനുള്ള പ്രതിഫലമാണെന്നുള്ളതും മറക്കാന്‍ ശ്രമിച്ചു.
ശശി തരൂര്‍ എന്ന രാഷ്ട്രീയ നേതാവു ഇനിയും മന്ത്രിയാവുമൊ? "കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍ ഒട്ടും മനസിലാക്കാതെ മറ്റേതോ ലോകത്തായിരുന്നു തരൂരിന്റെ ഇടം" എന്നു "മാധ്യമം" എഴുതുന്നു. എന്താണു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍? കഴിവുള്ളവരെ വെറും തരം താഴ്ന്ന ആരൊപണങ്ങളുടെ മേല്‍ ശിക്ഷിക്കുന്നതൊ? കോഗ്രസ്സിനെതിരെ ആരൊപണം ഉന്നയിക്കുന്നവരുടെ നേതാവ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസില്‍ സീ ബി ഐ അന്ന്വേഷണത്തിനു വരെ സഹകരിക്കാന്‍ മടിക്കുന്നവര്‍! അതെങ്കിലും ഈ രാജിക്കു സമ്മര്‍ദ്ധം ചെലുത്തിയ ആന്റണിക്കു ചിന്തിക്കാമായിരുന്നു.സമ്പന്ന വര്‍ഗത്തോടും അതിന്റെ താല്‍പര്യങ്ങളോടുമാണ് തരൂരിനു കൂറെന്ന പ്രചാരണം പണ്ടെ ഉള്ളതാണു.ഇപ്പോള്‍ ഈ വര്‍ഗത്തിന്റെ ആളാവാനാണു ഇന്നത്തെ പല മുതിര്‍ന്ന സഖാക്കളുടെ മക്കളെങ്കിലും ശ്രമിക്കുന്നതെന്നെങ്കിലും ആലൊചിക്കാമായിരുന്നു.
തരൂര്‍ മുന്നൊട്ട് പോകുക! വീണ്ടും ഒരു നാള്‍ മന്മോഹന്റെ സ്വപ്ന ടീമില്‍ കേരളത്തിന്റെ ശബ്ദമാവുക. ഞങ്ങള്‍ കാത്തിരിക്കുന്നു.
രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയും സാധാരണമാണെന്ന് തരൂരുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന വേളയില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. "തരൂരിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തേത് സാധാരണ രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന താഴ്ചയാണോ?"അദ്ധേഹംതിരിച്ചുവരുമൊ?ചോദ്യം "മാത്രുഭൂമി"യുടേതാണു. തരൂര്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നൊ എന്നു തിരിച്ചൊന്നു ചോദിക്കാന്‍ ആഗ്രഹിക്കയാണു.
ലോകപ്രശസ്തനായ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് അഞ്ചുവര്‍ഷം മുമ്പ് ഇന്ത്യയിലുള്ളവര്‍ തരൂരിനെ അറിഞ്ഞിരുന്നത്. പിന്നീട് യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിനോട് മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രതിനിധിയായി ചിലരെങ്കിലും അദ്ദേഹത്തെക്കണ്ടു. എന്നാല്‍, അമേരിക്കയുടെ പിന്തുണയോടെ മത്സരിച്ച മൂണിനോടു ജയിക്കാനുള്ള ശേഷി തരൂരിനുണ്ടായിരുന്നില്ല. യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലിന്റെ ഉദ്യോഗം രാജിവെച്ച് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി. തിരുവനന്തപുരത്തു താമസമാക്കി.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തരൂരിന്റെ പേര് ഉയര്‍ന്നുവന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.കണ്ടുമടുത്ത രാഷ്ട്രീയക്കാരില്‍ നിന്നു വ്യത്യസ്തമായ ഒരു മുഖത്തെ തിരുവനന്തപുരത്തുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് വരവെന്നു കരുതിയതു തെറ്റിയില്ല.വോട്ടെടുപ്പിനു ശേഷം തരൂരിന്റെ അനുയായികള്‍ പോലും കുരുതിയത് കവച്ചുവെച്ച് അദ്ധേഹം നേടിയത്, തിരുവനന്തപുരത്തുകാര്‍ അനുഗ്രഹിച്ചതു പോലെത്തന്നെ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം. മന്മോഹന്‍ കേരളീയരെ വീണ്ടും സന്തൊഷിപ്പിച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ആഹ്ലാദിച്ചു.
തന്റെ വാക്കുകള്‍ വളച്ചൊടിച്ചു വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ വാദം ഭൂരിപക്ഷത്തിനും സ്വീകരിക്കപ്പെട്ടുവെങ്കിലും, ഒടുവില്‍ അത്തരമൊരു വിവാദം തന്നെ തരൂരിന് തിരിച്ചടിയാവുകയും ചെയ്തു. ഐ.പി.എല്‍. വിവാദത്തില്‍, കേരളത്തെ പിടിച്ച് ആണയിട്ട് സ്വന്തം ഭാഗം ന്യായീകരിച്ച തരൂരിന് കേരളത്തില്‍ നിന്നോ കോണ്‍ഗ്രസ്സില്‍നിന്നുപോലുമോ തുറന്ന പിന്തുണ കിട്ടിയില്ല.
ട്വിറ്ററിനോടുള്ള അടങ്ങാത്ത പ്രണയമാണ് തരൂരിനെ കുഴിയില്‍ ചാടിച്ചത്. 'കന്നാലി ക്ലാസി'ലെ വിമാനയാത്രയെന്ന നിര്‍ദോഷ തമാശ അദ്ദേഹത്തെ ചില്ലറയൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. "ടൊം വടക്കന്‍" പോലുള്ള വിവരവും വിദ്യഭ്യാസവും ഉള്ള കോഗ്രസ്സ് നേതാവു പോലും അദ്ധേഹത്തെ കേരളത്തിലെ ചില സീ പി എം നേതാക്കളെപ്പോലെ കുറ്റപ്പെടുത്തുന്നത് ഈ പരാമര്‍ശത്തിന്റെ തമാശ മനസ്സിലാവുന്ന ഇഗ്ലീഷ് മീനിങ്ങ് മനസ്സിലാവുന്ന ഏതൊരാളെയും വേദനിപ്പിച്ചു.
ഗാന്ധിജയന്തിദിനത്തിലെ അവധി റദ്ദാക്കണമെന്ന ട്വിറ്റര്‍ പരാമര്‍ശവും വിവാദമായി. വിയറ്റ്‌നാം ജനത ഹോചിമിന്റെ ജന്മദിനത്തില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതെന്ന തരൂരിന്റെ വാദം പക്ഷേ, ഇന്ത്യയില്‍ ആര്‍ക്കും ദഹിക്കുമായിരുന്നില്ല.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശപൗരന്മാര്‍ക്ക് വിസനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പു പ്രകടിപ്പിച്ചാണ് പിന്നീട് തരൂര്‍ വാര്‍ത്തകളിലിടംനേടിയത്. വിസനിയന്ത്രണം പിന്നീട് ഗവ: റദ്ധാക്കുബോള്‍ വളരെയേറെ വിദേശ ഇന്ത്യക്കാര്‍,(ഇവരും കൂടിയാണു മേല്പറഞ്ഞ വിദേശപൗരന്മാര്‍ എന്ന കാര്യം വിമര്‍ശകര്‍ മറന്നു) പലകാരണങ്ങള്‍ക്കും ഇന്ത്യയില്‍ ഒന്നിലധികം വന്നു പോയിരുന്ന ഇവര്‍ തരൂരിനെ മറക്കാന്‍ ഇടയില്ല.
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ അനുഗമിച്ച തരൂര്‍ നടത്തിയ പരാമര്‍ശം ഏറെ കോളിളക്കമുണ്ടാക്കി. ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ സൗദി അറേബ്യ ഇടപെടണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുവന്നു. ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിതനിലപാടിനു വിരുദ്ധമാണ് തരൂരിന്റെ പരാമര്‍ശമെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ പ്രശ്‌നത്തില്‍ ഇന്ത്യക്ക് സംവദിക്കാന്‍ കഴിയുന്ന ഒരു കക്ഷിയാണ് സൗദി അറേബ്യയെന്നേ താനുദ്ദേശിച്ചുള്ളൂവെന്നും സൗദിയുടെ മധ്യസ്ഥത തേടിയതായി മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായതൈന്നും തരൂര്‍ വിശദീകരിച്ചു.
തിരുവനന്തപുരത്തെ തെരെഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തെ ഒന്നടങ്കം തരൂനെതിരെ തിരിക്കാന്‍ സീ പി എം നടത്തിയ ഗൂഡാലോചനയും, "വന്തേമാതര" പരാമര്‍ശവും, കൊക്കൊകോള അരൊപണവും, വിലാസിനി ടീച്ചറെന്ന ഒരു സ്ത്രീയെ കല്യാണം കഴിക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് പറ്റിച്ചെന്നു ആരൊപണമുള്ള കേരളത്തിലെ ഏറ്റവും വലിയ പിണറായി ഭക്തന്‍ വരെ തരൂരിനെ മൂന്നംകെട്ടുകാനെന്നു പാര്‍ട്ടി പത്രത്തില്‍ കൂലിക്കെഴുതിയതും കേരളീയര്‍ കണ്ടു.
റോന്ദേവൂ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചപ്പോള്‍ അടുത്ത സുഹൃത്ത് സുനന്ദ പുഷ്‌കറിന്റെ സൗജന്യ ഓഹരിയെക്കുറിച്ച് തരൂര്‍ പറയാതിരുന്നു. സുനന്ദ പുഷ്‌കര്‍ 'പ്രശസ്തയായ ബിസിനസ് സംരംഭക'യാണെന്നും ബിസിനസ് വിജയത്തില്‍ ട്രാക്ക് റെക്കോഡുള്ളയാളാണെന്നും ഉള്ള കാര്യം എല്ലാരും മറന്നു.സൗജന്യ ഓഹരി സുനന്ദക്കു മാത്രമല്ല ഉള്ളതെന്നും മറന്നു.അതവരുടെ ബിസിനെസ്സ് പാടവത്തിനുള്ള പ്രതിഫലമാണെന്നുള്ളതും മറക്കാന്‍ ശ്രമിച്ചു.
ശശി തരൂര്‍ എന്ന രാഷ്ട്രീയ നേതാവു ഇനിയും മന്ത്രിയാവുമൊ? "കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍ ഒട്ടും മനസിലാക്കാതെ മറ്റേതോ ലോകത്തായിരുന്നു തരൂരിന്റെ ഇടം" എന്നു "മാധ്യമം" എഴുതുന്നു. എന്താണു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍? കഴിവുള്ളവരെ വെറും തരം താഴ്ന്ന ആരൊപണങ്ങളുടെ മേല്‍ ശിക്ഷിക്കുന്നതൊ? കോഗ്രസ്സിനെതിരെ ആരൊപണം ഉന്നയിക്കുന്നവരുടെ നേതാവ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസില്‍ സീ ബി ഐ അന്ന്വേഷണത്തിനു വരെ സഹകരിക്കാന്‍ മടിക്കുന്നവര്‍! അതെങ്കിലും ഈ രാജിക്കു സമ്മര്‍ദ്ധം ചെലുത്തിയ ആന്റണിക്കു ചിന്തിക്കാമായിരുന്നു.സമ്പന്ന വര്‍ഗത്തോടും അതിന്റെ താല്‍പര്യങ്ങളോടുമാണ് തരൂരിനു കൂറെന്ന പ്രചാരണം പണ്ടെ ഉള്ളതാണു.ഇപ്പോള്‍ ഈ വര്‍ഗത്തിന്റെ ആളാവാനാണു ഇന്നത്തെ പല മുതിര്‍ന്ന സഖാക്കളുടെ മക്കളെങ്കിലും ശ്രമിക്കുന്നതെന്നെങ്കിലും ആലൊചിക്കാമായിരുന്നു.
തരൂര്‍ മുന്നൊട്ട് പോകുക! വീണ്ടും ഒരു നാള്‍ മന്മോഹന്റെ സ്വപ്ന ടീമില്‍ കേരളത്തിന്റെ ശബ്ദമാവുക. ഞങ്ങള്‍ കാത്തിരിക്കുന്നു.
Friday, December 11, 2009
എന്നു പിണറായിയുടെ സ്വന്തം നസീര്‍ ...........
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ മഅ്‌ദനിക്കെതിരായ വാര്‍ത്തകളുടെ പേരില്‍ ഉറഞ്ഞു തുള്ളിയ സീ പി എമ്മിനു ഇപ്പൊ മിണ്ടാട്ടമില്ല. വെറും മൊഴിയുടെ അടിസ്‌ഥാനത്തില്‍ മദനിയേയും ഭാര്യയേയും പ്രതികളായി കാണാന്‍ കഴിയില്ലെന്നും, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്‌തിട്ടും ഇവരുടെ പേരില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നുമാണ് ആഭ്യന്തരമന്ത്രി കൊടിയേരി ഇതുവരെ പറഞ്ഞത്. ഇപ്പൊ ലത് മാറി, അല്ലേല്‍ എല്ലാം കൊടിയേരിക്ക് മനസ്സിലായി.ദേശീയ അന്വേഷണ ഏജന്‍സിക്കും (എന്‍.ഐ.എ) കര്‍ണാടകയിലെ പോലീസിനും മുന്നില്‍ നമ്മുടെ ലക്ഷറെ ചേട്ടന്‍ എല്ലാം തുറന്നുപറഞ്ഞപ്പോള്‍ പിണറായിയുടെ സ്വന്തം ആഭ്യന്തര വകുപ്പിനു ഗത്യന്തരമില്ലാതായി. ഇനിയിപ്പൊ ഐ.ജി: ടോമിന്‍ ജെ. തച്ചങ്കരീടെ ബംഗളുരു ദൗത്യംകൊണ്ടും മദനിയെ രക്ഷിക്കാന്‍ പിണറായിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കളമശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കേരളാപോലീസ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ നിന്നും ഏറെയൊന്നും മദനിക്കെതിരെയൊ ഭാര്യക്കെതിരേയൊ ഒരു തെളിവും പുതിയതായില്ലായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഇത്രനാളും റിപ്പോര്‍ട്ട് പൂഴ്തിയ നമ്മുടെ അഭ്യന്തരനു നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നേയുള്ളൂ.
ബംഗളുരു സ്ഫോടനം അന്വേഷിക്കുന്ന കര്ണാടക പോലീസിലെ ഭീകരവിരുദ്ധ സംഘം പി.ഡി.പി. ചെയര്മാന്‍ അബ്ദുള്നാസര് മഅ്ദനിയെ ചോദ്യം ചെയ്തേക്കും എന്നു പണ്ടെ പറഞ്ഞു കേട്ടിരുന്നതാണു. മഅ്ദനിക്കെതിരേ കര്ണാടക പോലീസിന്റെ നീക്കം ഉണ്ടായേക്കുമെന്നു കേരളാ ഭീകരവിരുദ്ധ സ്ക്വാഡിനു വിവരം ലഭിച്ചപ്പോള്‍ തന്നെ മദനിയുടെ മറുപടി വന്നു "സംസ്ഥാനത്തു ചങ്കുറപ്പുള്ള ഭരണമായതിനാല്‍ കേരള പോലീസ് തന്നെ അറസ്റ്റ് ചെയ്യില്ലെന്നു മഅ്ദനി ലോകസ്ഭാ തെരെഞ്ഞെടുപ്പു വേദികളില്‍ കൂടെ കൂടെ അലറി വിളിച്ചു പറഞ്ഞു". പൊന്നാനിയില്‍ പിണറായിയെ കെട്ടിപിടിക്കുകയും, അച്ചുതാനന്തനെ തെറിപറയുകയും ചെയതപ്പോള്‍തന്നെ കേരളീയര്‍ ഉറപ്പിച്ചതായിരുന്നു ഒന്നും സംഭവിക്കില്ലാന്ന്. ഇപ്പോ എല്ലാം ശുഭം. പിണറായി ഹേപ്പി. ഇനിയിപ്പൊ തലതൊട്ടപ്പന്‍ പിണറായിക്കും, കൊടിയേരിപോലീസിനും തലകുത്തിമറിഞ്ഞ് നോക്കിയാല്‍പോലും നിക്കാന്‍ വഴിയില്ലാതായി.
അല്ലേലും ഇനിയിപ്പൊ മദനിയിയെ എന്തിനാ അല്ലെ? ആലപ്പുഴയില്‍ ശക്തി കണ്ടതല്ലെ!! വെളിയത്തിനു വെളിവില്ലെന്നാരാ പറഞ്ഞെ?
ബംഗളുരു സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ, മഅ്ദനിക്കെതിരേ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാകും നടപടി എന്നു പണ്ടു മാധ്യമങ്ങള്‍ വിളിച്ചു കൂവിയപ്പോള്‍ അപ്പൊള്‍തന്നെ വന്നു മറുപടി. മോഡിയുടെ പോലീസൊ,യദിയൂരപ്പയുടെ പോലീസൊ അറസ്റ്റ് ചെയ്താലൊ ഞങ്ങള്‍ മദനിയെ തൊടില്ല!!!!
എന്നിട്ടിപ്പൊ എന്തിനു സൂഫിയയെ തൊടുന്നു? എന്തെ മോഡി ഇവിടെ വന്നൊ കൊടിയേരിയെ?
എട്ടു പി.ഡി.പിക്കാര്‍ പ്രതികളായ നായനാര്‍ വധ ഗൂഢാലോചനക്കേസ് അട്ടിമറിക്കാന്‍ എല്.ഡി.എഫ് സര്ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്ടി പറഞ്ഞതെല്ലാം കൊടിയേരിയും പിണറായിയും കൂടി ഗ്രൂപ്പ് മറന്ന് തട്ടിക്കളയാന്‍ ശ്രമിച്ചു. പ്രതികളെല്ലാം മഅദനിയുമായി അടുത്ത ബന്ധം പുലര്ത്തുവരാണെന്നോ മറ്റൊ കേട്ടില്ല എന്നു നടിച്ചു, പിണറായി, മദനിയെ കെട്ടിപിടിക്കുന്ന രംഗമാണു റ്റീ വിയില്‍ അച്ചുതാനന്തന്‍ പിന്നെ കാണാന്‍ സാധിച്ചത്. ആരാണീ നായനാര്‍ എന്നാണു അച്ചുതാനന്തന്‍ ചോദിക്കുന്നത്.
1999 ഓഗസ്റ്റ് 12നാണ് കേസ് കണ്ണൂര് പോലീസ് സ്റ്റേഷനില് രജിസ്റ്റര് (ക്രൈം നമ്പര് 477/ 99) ചെയ്തത്. അന്ന് ജയിലില് കഴിഞ്ഞ മഅ്ദനിയെ മോചിപ്പിക്കാന് വിധ്വംസക പ്രവര്ത്തനങ്ങള് നടത്താനും മഅ്ദനിയെ പിടിച്ചുകൊടുത്തതു താനാണെു പ്രസംഗിച്ച നായനാരോടു പകരം ചോദിക്കാനും ഇവര് (അതെ, നമ്മുടെ നസീര്‍) ഗൂഢാലോചന നടത്തി എന്നാണ് കണ്ണൂര് ജൂഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1)യില് സമര്പ്പിച്ച എഫ്.ഐ.ആറിന്റെ ഉള്ളടക്കം. ഒന്നാം പ്രതി അമീര് അലി മഅ്ദനിയുടെ അംഗരക്ഷകരായ ബ്ലാക്ക് കാറ്റിലെ അംഗവും ബോംബ് സ്ഫോടനക്കേസുകളിലെ പ്രതിയുമാണ്. രണ്ടാം പ്രതി നസീര്‍, ഭീകരസംഘടനയായ ലഷ്കറുമായി അടുത്ത ബന്ധമുള്ളയാളും രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസുകളില് പ്രതിയുമാണ് എന്നാണു കുറ്റപത്രത്തില്‍ പറഞ്ഞത്. കാശ്മീരിലേക്കു മലയാളി തീവ്രവാദികളെ റിക്രൂട്ടു ചെയ്തതില് മുഖ്യപങ്ക് നസീറിനായിരുന്നു എന്നെല്ലാം പകല്‍ പോലെ കൊടിയേരിക്കറിയാമായിരുന്നു. എന്നിട്ടാണ്‍ തലശേരിയില്‍ സഹായിച്ചതിനു പ്രത്യുപകാരം ചെയ്തതു.കയ്യില്‍ കിട്ടിയ നസീറിനെ വെറുതെ വിട്ടുകളഞ്ഞു. ഇതൊക്കെ ഒരു കേസാണൊ എന്നാ പിണറായി ചോദിക്കുന്നെ, കോടതി വിധി കാത്ത് കഴിയുന്ന ലാവ്ലിന്‍ പിണറായിക്കു ഉണ്ടൊ, നായനാരു വധം !!
ഇനിയിപ്പോ UDFന്റെ കാലത്തല്ലേ ബസ് കത്തിച്ചത്, അവരുടെ കാലത്തല്ലെ നായനാരെ വധിക്കാന്‍ ശ്രമിച്ചതെന്നെല്ലാം പറഞ്ഞ് മദനിയിയെ സഖാക്കള്‍ങ്ങ് മറക്കാം. കഴിയുമെങ്കില്‍ പണ്ടു തമിഴ്നാട് പൊലീസു പറഞ്ഞിട്ടു അറസ്റ്റികൊടുത്ത നായനാരുടെ ഓര്‍മ്മ കാക്കാന്‍, മദനിയെ പിടിച്ചു കര്‍ണ്ണാടക പോലീസിനു കൊടുക്കാം, എന്നിട്ടു ഇനി വരുന്ന തെരെഞ്ഞെടുപ്പില്‍ അതും കേരളാപോലീസിന്റെ മിടുക്കാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാം.എല്ലാം മറക്കുന്ന സഹാക്കള്‍ക്കു പോന്നാനിയെല്ലാം പെട്ടെന്ന് മറക്കാം. മറ്റുള്ളവര്‍ക്കൊ?
കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി 23-ാം ദിവസമായ ഇന്നലെ ഡിസ്‌ചാര്‍ജ് വാങ്ങി.(വെള്ളിയഴ്ച്ച - നിസ്കാരത്തിനെന്ന് പറഞ്ഞ് ഓളിച്ചോടിയതാണെന്നും പറയുന്നു) ഉച്ചയോടെ മുക്കം വിട്ട മഅ്‌ദനി ഒളിവില്‍പ്പോയെന്ന അഭ്യൂഹമുണ്ടായെങ്കിലും രാത്രി എട്ടേമുക്കാലോടെ അദ്ദേഹം കൊല്ലത്തെ അന്‍വാര്‍ശേരിയിലെത്തിയെന്നു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറെപ്പേര്‍ ഇതിനിടയില്‍ പിണറായിയേയും തേടിപ്പോയി.മദനിക്കു ഒളിക്കാന്‍ പറ്റിയ സ്തലം ഇപ്പൊ അതാണല്ലൊ!!! പിണറായി ഇപ്പോള്‍ Dec 30ലെ ലാവ്ലിന്‍ കേസിനെ, ആരോഗ്യപരമായി നേരിടാനുള്ള തലപരിശോധനയുടെ ഒരുക്കത്തിലാണെന്ന് മദനിയുണ്ടൊ അറിയുന്നു.
ലക് ഷ റെ രക്ഷ്തൂ ......
ബംഗളുരു സ്ഫോടനം അന്വേഷിക്കുന്ന കര്ണാടക പോലീസിലെ ഭീകരവിരുദ്ധ സംഘം പി.ഡി.പി. ചെയര്മാന്‍ അബ്ദുള്നാസര് മഅ്ദനിയെ ചോദ്യം ചെയ്തേക്കും എന്നു പണ്ടെ പറഞ്ഞു കേട്ടിരുന്നതാണു. മഅ്ദനിക്കെതിരേ കര്ണാടക പോലീസിന്റെ നീക്കം ഉണ്ടായേക്കുമെന്നു കേരളാ ഭീകരവിരുദ്ധ സ്ക്വാഡിനു വിവരം ലഭിച്ചപ്പോള്‍ തന്നെ മദനിയുടെ മറുപടി വന്നു "സംസ്ഥാനത്തു ചങ്കുറപ്പുള്ള ഭരണമായതിനാല്‍ കേരള പോലീസ് തന്നെ അറസ്റ്റ് ചെയ്യില്ലെന്നു മഅ്ദനി ലോകസ്ഭാ തെരെഞ്ഞെടുപ്പു വേദികളില്‍ കൂടെ കൂടെ അലറി വിളിച്ചു പറഞ്ഞു". പൊന്നാനിയില്‍ പിണറായിയെ കെട്ടിപിടിക്കുകയും, അച്ചുതാനന്തനെ തെറിപറയുകയും ചെയതപ്പോള്‍തന്നെ കേരളീയര്‍ ഉറപ്പിച്ചതായിരുന്നു ഒന്നും സംഭവിക്കില്ലാന്ന്. ഇപ്പോ എല്ലാം ശുഭം. പിണറായി ഹേപ്പി. ഇനിയിപ്പൊ തലതൊട്ടപ്പന്‍ പിണറായിക്കും, കൊടിയേരിപോലീസിനും തലകുത്തിമറിഞ്ഞ് നോക്കിയാല്‍പോലും നിക്കാന്‍ വഴിയില്ലാതായി.
അല്ലേലും ഇനിയിപ്പൊ മദനിയിയെ എന്തിനാ അല്ലെ? ആലപ്പുഴയില്‍ ശക്തി കണ്ടതല്ലെ!! വെളിയത്തിനു വെളിവില്ലെന്നാരാ പറഞ്ഞെ?
ബംഗളുരു സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ, മഅ്ദനിക്കെതിരേ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാകും നടപടി എന്നു പണ്ടു മാധ്യമങ്ങള്‍ വിളിച്ചു കൂവിയപ്പോള്‍ അപ്പൊള്‍തന്നെ വന്നു മറുപടി. മോഡിയുടെ പോലീസൊ,യദിയൂരപ്പയുടെ പോലീസൊ അറസ്റ്റ് ചെയ്താലൊ ഞങ്ങള്‍ മദനിയെ തൊടില്ല!!!!
എന്നിട്ടിപ്പൊ എന്തിനു സൂഫിയയെ തൊടുന്നു? എന്തെ മോഡി ഇവിടെ വന്നൊ കൊടിയേരിയെ?
എട്ടു പി.ഡി.പിക്കാര്‍ പ്രതികളായ നായനാര്‍ വധ ഗൂഢാലോചനക്കേസ് അട്ടിമറിക്കാന്‍ എല്.ഡി.എഫ് സര്ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്ടി പറഞ്ഞതെല്ലാം കൊടിയേരിയും പിണറായിയും കൂടി ഗ്രൂപ്പ് മറന്ന് തട്ടിക്കളയാന്‍ ശ്രമിച്ചു. പ്രതികളെല്ലാം മഅദനിയുമായി അടുത്ത ബന്ധം പുലര്ത്തുവരാണെന്നോ മറ്റൊ കേട്ടില്ല എന്നു നടിച്ചു, പിണറായി, മദനിയെ കെട്ടിപിടിക്കുന്ന രംഗമാണു റ്റീ വിയില്‍ അച്ചുതാനന്തന്‍ പിന്നെ കാണാന്‍ സാധിച്ചത്. ആരാണീ നായനാര്‍ എന്നാണു അച്ചുതാനന്തന്‍ ചോദിക്കുന്നത്.
1999 ഓഗസ്റ്റ് 12നാണ് കേസ് കണ്ണൂര് പോലീസ് സ്റ്റേഷനില് രജിസ്റ്റര് (ക്രൈം നമ്പര് 477/ 99) ചെയ്തത്. അന്ന് ജയിലില് കഴിഞ്ഞ മഅ്ദനിയെ മോചിപ്പിക്കാന് വിധ്വംസക പ്രവര്ത്തനങ്ങള് നടത്താനും മഅ്ദനിയെ പിടിച്ചുകൊടുത്തതു താനാണെു പ്രസംഗിച്ച നായനാരോടു പകരം ചോദിക്കാനും ഇവര് (അതെ, നമ്മുടെ നസീര്‍) ഗൂഢാലോചന നടത്തി എന്നാണ് കണ്ണൂര് ജൂഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1)യില് സമര്പ്പിച്ച എഫ്.ഐ.ആറിന്റെ ഉള്ളടക്കം. ഒന്നാം പ്രതി അമീര് അലി മഅ്ദനിയുടെ അംഗരക്ഷകരായ ബ്ലാക്ക് കാറ്റിലെ അംഗവും ബോംബ് സ്ഫോടനക്കേസുകളിലെ പ്രതിയുമാണ്. രണ്ടാം പ്രതി നസീര്‍, ഭീകരസംഘടനയായ ലഷ്കറുമായി അടുത്ത ബന്ധമുള്ളയാളും രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസുകളില് പ്രതിയുമാണ് എന്നാണു കുറ്റപത്രത്തില്‍ പറഞ്ഞത്. കാശ്മീരിലേക്കു മലയാളി തീവ്രവാദികളെ റിക്രൂട്ടു ചെയ്തതില് മുഖ്യപങ്ക് നസീറിനായിരുന്നു എന്നെല്ലാം പകല്‍ പോലെ കൊടിയേരിക്കറിയാമായിരുന്നു. എന്നിട്ടാണ്‍ തലശേരിയില്‍ സഹായിച്ചതിനു പ്രത്യുപകാരം ചെയ്തതു.കയ്യില്‍ കിട്ടിയ നസീറിനെ വെറുതെ വിട്ടുകളഞ്ഞു. ഇതൊക്കെ ഒരു കേസാണൊ എന്നാ പിണറായി ചോദിക്കുന്നെ, കോടതി വിധി കാത്ത് കഴിയുന്ന ലാവ്ലിന്‍ പിണറായിക്കു ഉണ്ടൊ, നായനാരു വധം !!
ഇനിയിപ്പോ UDFന്റെ കാലത്തല്ലേ ബസ് കത്തിച്ചത്, അവരുടെ കാലത്തല്ലെ നായനാരെ വധിക്കാന്‍ ശ്രമിച്ചതെന്നെല്ലാം പറഞ്ഞ് മദനിയിയെ സഖാക്കള്‍ങ്ങ് മറക്കാം. കഴിയുമെങ്കില്‍ പണ്ടു തമിഴ്നാട് പൊലീസു പറഞ്ഞിട്ടു അറസ്റ്റികൊടുത്ത നായനാരുടെ ഓര്‍മ്മ കാക്കാന്‍, മദനിയെ പിടിച്ചു കര്‍ണ്ണാടക പോലീസിനു കൊടുക്കാം, എന്നിട്ടു ഇനി വരുന്ന തെരെഞ്ഞെടുപ്പില്‍ അതും കേരളാപോലീസിന്റെ മിടുക്കാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാം.എല്ലാം മറക്കുന്ന സഹാക്കള്‍ക്കു പോന്നാനിയെല്ലാം പെട്ടെന്ന് മറക്കാം. മറ്റുള്ളവര്‍ക്കൊ?
കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി 23-ാം ദിവസമായ ഇന്നലെ ഡിസ്‌ചാര്‍ജ് വാങ്ങി.(വെള്ളിയഴ്ച്ച - നിസ്കാരത്തിനെന്ന് പറഞ്ഞ് ഓളിച്ചോടിയതാണെന്നും പറയുന്നു) ഉച്ചയോടെ മുക്കം വിട്ട മഅ്‌ദനി ഒളിവില്‍പ്പോയെന്ന അഭ്യൂഹമുണ്ടായെങ്കിലും രാത്രി എട്ടേമുക്കാലോടെ അദ്ദേഹം കൊല്ലത്തെ അന്‍വാര്‍ശേരിയിലെത്തിയെന്നു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറെപ്പേര്‍ ഇതിനിടയില്‍ പിണറായിയേയും തേടിപ്പോയി.മദനിക്കു ഒളിക്കാന്‍ പറ്റിയ സ്തലം ഇപ്പൊ അതാണല്ലൊ!!! പിണറായി ഇപ്പോള്‍ Dec 30ലെ ലാവ്ലിന്‍ കേസിനെ, ആരോഗ്യപരമായി നേരിടാനുള്ള തലപരിശോധനയുടെ ഒരുക്കത്തിലാണെന്ന് മദനിയുണ്ടൊ അറിയുന്നു.
ലക് ഷ റെ രക്ഷ്തൂ ......
Monday, November 9, 2009
എന്തു പറയാന്‍ !!!!
കണ്ണൂരില്‍ ഒരു തിരുത്തുണ്ട്... ഇപ്പൊ അബ്ദുള്ളകുട്ടി ജയിച്ചതു 12043വോട്ടിനു + LDFന്റെ വ്യാജവൊട്ട് 9357 + UDFന്റെ തള്ളിയ വൊട്ട് 6386 = അബ്ദുള്ളകുട്ടിയുടെ ഭൂരിപക്ഷം.= 27,786.
ഇനി തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ അവലൊകനം...
http://www.youtube.com/watch?v=dR-eQ-JTC6o
.
Tuesday, November 3, 2009
മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന ദേശാഭിമാനി
വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ മിണ്ടാട്ടമില്ലായിരുന്ന സി പി എം നേത്രുത്വം വൈകിയെങ്കിലും,പിടിച്ചുനില്‍ക്കാന്‍ വേണ്ടി, സ്വതവേ ബുദ്ധിയില്‍ പിന്നിലായ "സഹാക്കളെ" പിടിച്ചു നിര്‍ത്താന്‍ ദേശാഭിമാനി വഴി ഇറക്കിയ തുറുപ്പുചീട്ട് !!
Nov 2, 2009

ആകെ കൂടെ ഉള്ള സാമ്യം, രണ്ടു പേരും പുരുഷന്‍മാരാണു എന്നുള്ളതും, രണ്ടു വൊട്ടറുടെയും വയസ്സ്. - 50 വയസ്സ്.
സഹാക്കളെ ഉണരുവിന്‍ ......... വേറൊരണ്ണം ഇറക്കൂ...ഇതില്‍ തോറ്റു.

മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന "ദേശാഭിമാനി" ഇതാ വീണ്ടും ഇന്നു വാക്കു മാറ്റിയിരിക്കുന്നു. ഇന്നു ദാമോദരന്‍ ഉമ്മന്‍ചാണ്ടിയുടെ കാവല്‍ക്കാരന്‍ !!

നാളെ ആരാവുമൊ എന്തൊ?
Nov 2, 2009
ആകെ കൂടെ ഉള്ള സാമ്യം, രണ്ടു പേരും പുരുഷന്‍മാരാണു എന്നുള്ളതും, രണ്ടു വൊട്ടറുടെയും വയസ്സ്. - 50 വയസ്സ്.
സഹാക്കളെ ഉണരുവിന്‍ ......... വേറൊരണ്ണം ഇറക്കൂ...ഇതില്‍ തോറ്റു.
മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന "ദേശാഭിമാനി" ഇതാ വീണ്ടും ഇന്നു വാക്കു മാറ്റിയിരിക്കുന്നു. ഇന്നു ദാമോദരന്‍ ഉമ്മന്‍ചാണ്ടിയുടെ കാവല്‍ക്കാരന്‍ !!
നാളെ ആരാവുമൊ എന്തൊ?
Monday, November 2, 2009
വെല്ലുവിളി
കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍വരെ കണ്ണൂരില്‍ തമ്പടിച്ചുകഴിഞ്ഞു. ബിഹാറിലെയും യു.പി.യിലെയും പ. ബംഗാളിലെയും തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ കണ്ടിട്ടുള്ള അവര്‍ ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ട് അദ്ഭുതം കൂറുകയാണ്. ഭരണസംവിധാനങ്ങള്‍ ദുരുപയോഗിച്ച് ആസൂത്രിതവും വിദഗ്ധവുമായ രീതിയില്‍ യഥാര്‍ഥ വോട്ടര്‍പട്ടികയെ സി.പി.എം. ഇവിടെ ഗളഹസ്തം ചെയ്തിരിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയവര്‍, അവിടെ ചോരയുടെയും കണ്ണീരിന്റെയും സ്‌ഫോടനങ്ങളുടെയും ചാലുകള്‍ വെട്ടിക്കീറിയവര്‍, ഈ നാടിനു മറ്റൊരു കളങ്കംകൂടി ചാര്‍ത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ പുതുതായി 9,357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6,386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുണ്ടാക്കാന്‍ കണ്ണൂരിലെ വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അങ്ങനെ ആയിരക്കണക്കിനു വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ജില്ലാ കളക്ടറെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. വ്യാജവോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും അവര്‍ക്ക് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തെളവുസഹിതം പരാതി നല്കിയിരിക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കണ്ണൂരില്‍ മാത്രം കേന്ദ്രസേനയിറങ്ങി.
സ്വന്തം പാര്‍ട്ടി ഓഫീസും പത്രഓഫീസും സി.പി.എം. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ദുരുപയോഗിച്ചു. ഉടമകളറിയാതെ സ്വന്തം വീടുകളിലും കെട്ടിടങ്ങളിലും പുതിയ താമസക്കാരെത്തി. ക്വാര്‍ട്ടേഴ്‌സുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഇടിഞ്ഞുപോയ കെട്ടിടങ്ങള്‍, മാസങ്ങളായി അടച്ചിട്ട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.എം. പുതിയ വോട്ടര്‍മാരെ കുടിയിരുത്തി. അന്വേഷണസംഘങ്ങള്‍ക്ക് ഈ വീടുകളിലൊന്നും പുതിയ വോട്ടര്‍മാരെ കണ്ടെത്താനായില്ല.
പാര്‍ട്ടി ഓഫീസുകള്‍
കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആയിക്കര സി.ഐ.ടി.യു. ഓഫീസ് വിലാസത്തില്‍ 24 വ്യാജവോട്ടുകളാണു ചേര്‍ത്തത്. 23 പുരുഷന്മാരും ഒരു സ്ത്രീയും. നംഷീല്‍ കോട്ടേജ്, ഫൗസിയ കോട്ടേജ്, മാലിനി വില്ല, ആമിന കോട്ടേജ്, മൊയ്തീന്‍ വീട്, ഖിലാസി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ ആറുപേരുകളാണ് ഈ കെട്ടിടത്തിനു പുതുതായി ലഭിച്ചത്.
സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. ആസ്പത്രിയിലെ 16 നഴ്‌സിങ് വിദ്യാര്‍ഥിനികളും ഒരു പുരുഷനും താമസിക്കുന്നത് ഉടമ അറിയാതെ യശോറാം അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന് എ.കെ.ജി. മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന് പേരിട്ടു. വടകരയിലെ മുന്‍ സി.പി.എം. എം.പി. എ.കെ. പ്രേമജത്തിന്റെ സഹോദരന്‍ എ.കെ. പ്രഭാകരനാണ് വീട്ടുടമ. ഇവിടെ സ്ത്രീകളാരും താമസമില്ലെന്നു തുറന്നു പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെ വെട്ടിലാക്കി.
സി.പി.എം. എളയാവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി രാജന്റെ ദയരംകണ്ടി വീടിന് അതേ നമ്പറില്‍ രജിഷ നിവാസ് എന്ന പേരുകൂടി നല്കി അവിടെ പുതിയ ഏഴു വോട്ടര്‍മാരെക്കൂടി ചേര്‍ത്തിരിക്കുന്നു. ഈ വീട്ടിലോ മണ്ഡലത്തിലോ ഉള്ളവരല്ല ഇവര്‍. വോട്ടിനുവേണ്ടി സി.പി.എം. ഒണ്ടേന്‍പറമ്പ് ഓഫീസിന്റെ പേരുതന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മൂപ്പന്റെവിട എന്നാണു പുതിയ പേര്! അബ്ദുള്ള, മഹമ്മദ് ജാഫര്‍, ഓമനക്കുട്ടന്‍, ബൈജു, പ്രേമന്‍ എന്നിവരാണ് ഈ വ്യാജ വീട്ടിലെ പുതിയ വോട്ടര്‍മാര്‍. പല നാടുകളില്‍നിന്നു വന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റില്‍ ജോലിചെയ്യുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ ഇല്ലാത്ത ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ വോട്ടര്‍മാരാക്കി.
ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചിറക്കല്‍ പഞ്ചായത്തിലുള്ള വീട്ടില്‍പ്പോലും വ്യാജ വോട്ടറെ ചേര്‍ത്തു. കല്യാശ്ശേരി മണ്ഡലത്തിലുള്ള മാടായി പഞ്ചായത്ത് മുന്‍ മെമ്പറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിനോദിനെ ഈ വീട്ടു നമ്പറിലാണ് കണ്ണൂരിലെ വോട്ടറാക്കിയിരിക്കുന്നത്. സെക്രട്ടറിക്ക് ഇവിടെ എത്തിയപ്പോള്‍ കുഞ്ഞിരാമന്‍ എന്ന പേരില്‍ പുതിയ അച്ഛനെയും ലഭിച്ചു. അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില.
കണ്ണൂര്‍ മുനിസിപ്പല്‍ സി.പി.എം. കൗണ്‍സിലറും അവിടത്തെ വോട്ടറുമായ സലിം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത്തിലെത്തി മറ്റൊരു വോട്ടുകൂടി നേടി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ രണ്ടു വോട്ടുണ്ട്. കണ്ണൂരില്‍നിന്ന് 80 കി.മീ. അകലെ കേളകം പഞ്ചായത്തിലെ മലമടക്കുകളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ജീപ്പില്‍ കുത്തിനിറച്ചുകൊണ്ടു വന്ന് ചിറക്കല്‍ പഞ്ചായത്തില്‍ 13 വ്യാജവോട്ടുണ്ടാക്കി. ധര്‍മടം മണ്ഡലത്തിലെ കരാറിനകം സഹ.ബാങ്കിലെ സി.പി.എം. ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരില്‍ കുടിയിരുത്തി.
വീടൊന്ന് പല പേര്
ഒറീസ്സയില്‍നിന്നുള്ള ഏതാനും തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 14/ 958 എ. നമ്പറിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ അന്തംവിട്ടുപോകും. ആസിമ ക്വാര്‍ട്ടേഴ്‌സ്, നസീമ ക്വാര്‍ട്ടേഴ്‌സ്, ആമിന ക്വാര്‍ട്ടേഴ്‌സ്, ആയിഷ ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പലതാണ് ഈ വീടിന്റെ പുതിയ പേരുകള്‍! വ്യത്യസ്ത മതത്തില്‍പ്പെട്ട 13 പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. പുതിയ താമസക്കാരെ കണ്ട് ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പരിഭ്രാന്തിയിലാണ്.
പുഴാതി പഞ്ചായത്തിലെ റുക്‌സാനാസ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഖദീജ മന്‍സില്‍ എന്നീ വീടുകളില്‍ അജ്ഞാതരായ ഹൈന്ദവ വോട്ടര്‍മാരെയാണു ചേര്‍ത്തിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊന്നങ്കൈ ലൈന്‍ കെട്ടിടത്തിലെ പുതിയ വോട്ടര്‍മാര്‍ അവിടത്തെ താമസക്കാരല്ലെന്ന്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കു തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. കക്കാട് അങ്ങാടിയിലെ രണ്ടു വോട്ടര്‍മാരുടെ കാര്യത്തിലും ഇങ്ങനെ തിരുത്തലുണ്ടായി. എന്നാല്‍, ഇവരെല്ലാം അന്തിമവോട്ടര്‍ പട്ടികയില്‍ ഇടംനേടി.
പൊളിഞ്ഞ വീടുകള്‍
പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൈയില്‍ രണ്ടു വര്‍ഷം മുമ്പു പൊളിച്ചുകളഞ്ഞ കൃഷ്ണനിവാസ് എന്ന കെട്ടിടത്തില്‍ നാലു വോട്ടുകളും ചിറക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരത്തറയില്‍ രണ്ടു വര്‍ഷമായി കാടുപിടിച്ചു കിടക്കുന്ന ചേക്ക്‌ലൈന്‍ കടമുറിയില്‍ ആറു വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഇവിടത്തെ താമസക്കാരല്ലെന്നു ചൂണ്ടിക്കാട്ടി സ്ഥലമുടമ കണിയറയ്ക്കല്‍ സുലൈഖ കളക്ടര്‍ക്കു പരാതി നല്കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ ഉള്ളവര്‍ പിന്നീട് സ്ഥലത്തിന്മേല്‍ അവകാശം ഉന്നയിക്കുമോ എന്നാണ് ഉടമയുടെ ഭയം.
എളയാവൂര്‍ പഞ്ചായത്തിലെ മേലെ ചൊവ്വയില്‍ ആശീര്‍വാദ് ക്വാര്‍ട്ടേഴ്‌സ് എന്നൊരു വ്യാജവീട്ടുപേരുണ്ടാക്കി ഒന്‍പതു വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. ഇതേ പഞ്ചായത്തിലെ 61-ാം നമ്പര്‍ ബൂത്തില്‍ വീടുപൊളിച്ചു വാഴവെച്ച സ്ഥലത്തും പഴയ വീട്ടുനമ്പറില്‍ രണ്ടു വോട്ടര്‍മാരുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള മൈത്രിസദനം എന്ന വൃദ്ധമന്ദിരത്തില്‍ 18 വോട്ടുകള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. വയോധികരായ ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനേ കഴിയൂ. ആള്‍പ്പാര്‍പ്പില്ലാത്ത ആര്‍.എസ്.പി. ഓഫീസില്‍ ഏഴു വോട്ടുകളാണു പുതുതായി ചേര്‍ത്തത്.
ജനാധിപത്യധ്വംസനത്തിന്റെ ഇത്തരം നൂറുകണക്കിനു സംഭവങ്ങളാണ് പുറത്തുവരുന്നത്. ദേശീയതലത്തില്‍പ്പോലും ഇവ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, കണ്ണൂരില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടുകളും ഇപ്രകാരം ഉള്ളതാന്നെന്ന അഭിപ്രായം എനിക്കില്ല. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും അവരെല്ലാം വോട്ടു ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണ്. എന്നാല്‍, വ്യാജവോട്ടിനെ യു.ഡി.എഫ്. സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും. കാരണം, അത് ജനാധിപത്യത്തിന്റെ വികൃതമുഖമാണ്.
വെല്ലുവിളി
എല്‍.ഡി.എഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകണം എന്നുമാണല്ലോ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്പറഞ്ഞവ കൂടാതെ ഒരൊറ്റ കാര്യം കൂടി. താങ്കളുടെ ഡ്രൈവര്‍ വി.കെ. സജീവന്‍ ധര്‍മടം മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ (ക്രമനമ്പര്‍ 119) വോട്ടറാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സി.പി.എം. ഓഫീസിലെ വിലാസത്തില്‍ വോട്ടറാക്കിയില്ലേ?(ബൂത്ത് നമ്പര്‍ അഞ്ച്, ക്രമനമ്പര്‍ 1128). ഇദ്ദേഹത്തിന് ഇപ്പോള്‍ രണ്ടു വോട്ടില്ലേ?
സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി. ഒരു കാര്യം ഞാന്‍ അടിവരയിട്ടു പറയുന്നു. മറ്റൊരു സ്ഥലത്ത് വോട്ടുള്ളതു മറച്ചുവെച്ചും കണ്ണൂരില്‍ സ്ഥിരതാമസം ഇല്ലാതെയും ഏതെങ്കിലും യു.ഡി.എഫ്. പ്രവര്‍ത്തകന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റണം. അവരുടെ പേരില്‍ നിയമനടപടി എടുക്കണം.
ഇതുപോലൊരു സമീപനം സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാണോ? സത്യത്തോട് കരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു മറുപടി സി.പി.എമ്മില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയവര്‍, അവിടെ ചോരയുടെയും കണ്ണീരിന്റെയും സ്‌ഫോടനങ്ങളുടെയും ചാലുകള്‍ വെട്ടിക്കീറിയവര്‍, ഈ നാടിനു മറ്റൊരു കളങ്കംകൂടി ചാര്‍ത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ പുതുതായി 9,357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6,386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുണ്ടാക്കാന്‍ കണ്ണൂരിലെ വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അങ്ങനെ ആയിരക്കണക്കിനു വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ജില്ലാ കളക്ടറെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. വ്യാജവോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും അവര്‍ക്ക് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തെളവുസഹിതം പരാതി നല്കിയിരിക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കണ്ണൂരില്‍ മാത്രം കേന്ദ്രസേനയിറങ്ങി.
സ്വന്തം പാര്‍ട്ടി ഓഫീസും പത്രഓഫീസും സി.പി.എം. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ദുരുപയോഗിച്ചു. ഉടമകളറിയാതെ സ്വന്തം വീടുകളിലും കെട്ടിടങ്ങളിലും പുതിയ താമസക്കാരെത്തി. ക്വാര്‍ട്ടേഴ്‌സുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഇടിഞ്ഞുപോയ കെട്ടിടങ്ങള്‍, മാസങ്ങളായി അടച്ചിട്ട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.എം. പുതിയ വോട്ടര്‍മാരെ കുടിയിരുത്തി. അന്വേഷണസംഘങ്ങള്‍ക്ക് ഈ വീടുകളിലൊന്നും പുതിയ വോട്ടര്‍മാരെ കണ്ടെത്താനായില്ല.
പാര്‍ട്ടി ഓഫീസുകള്‍
കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആയിക്കര സി.ഐ.ടി.യു. ഓഫീസ് വിലാസത്തില്‍ 24 വ്യാജവോട്ടുകളാണു ചേര്‍ത്തത്. 23 പുരുഷന്മാരും ഒരു സ്ത്രീയും. നംഷീല്‍ കോട്ടേജ്, ഫൗസിയ കോട്ടേജ്, മാലിനി വില്ല, ആമിന കോട്ടേജ്, മൊയ്തീന്‍ വീട്, ഖിലാസി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ ആറുപേരുകളാണ് ഈ കെട്ടിടത്തിനു പുതുതായി ലഭിച്ചത്.
സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. ആസ്പത്രിയിലെ 16 നഴ്‌സിങ് വിദ്യാര്‍ഥിനികളും ഒരു പുരുഷനും താമസിക്കുന്നത് ഉടമ അറിയാതെ യശോറാം അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന് എ.കെ.ജി. മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന് പേരിട്ടു. വടകരയിലെ മുന്‍ സി.പി.എം. എം.പി. എ.കെ. പ്രേമജത്തിന്റെ സഹോദരന്‍ എ.കെ. പ്രഭാകരനാണ് വീട്ടുടമ. ഇവിടെ സ്ത്രീകളാരും താമസമില്ലെന്നു തുറന്നു പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെ വെട്ടിലാക്കി.
സി.പി.എം. എളയാവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി രാജന്റെ ദയരംകണ്ടി വീടിന് അതേ നമ്പറില്‍ രജിഷ നിവാസ് എന്ന പേരുകൂടി നല്കി അവിടെ പുതിയ ഏഴു വോട്ടര്‍മാരെക്കൂടി ചേര്‍ത്തിരിക്കുന്നു. ഈ വീട്ടിലോ മണ്ഡലത്തിലോ ഉള്ളവരല്ല ഇവര്‍. വോട്ടിനുവേണ്ടി സി.പി.എം. ഒണ്ടേന്‍പറമ്പ് ഓഫീസിന്റെ പേരുതന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മൂപ്പന്റെവിട എന്നാണു പുതിയ പേര്! അബ്ദുള്ള, മഹമ്മദ് ജാഫര്‍, ഓമനക്കുട്ടന്‍, ബൈജു, പ്രേമന്‍ എന്നിവരാണ് ഈ വ്യാജ വീട്ടിലെ പുതിയ വോട്ടര്‍മാര്‍. പല നാടുകളില്‍നിന്നു വന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റില്‍ ജോലിചെയ്യുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ ഇല്ലാത്ത ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ വോട്ടര്‍മാരാക്കി.
ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചിറക്കല്‍ പഞ്ചായത്തിലുള്ള വീട്ടില്‍പ്പോലും വ്യാജ വോട്ടറെ ചേര്‍ത്തു. കല്യാശ്ശേരി മണ്ഡലത്തിലുള്ള മാടായി പഞ്ചായത്ത് മുന്‍ മെമ്പറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിനോദിനെ ഈ വീട്ടു നമ്പറിലാണ് കണ്ണൂരിലെ വോട്ടറാക്കിയിരിക്കുന്നത്. സെക്രട്ടറിക്ക് ഇവിടെ എത്തിയപ്പോള്‍ കുഞ്ഞിരാമന്‍ എന്ന പേരില്‍ പുതിയ അച്ഛനെയും ലഭിച്ചു. അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില.
കണ്ണൂര്‍ മുനിസിപ്പല്‍ സി.പി.എം. കൗണ്‍സിലറും അവിടത്തെ വോട്ടറുമായ സലിം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത്തിലെത്തി മറ്റൊരു വോട്ടുകൂടി നേടി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ രണ്ടു വോട്ടുണ്ട്. കണ്ണൂരില്‍നിന്ന് 80 കി.മീ. അകലെ കേളകം പഞ്ചായത്തിലെ മലമടക്കുകളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ജീപ്പില്‍ കുത്തിനിറച്ചുകൊണ്ടു വന്ന് ചിറക്കല്‍ പഞ്ചായത്തില്‍ 13 വ്യാജവോട്ടുണ്ടാക്കി. ധര്‍മടം മണ്ഡലത്തിലെ കരാറിനകം സഹ.ബാങ്കിലെ സി.പി.എം. ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരില്‍ കുടിയിരുത്തി.
വീടൊന്ന് പല പേര്
ഒറീസ്സയില്‍നിന്നുള്ള ഏതാനും തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 14/ 958 എ. നമ്പറിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ അന്തംവിട്ടുപോകും. ആസിമ ക്വാര്‍ട്ടേഴ്‌സ്, നസീമ ക്വാര്‍ട്ടേഴ്‌സ്, ആമിന ക്വാര്‍ട്ടേഴ്‌സ്, ആയിഷ ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പലതാണ് ഈ വീടിന്റെ പുതിയ പേരുകള്‍! വ്യത്യസ്ത മതത്തില്‍പ്പെട്ട 13 പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. പുതിയ താമസക്കാരെ കണ്ട് ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പരിഭ്രാന്തിയിലാണ്.
പുഴാതി പഞ്ചായത്തിലെ റുക്‌സാനാസ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഖദീജ മന്‍സില്‍ എന്നീ വീടുകളില്‍ അജ്ഞാതരായ ഹൈന്ദവ വോട്ടര്‍മാരെയാണു ചേര്‍ത്തിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊന്നങ്കൈ ലൈന്‍ കെട്ടിടത്തിലെ പുതിയ വോട്ടര്‍മാര്‍ അവിടത്തെ താമസക്കാരല്ലെന്ന്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കു തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. കക്കാട് അങ്ങാടിയിലെ രണ്ടു വോട്ടര്‍മാരുടെ കാര്യത്തിലും ഇങ്ങനെ തിരുത്തലുണ്ടായി. എന്നാല്‍, ഇവരെല്ലാം അന്തിമവോട്ടര്‍ പട്ടികയില്‍ ഇടംനേടി.
പൊളിഞ്ഞ വീടുകള്‍
പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൈയില്‍ രണ്ടു വര്‍ഷം മുമ്പു പൊളിച്ചുകളഞ്ഞ കൃഷ്ണനിവാസ് എന്ന കെട്ടിടത്തില്‍ നാലു വോട്ടുകളും ചിറക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരത്തറയില്‍ രണ്ടു വര്‍ഷമായി കാടുപിടിച്ചു കിടക്കുന്ന ചേക്ക്‌ലൈന്‍ കടമുറിയില്‍ ആറു വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഇവിടത്തെ താമസക്കാരല്ലെന്നു ചൂണ്ടിക്കാട്ടി സ്ഥലമുടമ കണിയറയ്ക്കല്‍ സുലൈഖ കളക്ടര്‍ക്കു പരാതി നല്കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ ഉള്ളവര്‍ പിന്നീട് സ്ഥലത്തിന്മേല്‍ അവകാശം ഉന്നയിക്കുമോ എന്നാണ് ഉടമയുടെ ഭയം.
എളയാവൂര്‍ പഞ്ചായത്തിലെ മേലെ ചൊവ്വയില്‍ ആശീര്‍വാദ് ക്വാര്‍ട്ടേഴ്‌സ് എന്നൊരു വ്യാജവീട്ടുപേരുണ്ടാക്കി ഒന്‍പതു വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. ഇതേ പഞ്ചായത്തിലെ 61-ാം നമ്പര്‍ ബൂത്തില്‍ വീടുപൊളിച്ചു വാഴവെച്ച സ്ഥലത്തും പഴയ വീട്ടുനമ്പറില്‍ രണ്ടു വോട്ടര്‍മാരുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള മൈത്രിസദനം എന്ന വൃദ്ധമന്ദിരത്തില്‍ 18 വോട്ടുകള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. വയോധികരായ ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനേ കഴിയൂ. ആള്‍പ്പാര്‍പ്പില്ലാത്ത ആര്‍.എസ്.പി. ഓഫീസില്‍ ഏഴു വോട്ടുകളാണു പുതുതായി ചേര്‍ത്തത്.
ജനാധിപത്യധ്വംസനത്തിന്റെ ഇത്തരം നൂറുകണക്കിനു സംഭവങ്ങളാണ് പുറത്തുവരുന്നത്. ദേശീയതലത്തില്‍പ്പോലും ഇവ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, കണ്ണൂരില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടുകളും ഇപ്രകാരം ഉള്ളതാന്നെന്ന അഭിപ്രായം എനിക്കില്ല. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും അവരെല്ലാം വോട്ടു ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണ്. എന്നാല്‍, വ്യാജവോട്ടിനെ യു.ഡി.എഫ്. സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും. കാരണം, അത് ജനാധിപത്യത്തിന്റെ വികൃതമുഖമാണ്.
വെല്ലുവിളി
എല്‍.ഡി.എഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകണം എന്നുമാണല്ലോ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്പറഞ്ഞവ കൂടാതെ ഒരൊറ്റ കാര്യം കൂടി. താങ്കളുടെ ഡ്രൈവര്‍ വി.കെ. സജീവന്‍ ധര്‍മടം മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ (ക്രമനമ്പര്‍ 119) വോട്ടറാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സി.പി.എം. ഓഫീസിലെ വിലാസത്തില്‍ വോട്ടറാക്കിയില്ലേ?(ബൂത്ത് നമ്പര്‍ അഞ്ച്, ക്രമനമ്പര്‍ 1128). ഇദ്ദേഹത്തിന് ഇപ്പോള്‍ രണ്ടു വോട്ടില്ലേ?
സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി. ഒരു കാര്യം ഞാന്‍ അടിവരയിട്ടു പറയുന്നു. മറ്റൊരു സ്ഥലത്ത് വോട്ടുള്ളതു മറച്ചുവെച്ചും കണ്ണൂരില്‍ സ്ഥിരതാമസം ഇല്ലാതെയും ഏതെങ്കിലും യു.ഡി.എഫ്. പ്രവര്‍ത്തകന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റണം. അവരുടെ പേരില്‍ നിയമനടപടി എടുക്കണം.
ഇതുപോലൊരു സമീപനം സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാണോ? സത്യത്തോട് കരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു മറുപടി സി.പി.എമ്മില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നു.
ഉമ്മന്‍ചാണ്ടി "മാത്രുഭൂമി"യില്‍ക്കൂടി നടത്തിയ വെല്ലുവിളി ..........
Subscribe to:
Posts (Atom)