Monday, June 22, 2009

കരാട്ടിന്റെ വികല വിശകലനവും ലാവ്ലിനും.

'മൂന്നാം മുന്നണി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല വേണമെങ്കില്‍ കോണ്‍ഗ്രസ്‌ തങ്ങളെ പിന്തുണച്ചുകൊള്ളണം' എന്ന കാരാട്ടിന്റെ ഗര്‍വ്വുനിറഞ്ഞ പ്രഖ്യാപനം നമുക്കോര്‍മ്മയുണ്ട്‌. മൂന്നാംമുന്നണിയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നല്ലോ കാരാട്ടും കൂട്ടരും. അതു വിശ്വസിച്ച്‌ കൂടെക്കൂടിയിരുന്ന സ്വപ്നാടകരായ ചില രാഷ്ട്രീയനേതാക്കളുമുണ്ടായിരുന്നല്ലോ. വൈക്കം മുഹമ്മദു ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്‌' എന്ന നോവലിലെ ഒരു തലക്കെട്ട്‌ ഓര്‍മ്മ വരുന്നു. 'ഞാന്‍, ഞാന്‍ എന്ന്‌ പറഞ്ഞ്‌ അഹങ്കരിച്ചിരുന്ന രാജാക്കന്മാരും മറ്റും ഇന്ന് എവിടെ?

നമ്മുടെ കൊച്ച് കേരളത്തിലും ഉണ്ടായിരുന്നു കുറെ "ജയ"രാജാക്കന്മാരും,ലാവ്ലിന്‍ കള്ളന്മാരും. വടകര, കണ്ണൂര്‍ തുടങ്ങിയ സി.പി.എമ്മിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഒരുപാട്‌ അര്‍ത്ഥതലങ്ങളുള്ളതാണ്.യു.ഡി.എഫ്‌. 16 സീറ്റുകളില്‍ വിജയിക്കുകമാത്രമല്ല ഒന്നുരണ്ടുസീറ്റുകളിലൊഴികെ നേടിയ വമ്പന്‍ ഭൂരിപക്ഷവും സി.പി.എമ്മിന്റെയും കൂട്ടരുടെയും കണ്ണുതള്ളിക്കുന്നവയായിരുന്നു.ഈ പരാജയം പാര്‍ട്ടിയും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ചെന്നുപെട്ടിരിക്കുന്ന പടുകുഴിയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. ദുര്‍ഗന്ധം വമിക്കുന്ന അഴിമതിയുടെയും ജനവിരുദ്ധനിലപാടുകളുടെയും നേര്‍ക്കു ശക്തമായ പ്രതികരണമായിരുന്നു ജനവിധി.അതൊന്നും മനസ്സിലാക്കാതെ "ലാവ്നില്‍" മാധ്യമങ്ങളും, യു.ഡി.എഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നെല്ലാം പറയുന്നതു ജനവിധിയെ തള്ളിക്കളയുന്നതിനു തുല്യമാണു.എങ്കില്‍ ആദ്യം പാര്‍ട്ടി തള്ളേണ്ടതു അച്ചുമാമനെ ആല്ലേ, കാരാട്ടേ?

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 21 മാധ്യമകയ്യേറ്റങ്ങള്‍ക്കാണ്‌ സി പി എം നേതൃത്വം നല്‍കിയിരിക്കുന്നത്‌. പത്രപ്രവര്‍ത്തകരെയും ചാനല്‍ പ്രവര്‍ത്തകരെയും ആക്രമിക്കുക; പത്രമാഫീസുകളും പത്രങ്ങളും നശിപ്പിക്കുക തുടങ്ങിയ പേശീബല പ്രകടനത്തിലൂടെ സി പി എമ്മിന്റെ അസഹിഷ്ണുത തടംപൊട്ടി ഒഴുകുകയാണ്‌.ഇതെല്ലാം കാണിക്കുന്നത് കാരാട്ടുപറഞ്ഞതു അക്ഷരം പ്രതി അണികള്‍ അനുസരിക്കുന്നു എന്നാണല്ലൊ.പത്രങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണാവുന്നത്‌ പോലെ ഏകാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും വര്‍ഗശത്രു കൂടിയാണ്‌. "കുറ്റിച്ചൂല്‍, പിതൃശൂന്യന്‍, എടോ ഗോപാലകൃഷ്ണാ, മാധ്യമ സിന്‍ഡിക്കേറ്റ്‌ " തുടങ്ങിയ സംജ്ഞകളിലൂടെ മാധ്യമങ്ങള്‍ക്കെതിരെ ആരംഭിച്ച അക്രമങ്ങള്‍ കേവലം യാദൃച്ഛികമോ പെട്ടെന്നുള്ള പ്രതികരണങ്ങളോ അല്ല. അവരുടെ പ്രത്യയശാസ്ത്ര അജണ്ടകളാണ്‌. ഇതെല്ലാം എന്നത്തേയും പോലെ "ലാവ്ലിന്‍" കള്ളനെ രക്ഷിക്കാനുള്ള തത്രപ്പാടാണെന്നു ജനങ്ങള്‍ മനസ്സിലാക്കാതിരിക്കുമൊ? അവരെന്താ "ജയരാജ"ഗുരുക്കളെപ്പോലെ തലയില്‍ മൂളയില്ലാത്തവരാണൊ? ഒരു ഏകാധിപതി നിയമത്തേക്കാളും രാഷ്ട്രീയ പ്രതിയോഗികളേക്കാളും ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്‌ പത്രങ്ങളെയാണ്‌. ഏകാധിപത്യത്തിന്റെ താഴ്‌വഴികളിലൊന്നായ കമ്യൂണിസവും പത്രങ്ങളെ ഭയക്കുന്നു.

സി.പി.എമ്മിന്റെ സമുന്നതനായ ഒരു നേതാവ്‌ ചെന്നു വീണ പാതാളക്കുഴി കണ്ട്‌ ജനങ്ങള്‍ അന്തം വിട്ടുപോകുന്നു.അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം, തെളിവുകള്‍ മുഴുവന്‍ എതിരാണെന്നു കണ്ടിട്ടും പിണറായിയെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നല്ലോ.ഇവിടെ അച്യുതാനന്ദന്‍ പറയുന്നു; ഗവര്‍ണറുടെ തീരുമാനവും നടപടികളും ക്രമപ്രകാരമാണെന്ന്‌. അതില്‍ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന്‌. സുപ്രിംകോടതിപോലും അംഗീകരിച്ചിട്ടുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ പ്രയോഗിച്ചിട്ടുള്ളൂ എന്ന്‌. വി.എസ്സിന്റെ ഈ വാക്കുകള്‍ മറ്റൊരു അത്ഭുതമാണ്‌ ഉളവാക്കുന്നത്‌. കാരണം അദ്ദേഹം കൂടി ഇരുന്ന്‌ എടുത്ത തീരുമാനമാണ്‌ ഗവര്‍ണര്‍ തള്ളിക്കളഞ്ഞത്‌.മുന്‍ മന്ത്രിയെ വിചാരണ ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ അനുമതി സി.ബി.ഐക്ക്‌ ആവശ്യമില്ല. എന്നാല്‍ കേസിന്റെ തീര്‍പ്പിനുള്ളില്‍ ഏതെങ്കിലും ഉന്നതമായ അധികാര സ്ഥാനത്ത്‌ വരാന്‍ ഇടയുള്ളതിനാല്‍ ഒരു മുന്‍കരുതലെടുക്കുകയാണ്‌ സി.ബി.ഐ പിണറായിയുടെ കാര്യത്തില്‍ ചെയ്തത്‌. അതിനാണു സി.പി.എമ്മിന്റെ ഈ മാധ്യമവേട്ട.

യു.ഡി.എഫിന്റെ കാലത്തെ കണ്‍സള്‍ട്ടന്‍സി കരാര്‍ മാറ്റി യന്ത്രസാമഗ്രികള്‍ നേരിട്ട്‌ ലാവലിന്‍ കമ്പനി "സപ്ലൈ" ചെയ്യുമെന്ന വ്യവസ്ഥ വന്നു. കരാര്‍ തുക 35 കോടിയില്‍നിന്ന്‌ പലതവണ മാറ്റി പത്തിരട്ടിയാക്കി. ആ സമയം സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ. ബാലാനന്ദന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തന്നെ ആ നവീകരണ പദ്ധതിയെക്കുറിച്ച്‌ പഠിച്ചു. വിദേശ സ്വകാര്യകുത്തക ഏജന്‍സിയേക്കാള്‍ കാര്യക്ഷമമായി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ബി.എച്ച്‌.ഇ.എല്‍ (ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ ലിമിറ്റഡ്‌) നവീകരണ ജോലികള്‍ വെറും നൂറുകോടി രൂപയ്ക്ക്‌ സ്തുത്യര്‍ഹമാംവിധം ചെയ്യുമെന്ന്‌ ബാലാനന്ദന്‍ കമ്മിറ്റി നേരിട്ട്‌ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ദുരൂഹമായ സാഹചര്യത്താല്‍ ബാലാനന്ദന്റെ റിപ്പോര്‍ട്ട്‌ നിരസിക്കപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ 374.5 കോടി രൂപയ്ക്ക്‌ കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ചു. കോടതി ഇടപ്പെട്ടു.കുറ്റുകൃത്യത്തില്‍ വിദേശക്കമ്പനിക്കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടന്നത്‌ വിദേശത്തുവച്ചാണെന്നും തെളിവുകളും സാക്ഷികളും ചില പ്രതികളും സംസ്ഥാന വിജിലന്‍സിന്റെ പരിധിയിലല്ലെന്നും മനസ്സിലാക്കിയ ഹൈക്കോടതി ലാവലിന്‍ ക്രമക്കേടിന്റെ അന്വേഷണം സമയബന്ധിതമായി ഏറ്റെടുക്കാന്‍ സി.ബി.ഐയോട്‌ ആവശ്യപ്പെട്ടു.
ആര്‍ക്കും അടിപ്പെടാതെയും ആരുടെ മുമ്പിലും തലകുനിക്കാതെയും സി.ബി.ഐ നടത്തിയ അന്നേഷണം ഇപ്പൊള്‍ കോടതിയുടെ പരിഗണനയില്‍ ആണു.ഇനിയിപ്പൊ പിണറായി കുറ്റക്കാരന്‍ ആണന്നു കോടതി നിരീക്ഷിച്ചാല്‍ പോലും പിണറായി പിടിച്ചുനില്‍ക്കാനാണു സാധ്യത. അതിനിടെ പല ഫയലുകളും സി.ബി.ഐ ക്കു കിട്ടാതിരിക്കാന്‍ സി പി എം കളിച്ച നാറിയ കളികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വന്നതും പിണറായിക്കു പിടിച്ചിട്ടില്ല.കോടതിയില്‍ സാക്ഷിപ്പറയെണ്ടവര്‍ "സത്യം" അല്ലാ സീ ബി ഐക്കു മുന്നില്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്ത് എന്തെന്നറിയാത്തവരാണൊ വരദാചാരിയെപ്പോലുള്ള ഉന്നതതസ്തികയില്‍ സെക്രട്ടറിയേറ്റില്‍ ജോലിചെയ്തവര്‍? അതൊ അവരും സീ പി എംന്റെ നേതാക്കളെപ്പോലെ മണ്ടത്തരങ്ങള്‍ മാത്രം വിശ്വസിക്കുന്നവരാണൊ? "തല"യില്ലാത്ത ചില പാര്‍ട്ടിമാധ്യമങ്ങള്‍ ഇപ്പൊ പലരുടെയും "തലപരിശോധിക്കാന്‍" നടക്കുന്നുണ്ട്.

തലയില്‍ മുണ്ടിട്ടു നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തല പരിശോധിക്കാന്‍ പാര്‍ട്ടിക്കു ധൈര്യമുണ്ടാവുമൊ ആവൊ.

Sunday, June 7, 2009

ലാവ്ലിന്‍ കള്ളാ, ഇനിയെന്ത് ?

അവജ്ഞയുടെ കുപ്പത്തൊട്ടിയിലേക്ക്‌ വോട്ടര്‍മാര്‍ വലിച്ചെറിഞ്ഞത്‌ തിരിച്ചറിയാനാകാതെ അവിടെ കിടന്ന്‌ വരട്ട്‌ തത്വവാദങ്ങള്‍ നിരത്തുന്ന ഈ പാര്‍ട്ടി സെക്രട്ടറിയെ ഇനി എന്തിനു കൊള്ളാം ?

കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുകയാണ്‌ എന്നിട്ടും സഖാക്കന്മാര് ചെയ്യുന്നത്. കരിദിനം, ഹര്‍ത്താല്‍ ഒലക്കേടെ മൂട്.... നടക്കട്ടെ സഖാക്കളെ. ലാവ്ലിന്‍ സഖാവു നീണാള്‍ വാഴട്ടെ !

അദ്ദേഹം നേതൃത്വം നല്‍കിയ ഗൂഢാലോചനയുടെ ഫലമായി അരങ്ങേറിയ ലാവ്ലിന്‍ അഴിമതിയില്‍ അദ്ദേഹത്തെയും കൂട്ടാളികളെയും ജനങ്ങള്‍ വിചാരണ കൂടാതെ ശിക്ഷിച്ചത്‌ മാന്യദേഹത്തിന്‌ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇനി ഇപ്പോള്‍ വിചാരണയും നേരിടണം. എന്താ സഖാവേ കഴിയുമൊ? അതൊ A G യെ പ്പോലെ ഇനിയും ഇറക്കുമൊ നന്ദി കാട്ടുന്ന പാര്‍ട്ടി സഖാക്കളെ ?

"ലാവ്ലിന്‍"ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ 'അഭിനവ ലെനിന്‍' സമ്മതിക്കുന്നുണ്ടെങ്കിലും അതങ്ങടു സമ്മതിക്കാന്‍ കഴിയുന്നില്ലാ മറ്റ് സഖാക്കന്മാര്‍ക്കു !

പാര്‍ട്ടിയെ തകര്‍ക്കാന്‍ വി.എസ്‌. പണ്ടെങ്ങോ ചന്ദ്രന്‍ പിള്ളയുടെ ദീന കിടക്കയിലിരുന്ന്‌ ഉപദേശിച്ച കാര്യം പരസ്യമാക്കാന്‍ ദിനേശ്‌ മണിക്ക്‌ ഇപ്പൊള്‍ ഉള്‍വിളിയുണ്ടായത്‌ വെറുതെയല്ലല്ലോ?


എസ്‌.എന്‍.സി ലാവലിന്‍ അഴിമതി നാള്‍വഴികള്‍


1990 പള്ളിവാസല്‍ പദ്ധതി നവീകരിക്കുന്നതിനു പകരം 40 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്കു കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ശുപാര്‍ശ.

1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

1995 ആഗസ്‌ത്‌ 10 പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ ലാവ്‌ലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെക്കുന്നു. സി.ഐ.ഡി.എ, ഇ.ഡി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന്‌ പദ്ധതിച്ചെലവിനാവശ്യമായ സാമ്പത്തിക സഹായം നേടിയെടുക്കാന്‍ ലാവ്‌ലിന്‍ സഹായിക്കും. (വൈദ്യുത മന്ത്രി പത്മരാജന്‍)

1996 ഫിബ്രവരി 24 പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ ഏ.കെ. ആന്റണി മന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുത മന്ത്രി. (എസ്‌.എന്‍.സി. ലാവലിന്‍ കണ്‍സള്‍ട്ടന്‍സി ഫീസ്‌ 24.04 കോടി രൂപ. കാനഡയില്‍ നിന്ന്‌ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ 183 കോടി രൂപയും അനുവദിച്ചു.)

1996 മെയ്‌ 20 ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌ മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

1996 സപ്‌തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച്‌ പഠിക്കാന്‍ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.
1996 ഒക്ടോ.1223 പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997 ഫിബ്രവരി. 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

ന്മ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ ലാവലിന്‍ കമ്പനിയുമായുള്ള ഇടപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം കാനഡയില്‍. അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായിരുന്നു ഈ സന്ദര്‍ശനം. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിച്ചത്‌ ഈ സന്ദര്‍ശനത്തിലാണ്‌.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവയ്‌ക്കുന്നു. പദ്ധതി നവീകരണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതല കൂടി ലാവലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11 മുഖ്യമന്ത്രി ഇ. കെ. നായനാരും പിണറായി വീജയനും കാനഡ സന്ദര്‍ശിക്കുന്നു.

1997 ഡിസംബര്‍: എസ്‌. എന്‍. സി ലാവലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പദ്ധതി രേഖ തയ്യാറാക്കി കേരള വൈദ്യുതി ബോര്‍ഡിന്‌ സമര്‍പ്പിക്കുന്നു.

1998 ജനവരി : കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ലാവലിനുമായുള്ള കരാറിന്‌ അംഗീകാരം നല്‍കുന്നു.

1998 എപ്രീല്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ കനേഡിയന്‍ സര്‍ക്കാരിനു കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

ന്മ (കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്നി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ 98.3 കേടി രൂപ സമാഹരിച്ചു നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലാവലിന്‍ നല്‍കിയ സാമ്പത്തിക സഹായം 8.98 കോടി രൂപ മാത്രം. വൈദ്യുത പദ്ധതി നവീകരണം 2001ല്‍ പൂര്‍ത്തിയായപ്പോള്‍ 240 കോടി രൂപ ആകെ ചെലവ്‌ കണക്കാക്കി.)

1998 ജൂലായ്‌ 6 : കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്‌പാ കരാര്‍ ഒപ്പു വയ്‌ക്കുന്നു.

2001: ഏ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്‌ എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതനുസരിച്ച്‌ ലാവലിന്‍ കരാറിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

2002 നവംബര്‍ 10: കനേഡിയന്‍ കമ്പനിയുടെ മേലധികാരികള്‍ കേരളത്തില്‍.

2003 ഫിബ്രവരി: നവീകരണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നു.

2005 ജൂലായ്‌ 7: കുറ്റിയാടി പദ്ധതിയിലും ലാവലിന്‍ ഇടപാടില്‍ വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്‌

2005 ജൂലായ്‌ 9: ലാവലിന്‍ ഇടപാട്‌: 374 കോടി പാഴായെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌

ന്മ ലാവലിന്‍ ഇടപാടില്‍ 2004 മാര്‍ച്ച്‌ വരെ പദ്ധതി അറ്റകുറ്റപ്പണികള്‍ക്ക്‌ വേണ്ടി വന്ന ചെലവും ഉത്‌പാദനച്ചെലവ്‌ വര്‍ദ്ധിച്ചതു മൂലമുള്ള നഷ്ടവും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കിട്ടാതിരുന്ന തുകയും ചേര്‍ത്ത്‌ ആകെ 374.5 കോടി രൂപയുടെ ദുര്‍വ്യയം സംഭവിച്ചുവെന്ന്‌ കംപ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

2005 ജൂലായ്‌ 19: ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വി.എസ്‌.

2005 ജൂലായ്‌ 22: ലാവലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍

2005 ഡിസംബര്‍ 7: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

2006 ഫിബ്രവരി 13: സി. എ. ജി. റിപ്പോര്‍ട്ട്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കുന്നു

2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച്‌ 1: ലാവലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ വിടാന്‍ മന്തിസഭായോഗം തീരുമാനിക്കുന്നു.

2006 മെയ്‌ 16: ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന്‌ 86.246 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു

2006 ജൂണ്‍ 1: സി.ബി.ഐ കൊച്ചി യൂണിറ്റ്‌ പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ്‌ 19: ക്രൈം എഡിറ്റര്‍ നന്ദഗോപാല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്ക്‌, ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.
2006 നവമ്പര്‍ 1: കേന്ദ്ര വിജ്ഞാപനം ഇല്ലാത്തതിനാലാണ്‌ ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തതെന്ന്‌ സി.ബി.ഐ കോടതിയെ അറിയിക്കുന്നു.
2006 നവംബര്‍ 16: ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌്‌ സി. ബി. ഐ ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവമ്പര്‍ 22. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്‌ ഇടതുമുന്നണി സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ്‌ ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

ന്മ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ വൈദ്യനാഥനേയും ആനന്ദിനേയും വരുത്തി.
ന്മ കോടതി പറയുകയാണെങ്കില്‍ കേസ്‌ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ സി.ബി.ഐ.

2006 ഡിസംബര്‍ 4 സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.
കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ തലശ്ശേരി പീപ്പ്‌ള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സിന്റെ പൊതുതാത്‌പര്യ ഹര്‍ജി
2006 ഡിസംബര്‍ 5 ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷണം - സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

2006 ഡിസംബര്‍ 14: ലാവലിന്‍ കേസില്‍ മുന്‍ യു.ഡി.എഫ്‌ മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന്‌ ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ എതിര്‍ സത്യവാങ്‌മൂലം
2006 ഡിസംബര്‍ 15: ലാവലിന്‍ കേസന്വേഷണം സി.ബി.ഐ ക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ മാറ്റിയതിനെ ഹൈക്കോടതി വിമര്‍ശിക്കുന്നു.
2007 ജനുവരി 1: ലാവലിന്‍ കേസില്‍ പിണറായിക്ക്‌ പങ്കില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

2007 ജനുവരി 2: തന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌ ഭെല്ലിന്‌ കരാര്‍ നല്‍കാനാണെന്ന്‌ ബാലാനന്ദന്‍ മാതൃഭൂമിയോട്‌ പറഞ്ഞു.
2007 ജനുവരി 3: ലാവലിന്‍ കേസ്‌ വാദം പൂര്‍ത്തിയായി. പ്രഥമ വിവര റിപ്പോര്‍ട്ട്‌ സി.ബി.ഐ. കോടതിക്ക്‌ കൈമാറി. സി.ബി.ഐ. അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി.
2007 ജനവരി 16: ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന്‌്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവലിന്‍ കേസ്‌ സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ അന്വേഷിക്കണമെന്ന്‌ സി.ബി.ഐ ഡയറക്ടര്‍ ഉത്തരവിടുന്നു.
2007 ഫിബ്രവരി 13: സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 18: വൈദ്യുതി മന്ത്രിമാരായ കാര്‍ത്തികേയനേയും പിണറായി വിജയനേയും ചോദ്യം ചെയ്യും. കാണാതായ ഫയലുകള്‍ എല്ലാം കണ്ടെത്തി - സി.ബി.ഐ
2008 ഫിബ്രവരി 22: ലാവലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന്‌ ഒരു നേട്ടവും ഉണ്ടായില്ലെന്ന്‌ സി.ബി.ഐ.

2008 മാര്‍ച്ച്‌ 17: അന്വേഷണ പുരോഗതി ഉള്‍പ്പെട്ട റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ ഹാജരാക്കി
2008 മാര്‍ച്ച്‌ 19: ലാവലിന്‍ കേസ്‌ അന്വേഷണം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ ഹൈക്കോടതി ഉത്തരവ്‌.
2008 മെയ്‌ 18: പിണറായി വിജയനില്‍ നിന്ന്‌ സി.ബി.ഐ. തെളിവെടുത്തു.

2008 സപ്‌തംബര്‍ 23: ലാവലിന്‍ കേസ്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ നാലു മാസം കൂടി: ഹൈക്കോടതി
2009 ജനുവരി 22: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സി.ബി.ഐ. ചീഫ്‌ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

2009 ജനുവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പിണറായി ഒമ്പതാം പ്രതി. ആകെ 11 പ്രതികള്‍.
2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതി: ഹൈക്കോടതി സര്‍ക്കാറിന്‌ മൂന്നുമാസം സമയം നല്‍കി.

2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്നു മുഖ്യമന്ത്രി.
ധാരണാപത്രത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള നിര്‍ദ്ദേശം തന്റെ മുമ്പില്‍ വന്നുവെന്നും അതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയച്ചുവെന്നും വൈദ്യുത മന്ത്രി എസ്‌. ശര്‍മ നിയമസഭയില്‍ വെളിപ്പെടുത്തി.

2009 ഫിബ്രവരി 18: ധാരണാപത്രം പുതുക്കാത്തതിനാല്‍ പണം നഷ്ടമായെന്ന്‌ ലാവലിന്‍.
2009 ഫിബ്രവരി 19: ലാവലിന്‍ കരാര്‍ സംബന്ധിച്ച അഴിമതി കേസ്‌ കോടതി തീരുമാനിക്കട്ടെയെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. നിയമസഭയില്‍.
2009 മാര്‍ച്ച്‌ 27: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവും സംഘവും ഗവര്‍ണറെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കുന്നു.
2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

2009 ഏപ്രില്‍ 1: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ ലക്ഷ്യം സ്വന്തം നേട്ടം മാത്രമെന്നും തട്ടിപ്പുമാര്‍ഗ്ഗത്തിലൂടെ സര്‍ക്കാരിനെയും മന്ത്രിസഭയെയും പിണറായി വിജയന്‍ തെറ്റുദ്ധരിപ്പിച്ചെന്നും സി.ബി.ഐ കാരണസഹിതം വ്യക്തമാക്കുന്നു.

2009 ഏപ്രില്‍ 1: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 2: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 6: മൂന്ന്‌ ജലവൈദ്യൂതി പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയ എസ്‌. എന്‍. സി ലാവലിന്‌ ഗൂഢാലോചനയിലൂടെ പ്രതികള്‍ വളരെ ഉയര്‍ന്ന നിരക്കുകള്‍ വകയിരുത്തി നല്‍കിയതായി സി.ബി.ഐ കണ്ടെത്തുന്നു

2007 ഏപ്രില്‍ 12: ലാവലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടാണെന്ന്‌ ബാലാനന്ദന്റെ മൊഴി പുറത്തുവരുന്നു

2007 ഏപ്രില്‍ 13: പിണറായിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌. സന്തോഷ്‌കുമാര്‍ ഉത്തരവിടുന്നു.

2007 ഏപ്രില്‍ 17: ലാവലിന്‍ ഫയല്‍ പൂഴ്‌ത്തല്‍ കേസില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജി പോലീസ്‌ കേസെടുത്തു.

2007 ഏപ്രില്‍ 20: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ ഫയല്‍ ചെയ്‌ത ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി മെയ്‌ രണ്ടാം വാരത്തിലേക്ക്‌ നീട്ടി.

2007 മെയ്‌ 02 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറല്‍ നിയമോപദേശം നല്‍കുന്നു.

2007 മെയ്‌ 03 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറലിന്റെ നിയമോപദേശം ശരിവയ്‌ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി. പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം തീരുമാനിക്കുന്നു.

2007 മെയ്‌ 06: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നു.

2007 മെയ്‌ 07: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍.

എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പ്രതികള്‍ രണ്ടു തട്ടില്‍. സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുന്നു. മന്ത്രിസഭാ തീരുമാനം ഗവര്‍ണറെ അറിയിക്കുന്നു.

2007 മെയ്‌ 11: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഗവര്‍ണര്‍ ആര്‍. എസ്‌. ഗവായി മുഖ്യമന്ത്രിയോട്‌ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു.

2007 മെയ്‌ 13: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ചതായി ഗവര്‍ണറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനം
2007 മെയ്‌ 26: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്ന്‌ സി.ബി.ഐ.

2007 ജൂണ്‍ 01: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്നും പ്രോസിക്യൂഷന്‍ അനുമതി വേണമെന്നും സി.ബി.ഐ.

2009 ജൂണ്‍ 7: ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക്‌ അനുമതി നല്‍കി

കടപ്പാടു - www.mathrubhumi.com

ഇപ്പോ വായിക്കുന്നത്?