Friday, December 11, 2009

എന്നു പിണറായിയുടെ സ്വന്തം നസീര്‍ ‍...........

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ മഅ്‌ദനിക്കെതിരായ വാര്‍ത്തകളുടെ പേരില്‍ ഉറഞ്ഞു തുള്ളിയ സീ പി എമ്മിനു ഇപ്പൊ മിണ്ടാട്ടമില്ല. വെറും മൊഴിയുടെ അടിസ്‌ഥാനത്തില്‍ മദനിയേയും ഭാര്യയേയും പ്രതികളായി കാണാന്‍ കഴിയില്ലെന്നും, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ചോദ്യം ചെയ്‌തിട്ടും ഇവരുടെ പേരില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നുമാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി ഇതുവരെ പറഞ്ഞത്. ഇപ്പൊ ലത് മാറി, അല്ലേല്‍ എല്ലാം കൊടിയേരിക്ക് മനസ്സിലായി.ദേശീയ അന്വേഷണ ഏജന്‍സിക്കും (എന്‍.ഐ.എ) കര്‍ണാടകയിലെ പോലീസിനും മുന്നില്‍ നമ്മുടെ ലക്ഷറെ ചേട്ടന്‍ എല്ലാം തുറന്നുപറഞ്ഞപ്പോള്‍ പിണറായിയുടെ സ്വന്തം ആഭ്യന്തര വകുപ്പിനു ഗത്യന്തരമില്ലാതായി. ഇനിയിപ്പൊ ഐ.ജി: ടോമിന്‍ ജെ. തച്ചങ്കരീടെ ബംഗളുരു ദൗത്യംകൊണ്ടും മദനിയെ രക്ഷിക്കാന്‍ പിണറായിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കളമശേരി ബസ്‌ കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ കോടതിയില്‍ കേരളാപോലീസ്‌ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ നിന്നും ഏറെയൊന്നും മദനിക്കെതിരെയൊ ഭാര്യക്കെതിരേയൊ ഒരു തെളിവും പുതിയതായില്ലായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഇത്രനാളും റിപ്പോര്‍ട്ട് പൂഴ്തിയ നമ്മുടെ അഭ്യന്തരനു നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നേയുള്ളൂ.
ബംഗളുരു സ്ഫോടനം അന്വേഷിക്കുന്ന കര്ണാടക പോലീസിലെ ഭീകരവിരുദ്ധ സംഘം പി.ഡി.പി. ചെയര്മാന്‍ അബ്ദുള്നാസര് മഅ്ദനിയെ ചോദ്യം ചെയ്തേക്കും എന്നു പണ്ടെ പറഞ്ഞു കേട്ടിരുന്നതാണു. മഅ്ദനിക്കെതിരേ കര്ണാടക പോലീസിന്റെ നീക്കം ഉണ്ടായേക്കുമെന്നു കേരളാ ഭീകരവിരുദ്ധ സ്ക്വാഡിനു വിവരം ലഭിച്ചപ്പോള്‍ തന്നെ മദനിയുടെ മറുപടി വന്നു "സംസ്ഥാനത്തു ചങ്കുറപ്പുള്ള ഭരണമായതിനാല്‍ കേരള പോലീസ് തന്നെ അറസ്റ്റ് ചെയ്യില്ലെന്നു മഅ്ദനി ലോകസ്ഭാ തെരെഞ്ഞെടുപ്പു വേദികളില്‍ കൂടെ കൂടെ അലറി വിളിച്ചു പറഞ്ഞു". പൊന്നാനിയില്‍ പിണറായിയെ കെട്ടിപിടിക്കുകയും, അച്ചുതാനന്തനെ തെറിപറയുകയും ചെയതപ്പോള്‍തന്നെ കേരളീയര്‍ ഉറപ്പിച്ചതായിരുന്നു ഒന്നും സംഭവിക്കില്ലാന്ന്. ഇപ്പോ എല്ലാം ശുഭം. പിണറായി ഹേപ്പി. ഇനിയിപ്പൊ തലതൊട്ടപ്പന്‍ പിണറായിക്കും, കൊടിയേരിപോലീസിനും തലകുത്തിമറിഞ്ഞ് നോക്കിയാല്‍പോലും നിക്കാന്‍ വഴിയില്ലാതായി.
അല്ലേലും ഇനിയിപ്പൊ മദനിയിയെ എന്തിനാ അല്ലെ? ആലപ്പുഴയില്‍ ശക്തി കണ്ടതല്ലെ!! വെളിയത്തിനു വെളിവില്ലെന്നാരാ പറഞ്ഞെ?

ബംഗളുരു സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ, മഅ്ദനിക്കെതിരേ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാകും നടപടി എന്നു പണ്ടു മാധ്യമങ്ങള്‍ വിളിച്ചു കൂവിയപ്പോള്‍ അപ്പൊള്‍തന്നെ വന്നു മറുപടി. മോഡിയുടെ പോലീസൊ,യദിയൂരപ്പയുടെ പോലീസൊ അറസ്റ്റ് ചെയ്താലൊ ഞങ്ങള്‍ മദനിയെ തൊടില്ല!!!!
എന്നിട്ടിപ്പൊ എന്തിനു സൂഫിയയെ തൊടുന്നു? എന്തെ മോഡി ഇവിടെ വന്നൊ കൊടിയേരിയെ?

എട്ടു പി.ഡി.പിക്കാര്‍ പ്രതികളായ നായനാര്‍ വധ ഗൂഢാലോചനക്കേസ് അട്ടിമറിക്കാന്‍ എല്.ഡി.എഫ് സര്ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്ടി പറഞ്ഞതെല്ലാം കൊടിയേരിയും പിണറായിയും കൂടി ഗ്രൂപ്പ് മറന്ന് തട്ടിക്കളയാന്‍ ശ്രമിച്ചു. പ്രതികളെല്ലാം മഅദനിയുമായി അടുത്ത ബന്ധം പുലര്ത്തുവരാണെന്നോ മറ്റൊ കേട്ടില്ല എന്നു നടിച്ചു, പിണറായി, മദനിയെ കെട്ടിപിടിക്കുന്ന രംഗമാണു റ്റീ വിയില്‍ അച്ചുതാനന്തന്‍ പിന്നെ കാണാന്‍ സാധിച്ചത്. ആരാണീ നായനാര്‍ എന്നാണു അച്ചുതാനന്തന്‍ ചോദിക്കുന്നത്.
1999 ഓഗസ്റ്റ് 12നാണ് കേസ് കണ്ണൂര് പോലീസ് സ്റ്റേഷനില് രജിസ്റ്റര് (ക്രൈം നമ്പര് 477/ 99) ചെയ്തത്. അന്ന് ജയിലില് കഴിഞ്ഞ മഅ്ദനിയെ മോചിപ്പിക്കാന് വിധ്വംസക പ്രവര്ത്തനങ്ങള് നടത്താനും മഅ്ദനിയെ പിടിച്ചുകൊടുത്തതു താനാണെു പ്രസംഗിച്ച നായനാരോടു പകരം ചോദിക്കാനും ഇവര് (അതെ, നമ്മുടെ നസീര്‍) ഗൂഢാലോചന നടത്തി എന്നാണ് കണ്ണൂര് ജൂഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1)യില് സമര്പ്പിച്ച എഫ്.ഐ.ആറിന്റെ ഉള്ളടക്കം. ഒന്നാം പ്രതി അമീര് അലി മഅ്ദനിയുടെ അംഗരക്ഷകരായ ബ്ലാക്ക് കാറ്റിലെ അംഗവും ബോംബ് സ്ഫോടനക്കേസുകളിലെ പ്രതിയുമാണ്. രണ്ടാം പ്രതി നസീര്‍, ഭീകരസംഘടനയായ ലഷ്കറുമായി അടുത്ത ബന്ധമുള്ളയാളും രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസുകളില് പ്രതിയുമാണ് എന്നാണു കുറ്റപത്രത്തില്‍ പറഞ്ഞത്. കാശ്മീരിലേക്കു മലയാളി തീവ്രവാദികളെ റിക്രൂട്ടു ചെയ്തതില് മുഖ്യപങ്ക് നസീറിനായിരുന്നു എന്നെല്ലാം പകല്‍ പോലെ കൊടിയേരിക്കറിയാമായിരുന്നു. എന്നിട്ടാണ്‍ തലശേരിയില്‍ സഹായിച്ചതിനു പ്രത്യുപകാരം ചെയ്തതു.കയ്യില്‍ കിട്ടിയ നസീറിനെ വെറുതെ വിട്ടുകളഞ്ഞു. ഇതൊക്കെ ഒരു കേസാണൊ എന്നാ പിണറായി ചോദിക്കുന്നെ, കോടതി വിധി കാത്ത് കഴിയുന്ന ലാവ്ലിന്‍ പിണറായിക്കു ഉണ്ടൊ, നായനാരു വധം !!

ഇനിയിപ്പോ UDFന്റെ കാലത്തല്ലേ ബസ് കത്തിച്ചത്, അവരുടെ കാലത്തല്ലെ നായനാരെ വധിക്കാന്‍ ശ്രമിച്ചതെന്നെല്ലാം പറഞ്ഞ് മദനിയിയെ സഖാക്കള്‍ങ്ങ് മറക്കാം. കഴിയുമെങ്കില്‍ പണ്ടു തമിഴ്നാട് പൊലീസു പറഞ്ഞിട്ടു അറസ്റ്റികൊടുത്ത നായനാരുടെ ഓര്‍മ്മ കാക്കാന്‍, മദനിയെ പിടിച്ചു കര്‍ണ്ണാടക പോലീസിനു കൊടുക്കാം, എന്നിട്ടു ഇനി വരുന്ന തെരെഞ്ഞെടുപ്പില്‍ അതും കേരളാപോലീസിന്റെ മിടുക്കാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാം.എല്ലാം മറക്കുന്ന സഹാക്കള്‍ക്കു പോന്നാനിയെല്ലാം പെട്ടെന്ന് മറക്കാം. മറ്റുള്ളവര്‍ക്കൊ?

കോഴിക്കോട്‌ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി 23-ാം ദിവസമായ ഇന്നലെ ഡിസ്‌ചാര്‍ജ്‌ വാങ്ങി.(വെള്ളിയഴ്ച്ച - നിസ്കാരത്തിനെന്ന് പറഞ്ഞ് ഓളിച്ചോടിയതാണെന്നും പറയുന്നു) ഉച്ചയോടെ മുക്കം വിട്ട മഅ്‌ദനി ഒളിവില്‍പ്പോയെന്ന അഭ്യൂഹമുണ്ടായെങ്കിലും രാത്രി എട്ടേമുക്കാലോടെ അദ്ദേഹം കൊല്ലത്തെ അന്‍വാര്‍ശേരിയിലെത്തിയെന്നു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറെപ്പേര്‍ ഇതിനിടയില്‍ പിണറായിയേയും തേടിപ്പോയി.മദനിക്കു ഒളിക്കാന്‍ പറ്റിയ സ്തലം ഇപ്പൊ അതാണല്ലൊ!!! പിണറായി ഇപ്പോള്‍ Dec 30ലെ ലാവ്ലിന്‍ കേസിനെ, ആരോഗ്യപരമായി നേരിടാനുള്ള തലപരിശോധനയുടെ ഒരുക്കത്തിലാണെന്ന് മദനിയുണ്ടൊ അറിയുന്നു.

ലക് ഷ റെ രക്ഷ്തൂ ......

Monday, November 9, 2009

എന്തു പറയാന്‍ !!!!














കണ്ണൂരില്‍ ഒരു തിരുത്തുണ്ട്... ഇപ്പൊ അബ്ദുള്ളകുട്ടി ജയിച്ചതു 12043വോട്ടിനു + LDFന്റെ വ്യാജവൊട്ട് 9357 + UDFന്റെ തള്ളിയ വൊട്ട് 6386 = അബ്ദുള്ളകുട്ടിയുടെ ഭൂരിപക്ഷം.= 27,786.


ഇനി തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ അവലൊകനം
...

http://www.youtube.com/watch?v=dR-eQ-JTC6o



.

Tuesday, November 3, 2009

മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന ദേശാഭിമാനി

വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ മിണ്ടാട്ടമില്ലായിരുന്ന സി പി എം നേത്രുത്വം വൈകിയെങ്കിലും,പിടിച്ചുനില്‍ക്കാന്‍ വേണ്ടി, സ്വതവേ ബുദ്ധിയില്‍ പിന്നിലായ "സഹാക്കളെ" പിടിച്ചു നിര്‍ത്താന്‍ ദേശാഭിമാനി വഴി ‍ഇറക്കിയ തുറുപ്പുചീട്ട് !!


Nov 2, 2009


ആകെ കൂടെ ഉള്ള സാമ്യം, രണ്ടു പേരും പുരുഷന്‍മാരാണു എന്നുള്ളതും, രണ്ടു വൊട്ടറുടെയും വയസ്സ്. - 50 വയസ്സ്.


സഹാക്കളെ ഉണരുവിന്‍ ......... വേറൊരണ്ണം ഇറക്കൂ...ഇതില്‍ തോറ്റു.






മന്ദ്ധബുദ്ധികളെ വീണ്ടും വീണ്ടും പറ്റിക്കുന്ന "ദേശാഭിമാനി" ഇതാ വീണ്ടും ഇന്നു വാക്കു മാറ്റിയിരിക്കുന്നു. ഇന്നു ദാമോദരന്‍ ഉമ്മന്‍ചാണ്ടിയുടെ കാവല്‍ക്കാരന്‍ !!





നാളെ ആരാവുമൊ എന്തൊ?

Monday, November 2, 2009

വെല്ലുവിളി

കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍വരെ കണ്ണൂരില്‍ തമ്പടിച്ചുകഴിഞ്ഞു. ബിഹാറിലെയും യു.പി.യിലെയും പ. ബംഗാളിലെയും തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ കണ്ടിട്ടുള്ള അവര്‍ ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ട് അദ്ഭുതം കൂറുകയാണ്. ഭരണസംവിധാനങ്ങള്‍ ദുരുപയോഗിച്ച് ആസൂത്രിതവും വിദഗ്ധവുമായ രീതിയില്‍ യഥാര്‍ഥ വോട്ടര്‍പട്ടികയെ സി.പി.എം. ഇവിടെ ഗളഹസ്തം ചെയ്തിരിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയവര്‍, അവിടെ ചോരയുടെയും കണ്ണീരിന്റെയും സ്‌ഫോടനങ്ങളുടെയും ചാലുകള്‍ വെട്ടിക്കീറിയവര്‍, ഈ നാടിനു മറ്റൊരു കളങ്കംകൂടി ചാര്‍ത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ പുതുതായി 9,357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6,386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുണ്ടാക്കാന്‍ കണ്ണൂരിലെ വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അങ്ങനെ ആയിരക്കണക്കിനു വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ജില്ലാ കളക്ടറെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. വ്യാജവോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും അവര്‍ക്ക് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തെളവുസഹിതം പരാതി നല്കിയിരിക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കണ്ണൂരില്‍ മാത്രം കേന്ദ്രസേനയിറങ്ങി.
സ്വന്തം പാര്‍ട്ടി ഓഫീസും പത്രഓഫീസും സി.പി.എം. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ദുരുപയോഗിച്ചു. ഉടമകളറിയാതെ സ്വന്തം വീടുകളിലും കെട്ടിടങ്ങളിലും പുതിയ താമസക്കാരെത്തി. ക്വാര്‍ട്ടേഴ്‌സുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഇടിഞ്ഞുപോയ കെട്ടിടങ്ങള്‍, മാസങ്ങളായി അടച്ചിട്ട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.എം. പുതിയ വോട്ടര്‍മാരെ കുടിയിരുത്തി. അന്വേഷണസംഘങ്ങള്‍ക്ക് ഈ വീടുകളിലൊന്നും പുതിയ വോട്ടര്‍മാരെ കണ്ടെത്താനായില്ല.

പാര്‍ട്ടി ഓഫീസുകള്‍


കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആയിക്കര സി.ഐ.ടി.യു. ഓഫീസ് വിലാസത്തില്‍ 24 വ്യാജവോട്ടുകളാണു ചേര്‍ത്തത്. 23 പുരുഷന്മാരും ഒരു സ്ത്രീയും. നംഷീല്‍ കോട്ടേജ്, ഫൗസിയ കോട്ടേജ്, മാലിനി വില്ല, ആമിന കോട്ടേജ്, മൊയ്തീന്‍ വീട്, ഖിലാസി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ ആറുപേരുകളാണ് ഈ കെട്ടിടത്തിനു പുതുതായി ലഭിച്ചത്.
സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. ആസ്​പത്രിയിലെ 16 നഴ്‌സിങ് വിദ്യാര്‍ഥിനികളും ഒരു പുരുഷനും താമസിക്കുന്നത് ഉടമ അറിയാതെ യശോറാം അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന് എ.കെ.ജി. മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന് പേരിട്ടു. വടകരയിലെ മുന്‍ സി.പി.എം. എം.പി. എ.കെ. പ്രേമജത്തിന്റെ സഹോദരന്‍ എ.കെ. പ്രഭാകരനാണ് വീട്ടുടമ. ഇവിടെ സ്ത്രീകളാരും താമസമില്ലെന്നു തുറന്നു പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെ വെട്ടിലാക്കി.
സി.പി.എം. എളയാവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി രാജന്റെ ദയരംകണ്ടി വീടിന് അതേ നമ്പറില്‍ രജിഷ നിവാസ് എന്ന പേരുകൂടി നല്കി അവിടെ പുതിയ ഏഴു വോട്ടര്‍മാരെക്കൂടി ചേര്‍ത്തിരിക്കുന്നു. ഈ വീട്ടിലോ മണ്ഡലത്തിലോ ഉള്ളവരല്ല ഇവര്‍. വോട്ടിനുവേണ്ടി സി.പി.എം. ഒണ്ടേന്‍പറമ്പ് ഓഫീസിന്റെ പേരുതന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മൂപ്പന്റെവിട എന്നാണു പുതിയ പേര്! അബ്ദുള്ള, മഹമ്മദ് ജാഫര്‍, ഓമനക്കുട്ടന്‍, ബൈജു, പ്രേമന്‍ എന്നിവരാണ് ഈ വ്യാജ വീട്ടിലെ പുതിയ വോട്ടര്‍മാര്‍. പല നാടുകളില്‍നിന്നു വന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റില്‍ ജോലിചെയ്യുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ ഇല്ലാത്ത ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ വോട്ടര്‍മാരാക്കി.
ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചിറക്കല്‍ പഞ്ചായത്തിലുള്ള വീട്ടില്‍പ്പോലും വ്യാജ വോട്ടറെ ചേര്‍ത്തു. കല്യാശ്ശേരി മണ്ഡലത്തിലുള്ള മാടായി പഞ്ചായത്ത് മുന്‍ മെമ്പറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിനോദിനെ ഈ വീട്ടു നമ്പറിലാണ് കണ്ണൂരിലെ വോട്ടറാക്കിയിരിക്കുന്നത്. സെക്രട്ടറിക്ക് ഇവിടെ എത്തിയപ്പോള്‍ കുഞ്ഞിരാമന്‍ എന്ന പേരില്‍ പുതിയ അച്ഛനെയും ലഭിച്ചു. അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില.
കണ്ണൂര്‍ മുനിസിപ്പല്‍ സി.പി.എം. കൗണ്‍സിലറും അവിടത്തെ വോട്ടറുമായ സലിം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത്തിലെത്തി മറ്റൊരു വോട്ടുകൂടി നേടി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ രണ്ടു വോട്ടുണ്ട്. കണ്ണൂരില്‍നിന്ന് 80 കി.മീ. അകലെ കേളകം പഞ്ചായത്തിലെ മലമടക്കുകളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ജീപ്പില്‍ കുത്തിനിറച്ചുകൊണ്ടു വന്ന് ചിറക്കല്‍ പഞ്ചായത്തില്‍ 13 വ്യാജവോട്ടുണ്ടാക്കി. ധര്‍മടം മണ്ഡലത്തിലെ കരാറിനകം സഹ.ബാങ്കിലെ സി.പി.എം. ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരില്‍ കുടിയിരുത്തി.

വീടൊന്ന് പല പേര്


ഒറീസ്സയില്‍നിന്നുള്ള ഏതാനും തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 14/ 958 എ. നമ്പറിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ അന്തംവിട്ടുപോകും. ആസിമ ക്വാര്‍ട്ടേഴ്‌സ്, നസീമ ക്വാര്‍ട്ടേഴ്‌സ്, ആമിന ക്വാര്‍ട്ടേഴ്‌സ്, ആയിഷ ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പലതാണ് ഈ വീടിന്റെ പുതിയ പേരുകള്‍! വ്യത്യസ്ത മതത്തില്‍പ്പെട്ട 13 പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. പുതിയ താമസക്കാരെ കണ്ട് ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പരിഭ്രാന്തിയിലാണ്.
പുഴാതി പഞ്ചായത്തിലെ റുക്‌സാനാസ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഖദീജ മന്‍സില്‍ എന്നീ വീടുകളില്‍ അജ്ഞാതരായ ഹൈന്ദവ വോട്ടര്‍മാരെയാണു ചേര്‍ത്തിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊന്നങ്കൈ ലൈന്‍ കെട്ടിടത്തിലെ പുതിയ വോട്ടര്‍മാര്‍ അവിടത്തെ താമസക്കാരല്ലെന്ന്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കു തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. കക്കാട് അങ്ങാടിയിലെ രണ്ടു വോട്ടര്‍മാരുടെ കാര്യത്തിലും ഇങ്ങനെ തിരുത്തലുണ്ടായി. എന്നാല്‍, ഇവരെല്ലാം അന്തിമവോട്ടര്‍ പട്ടികയില്‍ ഇടംനേടി.

പൊളിഞ്ഞ വീടുകള്‍


പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൈയില്‍ രണ്ടു വര്‍ഷം മുമ്പു പൊളിച്ചുകളഞ്ഞ കൃഷ്ണനിവാസ് എന്ന കെട്ടിടത്തില്‍ നാലു വോട്ടുകളും ചിറക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരത്തറയില്‍ രണ്ടു വര്‍ഷമായി കാടുപിടിച്ചു കിടക്കുന്ന ചേക്ക്‌ലൈന്‍ കടമുറിയില്‍ ആറു വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഇവിടത്തെ താമസക്കാരല്ലെന്നു ചൂണ്ടിക്കാട്ടി സ്ഥലമുടമ കണിയറയ്ക്കല്‍ സുലൈഖ കളക്ടര്‍ക്കു പരാതി നല്കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ ഉള്ളവര്‍ പിന്നീട് സ്ഥലത്തിന്മേല്‍ അവകാശം ഉന്നയിക്കുമോ എന്നാണ് ഉടമയുടെ ഭയം.
എളയാവൂര്‍ പഞ്ചായത്തിലെ മേലെ ചൊവ്വയില്‍ ആശീര്‍വാദ് ക്വാര്‍ട്ടേഴ്‌സ് എന്നൊരു വ്യാജവീട്ടുപേരുണ്ടാക്കി ഒന്‍പതു വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. ഇതേ പഞ്ചായത്തിലെ 61-ാം നമ്പര്‍ ബൂത്തില്‍ വീടുപൊളിച്ചു വാഴവെച്ച സ്ഥലത്തും പഴയ വീട്ടുനമ്പറില്‍ രണ്ടു വോട്ടര്‍മാരുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള മൈത്രിസദനം എന്ന വൃദ്ധമന്ദിരത്തില്‍ 18 വോട്ടുകള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. വയോധികരായ ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനേ കഴിയൂ. ആള്‍പ്പാര്‍പ്പില്ലാത്ത ആര്‍.എസ്.പി. ഓഫീസില്‍ ഏഴു വോട്ടുകളാണു പുതുതായി ചേര്‍ത്തത്.
ജനാധിപത്യധ്വംസനത്തിന്റെ ഇത്തരം നൂറുകണക്കിനു സംഭവങ്ങളാണ് പുറത്തുവരുന്നത്. ദേശീയതലത്തില്‍പ്പോലും ഇവ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, കണ്ണൂരില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടുകളും ഇപ്രകാരം ഉള്ളതാന്നെന്ന അഭിപ്രായം എനിക്കില്ല. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും അവരെല്ലാം വോട്ടു ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണ്. എന്നാല്‍, വ്യാജവോട്ടിനെ യു.ഡി.എഫ്. സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും. കാരണം, അത് ജനാധിപത്യത്തിന്റെ വികൃതമുഖമാണ്.

വെല്ലുവിളി


എല്‍.ഡി.എഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകണം എന്നുമാണല്ലോ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്പറഞ്ഞവ കൂടാതെ ഒരൊറ്റ കാര്യം കൂടി. താങ്കളുടെ ഡ്രൈവര്‍ വി.കെ. സജീവന്‍ ധര്‍മടം മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ (ക്രമനമ്പര്‍ 119) വോട്ടറാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സി.പി.എം. ഓഫീസിലെ വിലാസത്തില്‍ വോട്ടറാക്കിയില്ലേ?(ബൂത്ത് നമ്പര്‍ അഞ്ച്, ക്രമനമ്പര്‍ 1128). ഇദ്ദേഹത്തിന് ഇപ്പോള്‍ രണ്ടു വോട്ടില്ലേ?
സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി. ഒരു കാര്യം ഞാന്‍ അടിവരയിട്ടു പറയുന്നു. മറ്റൊരു സ്ഥലത്ത് വോട്ടുള്ളതു മറച്ചുവെച്ചും കണ്ണൂരില്‍ സ്ഥിരതാമസം ഇല്ലാതെയും ഏതെങ്കിലും യു.ഡി.എഫ്. പ്രവര്‍ത്തകന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റണം. അവരുടെ പേരില്‍ നിയമനടപടി എടുക്കണം.
ഇതുപോലൊരു സമീപനം സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാണോ? സത്യത്തോട് കരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു മറുപടി സി.പി.എമ്മില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നു.



ഉമ്മന്‍ചാണ്ടി "മാത്രുഭൂമി"യില്‍ക്കൂടി നടത്തിയ വെല്ലുവിളി ..........


Friday, October 30, 2009

സംഗതി ചൂടുപിടിച്ചിരിക്കുന്നു......

കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റത്തിനെതിരെ മണ്ഡലത്തിലെങ്ങും ഉയരുന്ന പ്രതിഷേധം കണ്ട്‌ പകച്ചു നില്‍ക്കുകയാണ്‌ ഇടതുമുന്നണി. വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം പുതുമുഖങ്ങള്‍ കുടിയേറിയതിലോ ആറായിരത്തോളം പേര്‍ പുറത്തുപോയതിലോ തെല്ലും ആശങ്കയില്ലാതിരുന്ന മുന്നണിക്ക് വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ പോലും മിണ്ടാട്ടമില്ലായിരുന്നു, പാര്‍ട്ടി പത്രത്തിന്‌ പോലും ഉത്തരമില്ലയിരുന്നു. കളി കാര്യമായപ്പോള്‍ - വ്യജന്മാരെ നേരിടാന്‍ ബൂത്തില്‍ തന്നെ അവര്‍ക്കെതിരെ കേസെടുക്കുമെന്നായപ്പോള്‍ , ആ വാര്‍ത്ത വന്നപ്പോള്‍, തങ്ങളുടെ കള്ള വോട്ടര്‍മാരെല്ലാം ഞെട്ടിയപ്പോള്‍, വൈകിയെങ്കിലും ചെറിയൊരു പ്രതിരോധം തീര്‍ക്കാന്‍ കിണഞ്ഞ പാടുപെടുന്ന ശശിയെയും, പാര്‍ട്ടി പത്രക്കാരെയും കാണാന്‍ കഴിയുന്നു. ജയിക്കാന്‍ ഇത്തരത്തില്‍ എന്തു വൃത്തികേടും ചെയ്യുമെന്ന്‌ സാംസ്കാരിക നായകനായ പിണറായിയുടെ കൂലിയെഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടിനെ കൊണ്ട്‌ "ദേശാഭിമാനിയില്‍" വിശദീകരണ ലേഖനവുമെഴുതിച്ചതോടെ കണ്ണൂരിലെ വോട്ടര്‍മാര്‍ക്ക്‌ സി പി എം ചെയ്ത കൊടും പാതകം തീര്‍ത്തും ബോധ്യപ്പെട്ടു. കണ്ണൂരിലെ വോട്ടര്‍മാരെ സംബന്ധിച്ച്‌ അഭിമാനപോരാട്ടമാണ്‌ ഇക്കുറി നടക്കുന്നത്‌. കണ്ണൂരിലെ ജനങ്ങളുടെ വികാരമാണ്‌ ഓരോ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാറുള്ളതെങ്കില്‍ ഇത്തവണ കണ്ണൂരിനു പുറത്തുള്ള മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളെ ഇവിടെ വ്യാജരേഖകള്‍ ചമച്ച്‌ വോട്ടര്‍മാരാക്കി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമം സി പി എം നടത്തുന്നു. ഇത്‌ കണ്ണൂരിന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ്‌. അതിന്‌ ചുട്ടമറുപടി നല്‍കാന്‍ ഇവിടത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നതിന്റെ തെളിവാണ്‌ ജനങ്ങള്‍ നേരിട്ട് തന്നെ വ്യാജന്മാരെ നേരിടാന്‍ രംഗത്തിറങ്ങിയത്.
അധികവും മുസ്ലീം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആറായിരത്തിലധികം യഥാര്‍ത്ഥ വോട്ടുകള്‍ തള്ളിയും ഇല്ലാത്ത കെട്ടിടത്തിലും വീട്ടു നമ്പറിലുമൊക്കെ മണ്ഡലത്തിനു പുറത്തുള്ളവരുടെ പേര്‌ ചേര്‍ത്തും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ വിജയം നേടാമെന്നായിരുന്നു സി പി എമ്മിന്റെ കണക്കുകൂട്ടല്‍. അതെല്ലാം തെളിവുസഹിതമുള്ള വാര്‍ത്തകളും, ചിത്രങ്ങളും കൂടി എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവിട്ടപ്പോള്‍ ഞെട്ടിയ വ്യാജ വോട്ടര്‍മാര്‍ കള്ള വോട്ട് ചെയ്യാന്‍ ഞങ്ങള്‍ ഇല്ല എന്നായി. കള്ളവോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ വരുംബോള്‍ കയ്യൊടെ പിടിക്കും എന്നു പറഞ്ഞതിനാണു ഇപ്പൊ CPM മാധ്യമങ്ങളെയും, തെരെഞ്ഞെടുപ്പു കമ്മീഷനെയും കൂടെ UDF നെയും എതിര്‍ക്കുന്നതു.

കള്ളവോട്ടുകാര്‍ക്ക്‌ വിധിക്കാനുള്ളതല്ല കണ്ണൂരിന്റെ ജനവിധിയെന്ന്‌ ഉദ്ഘോഷിച്ച്‌ കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാര്‍ അവര്‍ക്കെതിരെ നില്‍ക്കുന്ന കാഴ്ചയാണ്‌ പോരാട്ടരംഗത്ത്‌ കാണാന്‍ സാധിക്കുന്നത്‌.
മറ്റൊന്നു ഈ മണ്ഡലത്തിലെങ്ങും വികസനം നടന്നിട്ടില്ല എന്ന ദുര്‍ബലമായ ആരോപണമാണു.ഒരു വ്യാഴവട്ടത്തിലേറെയായി കെ. സുധാകരനായിരുന്നു കണ്ണൂരിന്റെ അമരക്കാരന്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ 8613 വോട്ടിനാണ്‌ സി.പി.എമ്മിലെ കെ.പി. സഹദേവനെ പരാജയപ്പെടുത്തിയത്‌. വികസനം വരാതെ ഈ സുധാകരനു എങ്ങനെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 23000 വോട്ടിന്റെ ലീഡ്‌ കിട്ടി എന്നുള്ള ചോദ്യത്തിനു മിണ്ടാട്ടമില്ലാതെ നില്‍ക്കയാണു CPM.

കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണ വിജയ,പരാജയങ്ങളും ഇവിടെ വിഷയമാകുബൊള്‍, അതൊന്നും നേരിടാന്‍ കഴിയാതെ തലതാഴ്തി നടക്കുകയാണെ CPM നേത്രുത്വം.മരിച്ചവരോട്‌ ആദരവ്‌ കാട്ടുകയെന്നത്‌ സംസ്കാരമുള്ള ഏതൊരു സമൂഹത്തിന്റെയും കടമയാണ്‌. ശത്രുവാണെങ്കില്‍ പോലും മരിച്ചവരോട്‌ ആദരവ്‌ കാണിക്കാത്ത മനുഷ്യന്‍ മൃഗതുല്യനാണ്‌.കേരളജനതയുടെ ഒരു കൈയബദ്ധം മൂലം അധികാരത്തിലെത്തിയ മാര്‍ക്സിസ്റ്റ്‌ മുന്നണി മരിച്ചവരെ പോലും അപമാനിച്ചുകൊണ്ട്‌ കേരള ജനതയെ വിളിക്കുകയാണ്‌. 'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്ന മാവോ സൂക്തം തിരുത്തിക്കുറിച്ചുകൊണ്ട്‌ 'വിപ്ലവം പാഠപുസ്തകത്തിലൂടെ' എന്നാക്കിയ മാര്‍ക്സിസ്റ്റ്‌ അനുകൂല അദ്ധ്യാപക സംഘടനയായ കേരള സ്കൂള്‍ ടീച്ചേഴ്സ്‌ അസോസിയേഷന്‍ (കെ.എസ്‌.ടി.എ) 'വിപ്ലവം പരീക്ഷാ ചോദ്യപേപ്പറിലൂടെ'യും ആകാം എന്ന്‌ കേരളീയ സമൂഹത്തെ അറിയിച്ചിരിക്കുന്നു.

ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ മുഖ്യനെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ "ദേശാഭിമാനി" താന്‍ വായിക്കില്ലെന്നു പറഞ്ഞു നടക്കുകയാണു മുഖ്യന്‍.




.

Sunday, October 25, 2009

റഷ്യന്‍ ജിലേബി കണ്ട മന്ത്രി പുത്രന്‍.


വാര്‍ത്തയുടെ നിജസ്തിതി മാധ്യമങ്ങളോട് അന്വേഷിക്കാന്‍ മന്ത്രി. ആര്‍ക്കെങ്കിലും എന്തെരെലും വിവരം കിട്ടിയാല്‍ ആളെ നേരിട്ടറിയിക്കുമല്ലൊ?

പണ്ടു,പണ്ടു കേരളാ പോലീസിന്റെ "വെടി" യുടെ മുന്നില്‍ പതറാത്ത അച്ചന്റെ മകന്‍, റഷ്യന്‍ വെടിക്ക് മുന്നില്‍ ...... ഇല്ല ഇത് അസംഭവ്യം!!!!!, ആണൊ?



മോര്‍ഫിങ് ആണൊ CPM ലെ ഗ്രൂപ്പ് കളിയാണൊ അതൊ റഷ്യന്‍ ജിലേബി കണ്ട ഗ്രഹിണി പിടിച്ച് ആര്‍ത്തി മൂത്ത പുത്രനായതാണൊ. ഇപ്പൊ കൊടിയേരിക്കു മന്ത്രിക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും ഐസ്ക്രീമും പോറൊട്ടയും അല്ല റഷ്യന്‍ ജിലേബി ആവാം ഗ്രഹിണി പിടിച്ചവര്‍ക്ക് നല്ലതെന്ന്. :)



പോലീസ് കേസെടുത്തിട്ടില്ല, അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ബേബി മന്ത്രി അന്വേഷിച്ച് കണ്ടെത്തിയത്രേ, ബേബി "ബേബി"ആയതു കൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നതെന്നും പിണറായി. അപ്പൊ ഈ വീഡിയൊ കാണുംബൊ ഒരു സംശയം, പോലീസ് അവിടെ പിന്നെ എന്തിനു വന്നു? ഇനീപ്പൊ ഏത് ലാപ്റ്റോപ്പ് എന്നെല്ലാം ചോദിക്കുമോ എന്തൊ?

Thursday, October 22, 2009

കണ്ണൂരിന്റെ രാഷ്ട്രീയം ,ബീഹാര്‍ മോഡലിന്റെ പരിഷ്കരിച്ച പ്രയോഗം




അധികാരവും കൈയൂക്കുമുണ്ടെങ്കില്‍ കണ്ണൂരിലെന്തും ചെയ്യാമെന്ന സി പി എം നേതൃത്വത്തിന്റെ അഹന്തയുടെയും പൊതു സമൂഹത്തോട്‌ അവര്‍ക്കുള്ള അവജ്ഞയുടെയും ഉത്തമ ദൃഷ്ടാന്തമാണു ഇന്നു കണ്ണൂരില്‍ നടക്കുന്നത്. യു ഡി എഫിന്‌ ഇരുപതിനായിരത്തില്‍പരം വോട്ടിന്റെ മേല്‍ക്കൈയുണ്ടെന്ന്‌ കെ സുധാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ വേളയില്‍ തെളിയിച്ച മണ്ഡലം.
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ 1,30,355 വോട്ടര്‍മാരുണ്ടായിരുന്നിടത്ത്‌ ഇപ്പോള്‍ വര്‍ധിച്ചത്‌ 2971 പേരാണ്‌.അതാണു "ദേശാഭിമാനിക്കു" വാര്‍ത്ത.ഒറ്റനോട്ടത്തില്‍ യാതൊരു അസ്വാഭാവികതയുമില്ലാത്ത വോട്ടര്‍പട്ടികയുടെ അകം തുറന്നു കാട്ടാതെ വെറും "കൊഞ്ഞാണന്മാരായ" (കട:സുധാകരന്‍ മന്ത്രി) പാര്‍ട്ടി അനുഭാവികളെ വെറും കോവര്‍ കഴുതകള്‍ ആക്കുന്ന "ദേശാഭിമാനി തന്ത്രം". പത്രം പറയുന്നു - കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ ആണു ഏറ്റവും കുറവുവര്‍ധന എന്ന്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2009 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമിടയില്‍ കണ്ണൂരില്‍ പുതുതായി വന്ന വോട്ടര്‍മാര്‍ 300 ല്‍ താഴെയാണ്‌. അതു പത്രം മറയ്ക്കുന്നു.ആറു മാസത്തിനിടയിലാണ്‌ 9357 വോട്ടര്‍മാര്‍ ഒറ്റയടിക്ക്‌ വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയിരിക്കുന്നത്‌. അതില്‍ 1370 വോട്ടര്‍മാര്‍ മാത്രമേ ട്രാന്‍സ്ഫര്‍ വോട്ടുകളില്‍ വന്നിട്ടുള്ളൂ എന്നും പത്രം പറയുംബോള്‍, ആ ട്രാന്‍സ്ഫര്‍ വോട്ടുകള്‍ മണ്ടലത്തിലെതന്നെ ബൂത്തുകള്‍ മാറിയതാണെന്ന് മനപൂര്‍വ്വം മറക്കുന്നു. 9357 വോട്ടര്‍മാരില്‍ 90 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളിലാണ്‌ വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തിയത്‌.ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറായില്ല. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ്‌ ഈ അധിനിവേശമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതെന്തായാലും ജനാധിപത്യ മര്യാദകളെ ചവിട്ടിത്തേച്ച്‌ കണ്ണൂരിലെ വോട്ടര്‍പട്ടികയിറക്കി. ഇനി ഇലക്ഷന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന കണ്ണൂര്‍ കോട്ട കെ സുധാകരന്റെ കുതിപ്പില്‍ കീഴ്പ്പെട്ടിട്ടും പഠിക്കാത്ത സി പി എം ഈ ഉപതെരഞ്ഞെടുപ്പില്‍ മറക്കാത്ത മറ്റൊരുപാഠം കൂടി പഠിക്കും.

സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 വോട്ടര്‍മാരെ വോട്ടര്‍ലിസ്റ്റില്‍ നിന്ന്‌ നീക്കിയപ്പോള്‍ 9357 പുതിയ വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്തി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍തന്നെ മുന്‍ബുണ്ടയിട്ടില്ലാത്ത മഹാകാര്യം. ഇതില്‍ മഹാഭൂരിപക്ഷവും മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകളുമായി വന്ന സി പി എമ്മുകാരാണ്‌. കണ്ണൂരില്‍ ആറുമാസമായി സ്ഥിരതാമസക്കാരാണെന്നു പറഞ്ഞാണ്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ മാരുടെ മഹാപ്രവാഹം കണ്ടത്‌. ഇവര്‍ക്കെല്ലാം ഓരോരോ വിലാസവുമുണ്ടായിരുന്നു. ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെ താമസക്കാരെന്ന പേരില്‍, എ കെ ജി ആശുപത്രിയിലെ താമസക്കാരെന്ന പേരില്‍, അതുപോലെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സകല സ്ഥാപനങ്ങളുടെ മറവിലും കണ്ണൂരില്‍ സി പി എം വോട്ടര്‍മാരെ ചേര്‍ത്തു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി നടത്തിയിരുന്നു. സി പി എം നേതാക്കളുടെ ഏറാന്‍ മൂളികളായി സര്‍വ്വീസ്‌ ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇതിനായി നിയോഗിച്ചത്‌. അതിന്‌ നേതൃത്വം നല്‍കാന്‍ നിയുക്തനായത്‌ ജില്ലാ വരണാധികാരിയായി പ്രവര്‍ത്തിക്കേണ്ട കലക്ടര്‍ വി കെ ബാലകൃഷ്ണന്‍. കണ്ണൂരിലെ വോട്ടര്‍പ്പട്ടികയെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക്‌ വിറളിപിടിക്കും. വോട്ടര്‍പ്പട്ടികയൊക്കെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന കാര്യമാണെന്നും അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ റോളില്ലെന്നുമാണ്‌ സി പി എം നേതാക്കളായ ഇ പി ജയരാജനും പി ശശിയും പറഞ്ഞത്‌. കോരിത്തരിച്ചു പോകുന്നു സി പി എമ്മിന്റെ ഈ നിലപാടു കാണുമ്പോള്‍. ഒരു കാര്യത്തിലും ഇടപെടാത്ത ഈ പഞ്ചപാവങ്ങളെ എങ്ങനെ വിമര്‍ശിക്കും..? :)

സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 പേരെ നീക്കം ചെയ്തിരിക്കുന്നത്‌ മതിയായ നോട്ടീസയക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ്‌. പലര്‍ക്കും നോട്ടീസ്‌ നല്‍കിയിട്ടില്ല. ചിലര്‍ക്കൊക്കെ അധികൃതര്‍ നോട്ടീസയച്ചിരുന്നെങ്കിലും വൃദ്ധരായ ആളുകള്‍ക്കും രോഗികള്‍ക്കുമൊക്കെ ഹിയറിംഗില്‍ പോകാനായില്ല. ചെന്ന പലരും താലൂക്കോഫീസിലെ നീണ്ട ക്യൂ കണ്ട്‌ തിരിച്ചു വരികയാണുണ്ടായത്‌. ഇത്തരം വോട്ടര്‍മാരുടെ വോട്ടാണ്‌ പട്ടികയില്‍ നിന്ന്‌ തള്ളിയതില്‍ ഭൂരിപക്ഷവും.ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെയടക്കം വ്യാജതാമസക്കാരുടെ അപേക്ഷകള്‍ അതേ പടി അംഗീകരിക്കപ്പെട്ടു. കാസര്‍കോട്‌ ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ നിന്ന്‌ ദിവസേന കണ്ണൂരില്‍ ജോലിക്കു വരുന്ന ലക്ഷ്മിക്കുട്ടിയും സി മോഹനനുമൊക്കെ അങ്ങനെ കണ്ണൂരിലെ വോട്ടര്‍മാരായി. വ്യക്തമായ തെളിവുകളോടെ പരാതി നല്‍കിയിട്ടും സി പി എമ്മുകാരെ വോട്ടര്‍പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.വോട്ടര്‍പട്ടിക താലൂക്കോഫീസില്‍ നിന്ന്‌ പരിശോധിക്കാന്‍ മാത്രമുള്ള അനുവാദമാണ്‌ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ നല്‍കിയത്‌. ജനപ്രാതിനിധ്യ നിയമപ്രകാരം അപ്പീലിനു പോകാനുള്ള അവസരം പോലും നിഷേധിച്ചു കൊണ്ടാണ്‌ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കറുത്ത അധ്യായമായി മാറാന്‍ പോകുന്ന 'കണ്ണൂര്‍ മോഡലി'ന്റെ ആദ്യഘട്ടനടപടികള്‍ സി പി എമ്മിന്റെ വിനീതവിധേയനായ ജില്ലാ കലക്ടര്‍ വി കെ ബാലകൃഷ്ണന്റെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായത്‌.ആലപ്പുഴ കലക്ടറായിരിക്കേ സി പി എമ്മുകാര്‍ക്ക്‌ മുന്നിലെന്നും നട്ടെല്ലുവളച്ച്‌ നിന്നുകൊടുത്തിട്ടുള്ള, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരുടെ വിനീതദാസനെ കണ്ണൂരിലേക്ക്‌ മാറ്റിയിടത്തു തൊട്ടാരംഭിക്കുന്നു വോട്ടര്‍പട്ടികയില്‍ അട്ടിമറി നടത്താനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കങ്ങള്‍. കണ്ണൂരിലെയും കാസര്‍കോട്ടെയുമൊക്കെ സി പി എം ശക്തി കേന്ദ്രങ്ങളിലുള്ള ആളുകളെ കണ്ണൂരില്‍ 'സ്ഥിരതാമസക്കാരാ'ക്കി കൊണ്ടുള്ള തീവ്രയത്ന പരിപാടിയാണ്‌ തുടര്‍ന്നങ്ങോട്ട്‌ നടത്തിയത്‌. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനായി ഉദ്യോഗസ്ഥരെകൊണ്ട്‌ എഴുതിവാങ്ങിച്ചു. വഴങ്ങാത്ത ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റി തെരഞ്ഞെടുപ്പു ജോലികളുടെ പൂര്‍ണ്ണ നിയന്ത്രണം സി പി എം അനുകൂല സംഘടനക്കാരെ ഏല്‍പ്പിച്ചു.സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള 'ഭാരിച്ച ഉത്തരവാദിത്വമേ' കലക്ടര്‍ ബാലകൃഷ്ണനുണ്ടായിരുന്നത്‌.ഇല്ലാത്ത കെട്ടിടങ്ങളുടെ പേരിലും ഇല്ലാത്ത താമസക്കാരുടെ മേല്‍വിലാസത്തിലുമൊക്കെ ആയിരക്കണക്കിനാളുകളെ ഓരോ ദിവസവും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ അതില്‍ യാതൊരു അസ്വാഭാവികതയും കലക്ടര്‍ കണ്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റു സ്ഥലങ്ങളില്‍ വോട്ടു ചെയ്ത പതിനായിരത്തോളം പേര്‍ എങ്ങനെ പെട്ടെന്ന്‌ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക്‌ മാറിയെന്ന്‌ സാമാന്യ ബുദ്ധിയുള്ളവര്‍ ചിന്തിക്കുന്ന കാര്യമാണ്‌.ട്രാന്‍സ്ഫര്‍ വോട്ടുകളെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്‌ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്‌. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കണക്കുകള്‍ മാത്രം മാധ്യമപ്രവര്‍ത്തകരോട്‌ വിശദീകരിച്ച തഹസില്‍ദാര്‍ ഗോപിനാഥന്‍ തയ്യാറായില്ല. തനിക്ക്‌ ഇതില്‍ കൂടുതല്‍ പറയാന്‍ അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ തന്നെ വോട്ടര്‍പട്ടികയുടെ സുതാര്യത സംബന്ധിച്ച്‌ സംശയമുയരുകയാണ്‌.

ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവരെ കൂട്ടത്തോടെ തല്ലിയോടിച്ച്‌ ഉദ്യോഗസ്ഥരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബൂത്തുകള്‍ പിടിച്ചെടുത്ത്‌ മുഴുവന്‍ വോട്ടും രേഖപ്പെടുത്തുന്ന ശൈലിയാണ്‌ ബീഹാര്‍ മോഡലെന്ന്‌ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കേട്ടുപോന്നിരുന്നത്‌. ഒരു തരം കാടന്‍ രീതി. എന്നാല്‍ കണ്ണൂര്‍ മോഡലെന്നു പറയുമ്പോള്‍ നമ്മളൊക്കെ മുമ്പ്‌ കേട്ടിട്ടുള്ള ബീഹാര്‍ മോഡല്‍ ഒന്നുമല്ലാതാവുകയാണ്‌. സി പി എം ഇവിടെ ജനാധിപത്യ ധ്വംസനത്തിന്റെ പുതിയ ചരിത്രം രചിക്കുന്നു. കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം യു ഡി എഫില്‍ നിന്ന്‌ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി പതിനായിരക്കണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണൂരിലെ വോട്ടര്‍മാരാക്കികൊണ്ടുള്ള ഒരു "പാവനപിടിച്ചെടുക്കല്‍" പ്രക്രിയ. ഒരു പക്ഷേ സംസ്ഥാനത്ത്‌ പലയിടങ്ങളിലും സി പി എം നാളെ നടപ്പാക്കാന്‍ പോകുന്ന ഭീകരമായ ജനാധിപത്യ നിഷേധത്തിന്റെ പരീക്ഷണ ശാലയായി കണ്ണൂര്‍ മാറുകയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. കെ സുധാകരന്‍ നേടിയ ഇരുപത്തി മൂവായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാനാണ്‌ സി പി എം അവരുടെ ദാസന്മാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ രാജ്യത്തു കേട്ടുകേള്‍വിയില്ലാത്ത വോട്ടര്‍പട്ടിക അട്ടിമറി നടത്തിയിരിക്കുന്നത്‌.




കടപ്പാട് - വീക്ഷണം.കോം
ചിത്രം - ഓര്‍ക്കുട്ട് ഫ്രണ്ട്സ്.

Thursday, October 15, 2009

ഇതും കള്ളവോട്ടാണൊ സഖാവേ?

വോട്ടര്‍പട്ടികയില്‍ ഒരു മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിനാളുകളെ ഒറ്റയടിക്ക്‌ ചേര്‍ക്കുന്ന പ്രവണത കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.രണ്ടും കല്‍പ്പിച്ചാണ്‌ സി പി എമ്മിന്റെ പുറപ്പാട്‌. മറ്റു മണ്ഡലങ്ങളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍പട്ടികയിലുള്‍പ്പെടുത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ ജനാധിപത്യ വ്യവസ്ഥിതിയുടെ പവിത്രത.താലൂക്കാഫീസില്‍ നിന്നും ലഭിക്കുന്ന റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, സീ പി എം പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന സ്തിതി. ബ്ലാങ്ക് സര്‍ട്ടിഫിക്കറ്റ് സീ പി എം പ്രവര്‍‍ത്തകര്‍ (അതിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നാണു പുതിയ ന്യൂസ്) ഒപ്പിട്ട് സീ പി എം ഉദ്യോഗസ്തര്‍ (തെരഞ്ഞെടുപ്പ് ഉദ്യോഗസ്തര്‍ എന്നും വായിക്കാം)സര്‍ട്ടിഫൈ ചെയ്താല്‍ ആര്‍ക്കും വോട്ടേഴ്സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാവുന്ന നിലയിലേക്കു നീങ്ങുന്നു. അവിടെ ബാങ്കും,ആശുപത്രിയും, പാര്‍ട്ടി ഓഫീസിലുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ കഴിഞ്ഞ 6മാസമായി തങ്ങുന്നു എന്ന വളരെ നാണംകെട്ട പ്രവണത, ഉദ്യോഗസ്തര്‍ സര്‍ട്ടിഫൈ ചെയ്ത റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നിയമപരമാക്കുന്നു എന്നു വരുംബോള്‍ നമുക്ക് മനസ്സിലാക്കാം എത്രയാണു ഇതിന്റെ ആഴം എന്ന്.
ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അര്‍ഹത തേടി മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ പേരു ചേര്‍ത്ത ആയിരക്കണക്കിനാളുകള്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലൊരു എം എല്‍ എ ഇപ്പോഴുമുണ്ടെന്ന കാര്യം മറക്കുകയാണ്‌.കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പു വന്നത്‌ കെ സുധാകരന്‍ രാജിവെച്ച ഒഴിവിലാണ്‌. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനര്‍ഹരായ ആയിരക്കണക്കിനാളുകളേയാണ്‌ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കി വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ സമീപ മണ്ഡലങ്ങളില്‍ വോട്ടു ചെയ്ത ഇത്തരം ആളുകള്‍ക്ക്‌ അവരുടെ ജനപ്രതിനിധി നിലനില്‍ക്കേ വീണ്ടും വോട്ടു ചെയ്യാന്‍ അവസരം ലഭിക്കുന്നുവെന്നത്‌ ജനാധിപത്യവ്യവസ്ഥിതിയോടുള്ള അവഹേളനമായി മാറുകയാണ്‌. ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന കുറേയധികം പേര്‍ക്ക്‌ അവരുടെ ജനപ്രതിനിധികളായി രണ്ട്‌ എം എല്‍ എ മാര്‍ കേരള നിയമസഭയിലുണ്ടാകുമെന്ന്‌ ചുരുക്കം. വോട്ടാര്‍ക്കു ചെയ്താലും ജയിക്കുന്നവര്‍ മുഴുവന്‍ വോട്ടര്‍മാരുടേയും പ്രതിനിധികളാണല്ലോ.

നിയമത്തിലെ പഴുതുകളെല്ലാം മനസിലാക്കി സമര്‍ത്ഥമായി വോട്ടര്‍പട്ടികയില്‍ ഇടം തേടുന്നത്‌ സജീവ സി പി എം പ്രവര്‍ത്തകരാണ്‌. ഇരട്ടവോട്ടുകാരെ മുഴുവന്‍ കണ്ടെത്തി തെരഞ്ഞെടുപ്പു കേസ്‌ ഫയല്‍ ചെയ്താല്‍ അതില്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നറിയാം. കണ്ണൂര്‍ പിടിച്ചെടുത്തുവെന്ന്‌ ഒന്നര വര്‍ഷത്തേക്കെങ്കിലും പറഞ്ഞു നടക്കാമല്ലോ എന്ന ആഗ്രഹത്തിലാണ്‌ ഏറ്റവും വൃത്തികെട്ട നീക്കം സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കണ്ണൂരില്‍ നടക്കുന്നത്‌.ഒരു തെരഞ്ഞെടുപ്പിലും അനുഭവിച്ചിട്ടില്ലാത്ത മാനസിക സംഘര്‍ഷത്തിലാണ്‌ സി പി എം നേതാക്കള്‍. സി പി എം പാളയത്തില്‍ നിന്ന്‌ പുറത്തു കടന്ന എ പി അബ്ദുള്ളക്കുട്ടി യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായതാണ്‌ പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്‌. എം വി ജയരാജനെ പോലെ പാര്‍ട്ടി നേതൃനിരയിലുള്ള പ്രമുഖന്‌ കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയില്‍ നിന്നേല്‍ക്കുന്ന പരാജയം സംസ്ഥാനത്ത്‌ മൊത്തം സി പി എമ്മിനെ ശിഥിലമാക്കുമെന്ന്‌ പാര്‍ട്ടി നേതൃത്വത്തിനറിയാം. അപ്പോള്‍ ഏതു വിധേനയായാലും മണ്ഡലം പിടിച്ചെടുക്കണം. കള്ളവോട്ടിലൂടെയും വ്യാപകമായ അക്രമത്തിലൂടേയും കണ്ണൂര്‍ പിടിച്ചെടുക്കാനുള്ള ഹിഡന്‍ അജന്‍ഡയാണ്‌ സി പി എമ്മിനുള്ളത്‌.

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിരന്തര ശ്രമമാണ്‌ കണ്ണൂരില്‍ സി പി എം നടത്തുന്നത്‌. എറണാകുളത്തും ആലപ്പുഴയിലും ചെറിയ പ്രതീക്ഷയ്ക്കു പോലും അവസരമില്ലാത്ത അവസ്ഥയില്‍ കണ്ണൂരില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുള്ള രണ്ടും കല്‍പ്പിച്ച പോരാട്ടത്തിനാണ്‌ സി പി എം ഒരുങ്ങുന്നത്‌.

Sunday, October 11, 2009

കുടില നീചതന്ത്രങ്ങള്‍ !!!


എസ് വാള്‍, കൊടുവാള്‍ നക്ഷത്രം..................



കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ നാണം കെട്ട തോല്‍വിക്ക്‌ പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കാനുള്ള കുടില നീചതന്ത്രങ്ങള്‍ സി പി എം നേതൃത്വം ചര്‍ച്ച ചെയ്തുനടപ്പാക്കുന്നുന്നു. ഇതിനായി വടകര സ്പെഷ്യല്‍ ഇ പി ജയരാജനാണ്‌, കണ്ണൂരിന്റെ ചുമതല നല്‍കിയത്‌. സി പി എമ്മി നുവേണ്ടി ലോട്ടറി മാര്‍ട്ടിന്റെയും,മറ്റ് സകലപാര്‍ട്ടിവിരുദ്ധരില്‍ നിന്നും നാണമില്ലാതെ ദേശാഭിമാനിക്ക് വേണ്ടി എന്നു പറഞ്ഞ് കാശ് വാങ്ങി അതു വബിച്ച വിജയമാക്കിയ ജയരാജനെ പാര്‍ട്ടിക്ക് നല്ല മതിപ്പാണു. ഇ പി , എം വി ജയരാജന്മാരുടെ കൂട്ടാളിയും,ബന്ധുവും കണ്ണൂരിലെ മറ്റൊരു സഹാവുമായ മന്ത്രി ശ്രീമതിയുടെ പാചകക്കാരിയായി നിയമിക്കപ്പെട്ട ഒരാള്‍ (?) അഞ്ചുമാസത്തിനകം ക്ലാര്‍ക്കായും പിന്നെ എട്ടുമാസംകൊണ്ട് ഗസറ്റഡ് ഓഫീസറായും സ്ഥാനക്കയറ്റംനേടിയ സംഭവം ഈ കേരളത്തില്‍ തന്നെയാണു.ഇതിനെ ദേശാഭിമാനി കൊടുക്കുന്ന വിചിത്ര വിശദീകരണം "പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല" പോലും."ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍".അപ്പൊ അതാണു, ഈ പാര്‍ട്ടിക്കു, എന്റെ പാര്‍ട്ടിക്കാര്‍ക്ക് കേരളത്തില്‍ എന്തും ആവാം എന്ന ലൈന്‍ .ഇവരാണു രാഹുലിന്റെ യാത്രയെകുറിച്ച്,അതിനുള്ള ഗവ: ചെലവിനെകുറിച്ച് വാചാലരാവുന്നത് .ഇതിനെല്ലാം പുറമെ ഇപ്പൊ തിരഞ്ഞെടുപ്പില്‍ ജയിക്കാനെന്ന് പറഞ്ഞ് പാര്‍ട്ടിക്കുവേണ്ടി ഇന്ന്‌ കേരളത്തിലെ അടിസ്ഥാനവര്‍ഗം എന്നുപറയുന്നവരുടെ വോട്ടും ആവശ്യാനുസരണം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ഈ ഗ്രൂപ്പ് ഉപയൊഗിക്കുന്നു.ഇതിനൊക്കെ സൗകര്യമൊരുക്കിയത് ആദര്‍ശധീരനായ(?) മുഖ്യമന്ത്രിയും, ലാവ്ലിന്‍പിണറായിയും.

ദേശാഭിമാനി ജനറല്‍ മാനേജര്‍ കൂടിയായ ജയരാജന്റെ താല്‍പര്യത്തിലാണ്‌ ഇപ്പൊള്‍ ദേശാഭിമാനി ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്‌.തെരഞ്ഞെടുപ്പ്‌ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വഴി വോട്ടേഴ്സ്‌ ലിസ്റ്റില്‍ ക്രമക്കേടുണ്ടാക്കാന്‍ ജയരാജനും കൂട്ടരും ശ്രമിക്കുന്നു.സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു. കണ്ണൂരില്‍ തൊട്ടടുത്ത മണ്ഡലങ്ങളില്‍ നിന്നു പോലും വോട്ടുകള്‍ ചേര്‍ക്കുന്നുണ്ട്‌.കണ്ണൂര്‍ മണ്ഡലത്തില്‍ ഒക്ടോബര്‍ 7 വരെ 5491 വോട്ടുകള്‍ പുതുതായി ചേര്‍ക്കുകയും 3879 വോട്ടുകള്‍ നീക്കം ചെയ്യുകയുമുണ്ടായി. ആകെ 1,31,967 വോട്ടര്‍മാരാണ്‌ ഇപ്പോള്‍ നിലവിലുളളത്‌. പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും പുറമേനിന്നുള്ള സജീവ സി പി എം പ്രവര്‍ത്തകരാണ്‌.

പുറമേ നിന്നുള്ളവരെ വ്യാജമേല്‍വിലാസങ്ങളില്‍ കൂട്ടത്തോടെ ചേര്‍ത്ത സംഭവം സംസ്ഥാനത്തു തന്നെ ഇതാദ്യമാണ്‌. നഗ്നമായ ജനാധിപത്യലംഘനമാണ്‌ കണ്ണൂരില്‍ നടക്കുന്നതെന്ന്‌ തെരഞ്ഞെടുപ്പധികാരികള്‍ക്കു തന്നെ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട്‌. ദേശാഭിമാനി ക്വാര്‍ട്ടേഴ്സ്‌ എന്ന കെട്ടിടം പള്ളിക്കുന്ന്‌ പഞ്ചായത്തിലില്ലെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. ദേശാഭിമാനി ക്വാര്‍ട്ടേഴ്സെന്ന പേരില്‍ ഇവിടെ പേരു ചേര്‍ത്തിട്ടുള്ളവരില്‍ കാഞ്ഞങ്ങാട്‌ ചാലിങ്കാല്‍മൊട്ടയിലെ പി പ്രദീപൊഴികെ മേറ്റ്ല്ലാവര്‍ക്കും അവരവരുടെ നാട്ടില്‍ വോട്ടുണ്ട്‌.

ദേശാഭിമാനി ലേഖകരെ കൂട്ടമായി വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തപ്പോള്‍ കൂട്ടത്തിലുണ്ടായ വനിതാ പത്രപ്രവര്‍ത്തകയേയും വെറുതേ വിട്ടില്ല.ആണുങ്ങള്‍ താമസിക്കുന്നിടത്ത്‌ 52 വയസുകാരി ലക്ഷ്മിക്കുട്ടിക്കൊപ്പം 27 വയസുകാരി സജിഷയുടെ പേരും ചേര്‍ത്തത്‌ ചര്‍ച്ചയായതോടെ അപമാനിതയായ ലേഖിക ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്‌.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജിഷയടക്കം വോട്ടു ചെയ്തത്‌ കണ്ണൂരിലല്ല. കല്‍പ്പറ്റയിലെ ഉണ്ണികൃഷ്ണന്‍നായരുടെ മകളായ സജിഷ കല്‍പ്പറ്റ മണ്ഡലത്തില്‍ പാര്‍ട്ട്‌ നമ്പര്‍ ക്രമനമ്പര്‍ 297 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇതു മാറ്റാതെയാണ്‌ സജിഷയെ കണ്ണൂരിലെ വോട്ടറാക്കിയത്‌.ദേശാഭിമാനിയിലെ മറ്റൊരു ജീവനക്കാരനായ പി പി കരുണാകരന്‍ (ക്രമനമ്പര്‍ 1459) എല്ലാ ദിവസവും വൈകുന്നേരം മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന്‌ വന്ന്‌ രാവിലെയുള്ള ട്രെയിനിനോ, പത്രവണ്ടിക്കോ ദിവസവും തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ വീട്ടില്‍തിരിച്ചെത്തുന്നയാളാണ്‌.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ക്രമനമ്പര്‍ 758 (പാര്‍ട്ട്‌ നമ്പര്‍ 119) ആയി വോട്ടര്‍ പട്ടികയിലുണ്ട്‌. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്തത്‌ കണ്ണൂരിലല്ല. ക്രമനമ്പര്‍ 1476 ആയി ദേശാഭിമാനി ക്വട്ടേഴ്സിലുള്ള വി കെ രാമചന്ദ്രന്‍ കാഞ്ഞങ്ങാട്‌ ബൂത്ത്‌ 154 ല്‍ വോട്ടറാണ്‌ (ക്രമനമ്പര്‍ 81). 1473 ക്രമനമ്പര്‍ വി അനില്‍കുമാറും പാര്‍ട്ട്‌ നമ്പര്‍ 145, ക്രമനമ്പര്‍ 37 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇത്തരത്തില്‍ ദേശാഭിമാനി ജീവനക്കാരെ ഇല്ലാത്ത കെട്ടിടത്തിന്റെ പേരില്‍ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്‌.പള്ളിക്കുന്ന്‌ പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ 2/476 ആയിട്ടാണ്‌ ദേശാഭിമാനി ക്വാര്‍ട്ടേഴ്സ്‌ എന്ന വീട്ട്‌ പേര്‌ നല്‍കിയിട്ടുള്ളത്‌. എന്‍ വി രവീന്ദ്രന്‍, എ വി സുകുമാരന്‍, സി മോഹനന്‍, എ കൃഷ്ണന്‍, ടി രാജീവന്‍, എ ബാലകൃഷ്ണന്‍, കെ മോഹനന്‍, കെ തമ്പാന്‍, കെ എം കുഞ്ഞിക്കണ്ണന്‍ എന്നിവരും ഈ ഇല്ലാത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരായി കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വോട്ടില്ലാതിരുന്ന ആയിരക്കണക്കിന്‌ ആളുകളെയാണ്‌ ഇത്തരത്തില്‍ വ്യാജ വിലാസങ്ങള്‍ നല്‍കി സി പി എം നേതൃത്വം വോട്ടര്‍മാരാക്കിയിട്ടുള്ളത്‌.പോളിംഗ്‌ സ്റ്റേഷന്‍ നമ്പര്‍ 50 ല്‍ ക്രമനമ്പര്‍ 1232 ആയി വീട്ട്‌ നമ്പര്‍ 12/156 ലെ എന്‍ ആര്‍ സനാദിന്റെ പേരാണ്‌ കാണുന്നത്‌. യഥാര്‍ത്ഥത്തില്‍ നേരത്തെ 12/22 എന്ന വീട്ട്‌ നമ്പറായിരുന്നു. ഇ കെട്ടിടം പൂര്‍ണമായും തകര്‍ത്ത്‌ ഇവിടെ ഇപ്പോള്‍ നന്തിലത്ത്‌ ജി മാര്‍ട്ട്‌ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരികയാണ്‌. വോട്ടര്‍ പട്ടിക പ്രകാരം സനാദ്‌ നന്തിലത്ത്‌ ജി മാര്‍ട്ടിലാണ്‌ താമസമെന്ന്‌ ചുരുക്കും. യഥാര്‍ത്ഥത്തില്‍ ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലാണ്‌ ഇയാള്‍ താമസിക്കുന്നത്‌.
ഇതെല്ലാം സി പി എം വ്യാപകമായി നടത്തിയിട്ടുള്ള ക്രമക്കേടിന്റെ ചെറിയൊരു ഉദാഹരണം മാത്രം.പിടിച്ചുനില്‍ക്കാന്‍ ഇവരെല്ലാം ഇപ്പൊ താമസം ഇവിടെയാണെന്നെല്ലാം പറയാം, എന്നാലും അവരവരുടെ ബൂത്തിലെ പേരു മാറ്റാതെയാണ്‌ ഇവരെ എങ്ങെനെ കണ്ണൂരിലെ വോട്ടറാക്കാന്‍ കഴിഞ്ഞു എന്നതാണു സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു എന്ന നിലയിലേക്കു വരുന്നത്.

എളയാവൂര്‍ ഗ്രാമപഞ്ചായത്തിലും അനര്‍ഹരായ ഒട്ടേറെ പേരെ സി പി എം വോട്ടര്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.ആയിരക്കണക്കിന്‌ വ്യാജ വോട്ടര്‍മാരെ വീണ്ടും ചേര്‍ക്കാനുള്ള അണിയറ നീക്കം ഇതിനിടയില്‍ നടക്കുന്നുണ്ട്‌.




കടപ്പാടു - വീക്ഷണം.കോം
ചിത്രം - മുരളീധരിന്‍

Friday, October 9, 2009

ആസിയാന്‍ മണ്ടന്‍ ചങ്ങലകള്‍.

"കുറുക്കന്റെ കണ്ണ്‌ എന്നും കോഴിക്കൂട്ടില്‍" എന്നു പറയുംപോലെ ഇലക്ഷന്‍ അടുക്കുന്‍ബോഴുള്ള ചിലരുടെ കാര്‍ഷിക, മല്‍സ്യത്തൊഴിലാളി പ്രേമത്തിന്റെ ആത്മാര്‍ത്ഥത സാമാന്യ ബുദ്ധിയുള്ള കേരളത്തിലെ ജനങ്ങള്‍ മുന്നേ മനസ്സിലാക്കിയിട്ടുള്ളതും അതിനുള്ള പണി കാലാകാലങ്ങളില്‍ അവര്‍ക്കിട്ട് കൊടുത്തിട്ടുമുള്ളതാണു.

എത്ര കിട്ടിയാലും, ഇനിയും ഇനിയും വേണം എന്നു മോന്തി മോന്തി കരയുന്നവരെപ്പോലെയാണു ഇന്ന് ചിലര്‍.ഏത്‌ മാറ്റത്തിനും ചുവപ്പുകൊടി കാട്ടി തടസ്സമിട്ട പാരമ്പര്യമുള്ളവര്‍ കമ്പ്യൂട്ടര്‍ വന്നപ്പോഴും മൊബെയില്‍ ഫോണ്‍ വന്നപ്പോഴും ഉദാരവല്‍കരണം വന്നപ്പോഴും ഗാട്ട് കരാര്‍,ആണവ കരാര്‍,ട്രാക്ടര്‍ എന്നിവ വന്നപ്പോഴും മുട്ടാപ്പോക്ക്‌ ന്യായങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.കേരളത്തില്‍ എന്തു പുതിയതായി വന്നാലും എതിര്‍ക്കുന്ന ഇവര്‍ പ്രീഡിഗ്രീ ബോര്‍ഡ്, സ്രാശ്രയ പ്രശ്നം,എ ഡി ബി വായ്പാ എന്നെല്ലാം പറഞ്ഞു നടത്തിയ സമരങ്ങളുടെ ഗതി നോക്കിയാല്‍ അറിയാം അവരുടെ രാഷ്ട്രീയ നിറം.ആസിയാന്‍ കരാറിന്റെ കാര്യത്തിലെങ്കിലും ഇവര്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുത്തുകൊണ്ട്‌ അടിസ്ഥാന രഹിതമായ കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുമെന്ന്‌ വിചാരിച്ചതും തെറ്റി.
കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെയാണ്‌ ഓര്‍മ്മവരുന്നത്‌. കഴിഞ്ഞ രണ്ടാംതീയതി ദേശാഭിമാനി പത്രത്തില്‍ ഫിഷറീസ്‌ മന്ത്രി എസ്‌. ശര്‍മ്മ എഴുതിയ ലേഖനത്തില്‍പോലും ചൂര, നെയ്മീന്‍, കണവ എന്നീ മല്‍സ്യ ഇനങ്ങള്‍ അനിയന്ത്രിതമായി തീരുവയില്ലാതെ ഇറക്കുമതിചെയ്യപ്പെടുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. എന്നാല്‍ വാസ്തവത്തില്‍ ഈ മല്‍സ്യ ഇനങ്ങള്‍ നെഗേറ്റെവ്‌ ലിസ്റ്റില്‍ പെട്ടവയാണെന്ന്‌ അന്നേദിവസംതന്നെ കേന്ദ്രസര്‍ക്കാര്‍ പത്രങ്ങളില്‍ കൊടുത്തിരിക്കുന്ന പരസ്യങ്ങളില്‍നിന്ന്‌ വ്യക്തമാക്കിയിരുന്നു. അര്‍ദ്ധ സത്യങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിയിലിരിക്കുന്ന മാധ്യമങ്ങളിലൂടെ പുറപ്പെടുവിച്ച്‌ അവാസ്തവമായ ഒരു പ്രചരണത്തിലേര്‍പ്പെട്ടിരിക്കയാണ്‌ ഇടതുപക്ഷ കക്ഷികള്‍. ആസിയാന്‍ കരാര്‍ പൂര്‍ണ രൂപത്തില്‍ വായിക്കുകയും അതിന്റെ ഗുണഫലങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുകയും ചെയ്താല്‍ ഇത്തരം ബാലിശമായ വാദങ്ങള്‍ മതിയാക്കും.
ആസിയാന്‍ കരാര്‍ ഒപ്പുവച്ചതോടുകൂടി കേരളത്തിലേക്ക്‌ അനിയന്ത്രിതമായി മത്സ്യം ഇറക്കുമതി ചെയ്യപ്പെടുമെന്നും തന്മൂലം പ്രാദേശിക വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലത്തകര്‍ച്ചമൂലം 30 ലക്ഷത്തോളംവരുന്ന മത്സ്യത്തൊഴിലാളികള്‍ തൊഴിലില്ലായ്മ വേതനം വാങ്ങേണ്ടിവരുമെന്നും പ്രചരണം നടക്കുന്നു.
ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്‌, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്‌, സിംഗപ്പൂര്‍, തായ്‌ലന്റ്‌, വിയറ്റ്നാം തുടങ്ങിയ പത്ത്‌ രാഷ്ട്രങ്ങളുടെ ഒരു വ്യാപാരവിപണിയാണ്‌ ആസിയാന്‍ കരാറിലൂടെ ഇന്ത്യയ്ക്ക്‌ തുറന്നുകിട്ടുന്നത്‌. ഇന്ന്‌ ഭാരതത്തിന്റെ നാലാമത്തെ വലിയ വ്യാപാര വിപണിയാണ്‌ ആസിയാന്‍. 2000 മുതലുള്ള വ്യാപാര കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷാവര്‍ഷം 27 ശതമാനംകണ്ട്‌ ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത്‌ വ്യക്തമാകും. 2000-ത്തില്‍ 6.03 ബില്യണ്‍ ഡോളര്‍ (24,000 കോടി) രൂപയുടെ വ്യാപാരം നടന്നപ്പോള്‍ 2007 ആയപ്പോള്‍ അത്‌ 38.37 ബില്യണ്‍ ഡോളറായി (1,90,000 കോടി) ഉയര്‍ന്നു. 2010-ഓടുകൂടി 50 ബില്യണ്‍ ഡോളറിന്റെ കച്ചവടം ആസിയാനുമായി ഉണ്ടാകുമെന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. ഭാരതവുമായി ഏര്‍പ്പെട്ടിരിക്കുന്ന എഫ്‌.ടി.എ. (ഫ്രീ ട്രേഡ്‌ എഗ്രിമെന്റ്‌) പോലെതന്നെ ആസിയാന്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആസിയാന്‍ രാജ്യങ്ങളുടെ മൊത്ത വിപണി വലിപ്പം 2 ട്രില്യണ്‍ ഡോളറാണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 60 കോടിയിലേറെ ജനങ്ങളാണ്‌ ഈ രാജ്യങ്ങളിലായി വസിക്കുന്നത്‌.

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്ന പാശ്ചാത്യ വിപണികളുടെ തകര്‍ച്ച മറികടക്കുവാന്‍ ആസിയാനെപ്പോലെയുള്ള വലിയ വിപണികളില്‍ ഭാരതം സ്ഥാനമുറപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍ നിലവില്‍ 864 ബില്യണ്‍ ഡോളറിന്റെ (38 ലക്ഷം കോടിയില്‍പരം രൂപ) കയറ്റുമതിയും 774 ബില്യണ്‍ ഡോളറിന്റെ (35 ലക്ഷം കോടിയില്‍പരം രൂപ) ഇറക്കുമതിയുമാണ്‌ പ്രതിവര്‍ഷം നടത്തുന്നത്‌. ആസിയാന്റെ വിപണി വലിപ്പവും അത്‌ തുറന്നുതരുന്ന അവസരങ്ങളും വളരെ വലുതാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ നാണ്യവിളകളും മീനും ക്രൂഡ്‌ ഓയിലും ഇലക്ട്രോണിക്സും ഓട്ടോ മൊബീലുമാണ്‌ പ്രധാനമായും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്നത്‌. ഇന്ത്യയില്‍നിന്ന്‌ തിരിച്ച്‌ ഗോതമ്പ്‌, എണ്ണക്കുരുക്കള്‍, മരുന്നുകള്‍, ഓര്‍ഗാനിക്‌ രാസവസ്തുക്കള്‍, ആഭരണങ്ങള്‍, സംസ്കരിച്ച എണ്ണ തുടങ്ങിയവയാണ്‌ കയറ്റുമതി ചെയ്യുന്നത്‌.കാര്‍ഷിക മേഖലയില്‍ ഈ കരാറുകൊണ്ട്‌ വന്‍ തകര്‍ച്ച ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നെഗേറ്റെവ്ലിസ്റ്റിന്റെയും സ്പെഷ്യല്‍ ലിസ്റ്റിന്റെയും സെന്‍സിറ്റീവ്‌ ലിസ്റ്റിന്റെയും ഹൈലി സെന്‍സിറ്റീവ്‌ ലിസ്റ്റിന്റെയും വിശദാംശങ്ങള്‍ പുറത്തുവന്നതോടുകൂടി അബദ്ധജഡിലമാണെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌.


മത്സ്യമേഖല ഭയപ്പെടേണ്ടതുണ്ടോ?


170-ല്‍പരം മത്സ്യ ഇനങ്ങള്‍ ഭാരതത്തിലേക്ക്‌ താരിഫുകളില്ലാതെ ഇറക്കുമതി ചെയ്യപ്പെട്ടാല്‍ അത്‌ പ്രാദേശിക വിപണിയിലെ വിലയിടിക്കുമെന്നും തന്മൂലം മത്സ്യത്തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നുള്ളതാണ്‌ ഉയര്‍ന്നിരിക്കുന്ന പ്രധാന ആശങ്ക. മത്സ്യകയറ്റുമതി രംഗത്ത്‌ ലോകത്ത്‌ എട്ടാം സ്ഥാനത്തുനില്‍ക്കുന്ന വിയറ്റ്നാമും ചെമ്മീന്‍ കൃഷി രംഗത്ത്‌ ഏറ്റവും വലിയ രാജ്യമായ തായ്‌ലന്റുമായും മത്സരിക്കുവാനുള്ള ക്ഷമത നമ്മുടെ കയറ്റുമതി മേഖലയ്ക്കുണ്ടോയെന്നതുമാണ്‌ ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരാശങ്ക.കാര്‍ഷിക മേഖലയിലെന്നപോലെതന്നെ ആഭ്യന്തര വിപണിയെ പരിരക്ഷിക്കുന്ന വകുപ്പുകള്‍ കരാറിലുണ്ട്‌. നമ്മുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും പ്രിയമുള്ള ഏകദേശം എല്ലാ ഇനം മത്സ്യങ്ങളെയും നെഗേറ്റെവ്‌ ലിസ്റ്റ്‌ അഥവാ എക്സ്ക്ലൂഷന്‍ ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ യാതൊരുവിധ താരിഫ്‌ ഇളവുകളും ഈ ഇനങ്ങള്‍ക്ക്‌ ഭാരതം നല്‍കേണ്ടതില്ല. കരിമീന്‍, ട്രൗട്ട്‌, ചൂര, മത്തി, കോഡ്‌, അയല, ഹില്‍സ, ഡാര, സീര്‍ (നെയ്മീന്‍), കണവ (കട്ടില്‍ ഫിഷ്‌), ചെമ്മീന്‍, ഞണ്ട്‌, വലിയ ചെമ്മീനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ സംസ്കരിച്ച ചൂര, മീന്‍ അച്ചാര്‍ തുടങ്ങിയവ കരാറിന്റെ നിബന്ധനകള്‍ക്ക്‌ പുറത്തായ നെഗേറ്റെവ്‌ ലിസ്റ്റിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

(1) നമ്മുടെ മത്സ്യ കയറ്റുമതി 6,02,835 മെട്രിക്‌ ടണ്ണാണ്‌. പ്രതിവര്‍ഷം ഇതുവഴി 8,607 കോടി രൂപയുടെ വിദേശ നാണ്യമാണ്‌ 2008-09ല്‍ സമ്പാദിച്ചത്‌. ഈ കയറ്റുമതി വിപണിയില്‍ 44 ശതമാനം ചെമ്മീന്‍ വഴിയും 20 ശതമാനം മീന്‍ വഴിയും ഒമ്പതുശതമാനത്തിനടുത്ത്‌ കട്ടില്‍ ഫിഷ്‌ വഴിയുമാണ്‌ നമുക്ക്‌ ലഭിച്ചത്‌. ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന ചെമ്മീനും കട്ടില്‍ ഫിഷും പ്രധാനപ്പെട്ട മത്സ്യ ഇനങ്ങളും നെഗേറ്റെവ്‌ ലിസ്റ്റിലായതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയില്‍ ഈ കരാറുകൊണ്ട്‌ പ്രത്യേകിച്ച്‌ യാതൊരു പ്രതിഫലനവുമുണ്ടാകില്ല എന്നത്‌ വ്യക്തമാണ്‌. കയറ്റുമതിക്കാര്‍ക്ക്‌ വില്‍ക്കുന്ന ഈ ഇനങ്ങള്‍ ആഭ്യന്തര വിപണിയില്‍നിന്നുതന്നെയായിരിക്കും തുടര്‍ന്നും വാങ്ങിക്കുന്നത്‌. ഇറക്കുമതി ചെയ്തതുകൊണ്ട്‌ കയറ്റുമതി വ്യാപാരികള്‍ക്ക്‌ പ്രത്യേകിച്ച്‌ യാതൊരുനേട്ടവും തുടര്‍ന്നുണ്ടാവുകയില്ല.

(2) പ്രാദേശിക വിപണിയിലേക്ക്‌ വന്‍തോതില്‍ പലയിനം മല്‍സ്യങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുമെന്നാശങ്കപ്പെടുന്നവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്‌. പാശ്ചാത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഫ്രോസണ്‍ അഥവാ മരവിപ്പിച്ച മത്സ്യങ്ങളാണ്‌ അധികവും ഉപയോഗിക്കുന്നത്‌. അവരുടെ ഭക്ഷ്യ സംസ്ക്കാരത്തില്‍ അവരത്‌ ശീലിച്ചുകഴിഞ്ഞു.
ഭാരതത്തില്‍നിന്നും കയറ്റിയയ്ക്കപ്പെടുന്ന മത്സ്യം ഐസ്‌ ബ്ലോക്കുകളായിട്ടോ (ബ്ലോക്ക്‌ ഫ്രീസിംഗ്‌), ഐ.ക്യൂ.എഫ്‌. (ഇന്‍ഡിവിജ്വലി ക്വിക്‌ ഫ്രോസണ്‍) രീതിയിലോ ആണ്‌ വിദേശരാജ്യങ്ങളില്‍ കയറ്റുമതി ചെയ്യുന്നത്‌. അവിടെ എത്തിയതിനുശേഷം കോള്‍ഡ്‌ സ്റ്റോറേജ്‌ ചെയിനുകളില്‍ അത്‌ സൂക്ഷിക്കുകയും ആവശ്യാനുസരണം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഉപഭോക്താവിന്റെ അടുക്കലേക്ക്‌ എത്തുകയുമാണ്‌ പതിവ്‌. തണുപ്പകറ്റിയശേഷം മാത്രം ഉപയോഗിക്കപ്പെടുന്ന ഇത്തരം മല്‍സ്യത്തിന്റെ രുചി കേരളത്തില്‍ ഫ്രഷായി മല്‍സ്യം ഉപയോഗിച്ച്‌ ശീലിച്ച നമ്മള്‍ക്ക്‌ ആസ്വാദ്യകരമാവില്ലായെന്നുള്ളത്‌ ഉറപ്പാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്താലും ഇത്തരത്തില്‍ ഐസ്‌ ബ്ലോക്കുകളായോ ഐ.ക്യൂഎഫായോ എത്താന്‍ പോകുന്ന മത്സ്യം പ്രാദേശിക വിപണി കീഴടക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌. ഭക്ഷ്യസാധനമായതുകൊണ്ട്‌ വില മാത്രമല്ല രുചികൂടി പ്രാധാന്യമുള്ളതാണെന്ന്‌ എല്ലാവര്‍ക്കുമറിയാവുന്നതാണ്‌.



(3) സാധാരണക്കാരന്റെ മത്സ്യങ്ങളായ മത്തിയും അയലയും ചൂരയുമെല്ലാം നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ വിലകുറഞ്ഞ മത്സ്യങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കുത്തൊഴുക്കായി വരുമെന്നുള്ളത്‌ അടിസ്ഥാനരഹിതമായ ഒരാശങ്കയാണ്‌. താരിഫ്‌ കുറച്ച്‌ മല്‍സ്യഇറക്കുമതി അനുവദിച്ചിരുന്നെങ്കില്‍ മല്‍സ്യത്തിന്റെ വിലക്കയറ്റംമൂലം വലയുന്ന സാധാരണക്കാരന്‌ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും മല്‍സ്യമേഖലയുടെ മൊത്തം ഭദ്രത കണക്കിലെടുത്തുകൊണ്ടാണ്‌ നെഗേറ്റെവ്‌ ലിസ്റ്റില്‍ ഈ ഇനങ്ങളെല്ലാം പെടുത്തിയത്‌.

(4) പ്രായോഗിക തലത്തില്‍ വന്‍തോതില്‍ മത്സ്യം ഇറക്കുമതി ചെയ്യുന്നതിന്‌ ഒട്ടേറെ പരിമിതികളും കേരളത്തിലുണ്ട്‌. എം.പി.ഇ.ഡി.എ.യുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 169-ഓളം കോള്‍ഡ്‌ സ്റ്റോറേജുകള്‍ മാത്രമേ നിലവിലുള്ളൂ. 23,000 മെട്രിക്‌ ടണ്ണോളം മല്‍സ്യം സൂക്ഷിക്കുവാനുള്ള കപ്പാസിറ്റിയേ ഇവയ്ക്കുള്ളൂ. മുഖ്യമായും കയറ്റുമതി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഈ കോള്‍ഡ്‌ സ്റ്റോറേജുകളുടെ അപര്യാപ്തതമൂലം വന്‍തോതിലുള്ള മത്സ്യ ഇറക്കുമതി അസ്ഥാനത്തുള്ള ഒരാശങ്കയാണെന്ന്‌ മനസ്സിലാക്കാം.

(5) 8,129 കിലോമീറ്ററോളം തീരദേശമുള്ള ഭാരതത്തിന്‌ 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ എക്സ്ക്ലൊാസെവ്‌ സാമ്പത്തിക സോണാണ്‌ ഉള്ളത്‌. മത്സ്യബന്ധനത്തില്‍ ഇന്ന്‌ ഏര്‍പ്പെടുന്നതില്‍ 93 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചെറു ഫിഷിംഗ്‌ ബോട്ടുകളുമാണ്‌. 7 ശതമാനം മാത്രമാണ്‌ ഡീപ്‌ സീ ഫിഷിങ്ങ്‌ അഥവാ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകള്‍. 50 മുതല്‍ 70 മീറ്റര്‍ താഴ്ചയിലുള്ള കടലിലാണ്‌ 90 ശതാമനം മത്സ്യബന്ധനവും നടക്കുന്നത്‌. 10 ശതമാനം മാത്രമാണ്‌ 200 മീറ്റര്‍ താഴ്ചയുള്ള സ്ഥലങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നത്‌. ആസിയാന്‍ രാജ്യങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന്‌ മികച്ച സാങ്കേതിക വിദ്യകള്‍ നിലവിലുണ്ട്‌. കടലില്‍വച്ചുതന്നെ പ്രോസസിങ്ങ്‌ വരെ ചെയ്യുന്ന വന്‍ മത്സ്യബന്ധന കപ്പലുകള്‍ ഈ രാജ്യങ്ങള്‍ക്കുണ്ട്‌. അവരുടെ ഈ സാങ്കേതിക വിദ്യകള്‍ ഇനി വന്‍ താരിഫുകളില്ലാത്തതിനാല്‍ നമ്മുടെ പ്രാദേശിക മത്സ്യബന്ധനത്തിനും ഉപയോഗപ്പെടുത്താനാവും. ഇത്‌ നമ്മുടെ ഉത്പാദനക്ഷമതയും മത്സര ക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നുള്ളത്‌ തീര്‍ച്ചയാണ്‌.

(6) നിലവില്‍ യൂറോപ്യന്‍ യൂണിയനിലേക്കാണ്‌ ഭാരതത്തില്‍നിന്ന്‌ മല്‍സ്യ കയറ്റുമതി ഏറ്റവുമധികം നടക്കുന്നത്‌. 32.6 ശതമാനത്തോളം ഈ മേഖലയില്‍നിന്നാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. ചൈനയിലേക്ക്‌ 14.8 ശതമാനവും ജപ്പാനിലേക്ക്‌ 14.6 ശതമാനവും അമേരിക്കയിലേക്ക്‌ 11.9 ശതമാനവും ആസിയാന്‍ രാജ്യങ്ങളിലേക്ക്‌ പത്തുശതമാനവുമാണ്‌ നമ്മുടെ മത്സ്യ കയറ്റുമതി. ഈ ആസിയാന്‍ കരാറിലേര്‍പ്പെട്ടതോടുകൂടി ഈ വിപണിയിലേക്കുള്ള നമ്മുടെ കയറ്റുമതിയില്‍ ഒരു വന്‍ കുതിച്ചുചാട്ടംതന്നെ പ്രതീക്ഷിക്കാം. തല്‍ഫലമായി ആഭ്യന്തരവിപണിയില്‍ കയറ്റുമതിക്കായി വാങ്ങിക്കുന്ന മല്‍സ്യത്തിനും വന്‍ ഡിമാന്റ്‌ പ്രതീക്ഷിക്കാം. ഇത്തരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഭാവി കുറേക്കൂടി പ്രതീക്ഷാനിര്‍ഭരമാകുകയാണ്‌ ചെയ്യുന്നത്‌.

(7) കേരളത്തില്‍ നിലവില്‍ 287-ഓളം കയറ്റുമതിക്കമ്പനികളാണ്‌ നിലവിലുള്ളത്‌. അവര്‍ക്ക്‌ 127-ഓളം പ്രോസസിങ്ങ്‌ പ്ലാന്റുകളുമുണ്ട്‌. എന്നാല്‍ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയനുസരിച്ച്‌ ഈ കമ്പനികള്‍ക്ക്‌ 40 ശതമാനം മാത്രമേ പ്രവര്‍ത്തനക്ഷമതയുള്ളൂ. വര്‍ഷം മുഴുവന്‍ അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നില്ലായെന്നുള്ളതാണ്‌ ഈ മേഖലയിലെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ്‌ ഏറ്റവും നല്ല ക്യാച്ച്‌ ലഭിക്കുന്നത്‌. ഇതില്‍ ജൂലൈ മുതല്‍ 45 ദിവസം ട്രോളിംഗ്‌ നിരോധനം നിലവില്‍ വരുന്നതോടുകൂടി സീസണിലും പലപ്പോഴും കേരളത്തില്‍നിന്ന്‌ ആവശ്യാനുസരണം മല്‍സ്യം ലഭിക്കാറില്ല. അന്യ സംസ്ഥാനങ്ങളില്‍നിന്നാണ്‌ ഈ പോരായ്മ ഇപ്പോള്‍ നികത്തിവരുന്നത്‌. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി ഉല്‍പാദനമാണ്‌ നടക്കുന്നത്‌. ജനുവരി മുതല്‍ മെയ്‌ വരെ കാര്യമായി മത്സ്യം വിപണിയില്‍നിന്ന്‌ ലഭിക്കാറില്ല. നിലവില്‍ ഉയര്‍ന്ന താരിഫുകള്‍ നിലനില്‍ക്കുന്നതുകൊണ്ട്‌ ഇറക്കുമതി ചെയ്ത്‌ ഈ മാസങ്ങളില്‍ ഉല്‍പാദനം നടത്തുവാന്‍ നമ്മുടെ കമ്പനികള്‍ക്ക്‌ സാധിക്കാറില്ല.



ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടുകൂടി ഉല്‍പാദനം കുറവായ മാസങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ക്കുവേണ്ടി റീ പ്രോസസിങ്ങും ജോബ്‌ വര്‍ക്കുകളും ചെയ്യുവാനുള്ള അവസരം നമ്മുടെ കമ്പനികള്‍ക്ക്‌ തുറന്നുകിട്ടുകയാണ്‌. ഈ അവസരം വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍ വര്‍ഷം മുഴുവന്‍ മത്സ്യ സംസ്ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കുകയും അതുവഴി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സ്ഥിരമായ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ രാജ്യത്തിന്‌ ലഭിക്കുന്ന വിദേശ നാണ്യത്തിനും ഗണ്യമായ ഉയര്‍ച്ചയുണ്ടാവും.

(8) നിലവില്‍ എക്സ്പോര്‍ട്ട്‌ ഇംപോര്‍ട്ട്‌ പോളിസിയുടെ 5-ാ‍ം ചാപ്റ്റര്‍ പ്രകാരം എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ ക്യാപ്പിറ്റല്‍ ഗുഡ്സ്‌ അഥവാ കയറ്റുമതി ചെയ്യുവാന്‍ ഉപകരിക്കുന്ന പ്ലാന്റുകളും മെഷിനറികളും തീരുവ കുറച്ച്‌ ഇറക്കുമതി ചെയ്യുവാന്‍ അനുവദിക്കാറുണ്ട്‌. 21 മുതല്‍ 25 ശതമാനംവരെ സാധാരണ തീരുവ നിലവിലുള്ളപ്പോള്‍ ഈ സ്കീം പ്രകാരം മൂന്നുശതമാനത്തിന്‌ മെഷിനറി ഇറക്കുവാന്‍ അനുവദിക്കാറുണ്ട്‌. എന്നാല്‍ ഇവര്‍ ലാഭിക്കുന്ന തീരുവയുടെ മൂല്യത്തിന്റെ എട്ടിരട്ടി എട്ടുവര്‍ഷത്തിനകം കയറ്റുമതി ചെയ്യണമെന്നാണ്‌ നിലവിലുള്ള നിബന്ധന. ഇതുകൊണ്ടുതന്നെ വന്‍കിട കമ്പനികളല്ലാതെ ചെറുകിടക്കാര്‍ ഇത്തരം ഇറക്കുമതികള്‍ ചെയ്യുവാന്‍ മടിക്കാറുണ്ട്‌. തല്‍ഫലമായി ഈ മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ നന്നേ ചുരുക്കമാണ്‌. ആസിയാന്‍ കരാര്‍ വരുന്നതോടുകൂടി താരിഫുകളില്ലാതെ, അല്ലെങ്കില്‍ ഇളവു നല്‍കപ്പെട്ട താരിഫുകളോടുകൂടി പ്ലാന്റുകളും, മെഷിനറികളും, മികച്ച സാങ്കേതിക വിദ്യകളും ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ ചെറിയ കമ്പനികള്‍ക്കുവരെ ഇറക്കുമതി ചെയ്യുവാന്‍ സാധിക്കും. ഇത്‌ നമ്മുടെ മല്‍സ്യസംസ്ക്കരണ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക്‌ ഇടവരുത്തുമെന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണിയില്‍ നല്ല പുരോഗതിക്ക്‌ ഇത്‌ വഴികാട്ടിയാകുമെന്നുമാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.



കടപ്പാട്- വീക്ഷണം.കൊം

Wednesday, October 7, 2009

രാഷ്ട്രീയ സൗഹൃദയാത്ര........

രാഹുലിന്റെ വാക്കുകള്‍.......

"ദരിദ്രരുടെ വീടുകള്‍ തേടിയാണ് ഞാന്‍ പോകുന്നത്. അല്ലാതെ ദളിത് വീടുകള്‍ തേടിയല്ല യാത്ര. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍, അനുഭവങ്ങള്‍, അവരുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കലാണ് പ്രധാനം. ഞാന്‍ ഓരോ സംസ്ഥാനത്ത് ചെല്ലുമ്പോഴും എന്നെ ദരിദ്രരുടെ വീടുകളില്‍ കൊണ്ടുപോകണമെന്നാണ് ഞാന്‍ പാര്‍ട്ടിക്കാരോട് ആവശ്യപ്പെടുന്നത്. അത്തരം ഇടങ്ങളില്‍ ചെല്ലുമ്പോഴും അവരുടെ ജാതി ഞാന്‍ ചോദിക്കാറില്ല. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മാത്രമാണ് എന്റെ ഉത്ക്കണ്ട. ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്.ജാതി സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ പഠനങ്ങള്‍ എന്റെ ജീവിതാവസാനംവരെ തുടരുകയും ചെയ്യും"- ചെങ്ങറയില്‍ ദളിതര്‍ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനും അവസരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ് ഏറ്റവും വലിയ അസമത്വമെന്നും അദ്ദേഹം പറഞ്ഞു.ജാതിയല്ല, ദാരിദ്ര്യവും അവസരനിഷേധവുമാണ് സാമൂഹ്യമായി ഉയര്‍ന്നുവരുന്നതിന് ഒരു വിഭാഗത്തിന് തടസ്സമായി നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി.

ദളിത് കോളനികള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും അവരുടെ വീടുകളില്‍ അന്തിയുറങ്ങുന്നതിനെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ക്ക് പത്രസമ്മേളനത്തില്‍ തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്സ് എം പി മാര്‍ നടത്തിയ ദളിത് കോളനി സന്ദര്‍ശനങ്ങളെ കളിയാക്കുന്നവര്‍ക്ക് ഒരു നല്ല മറുപടിയും!

സാമൂഹികസേവന സന്നദ്ധതയാവണം രാഷ്ട്രീയ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയെന്ന് പിന്നീട് പലയിടങ്ങളില്‍ നടന്ന കാബസ് ചര്‍ച്ചകളില്‍ രാഹുല്‍ പറയുകയുണ്ടായി.സംഘടനയില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ക്രിയാത്മകമായി ഇടപെടണം. പരാതിപ്പെട്ട് പിന്മാറിയിട്ട് കാര്യമില്ല, രാഷ്ട്രീയത്തില്‍ ഇടപെട്ട് തെറ്റുകള്‍ തിരുത്തണമെന്നും വിവിധയിടങ്ങളില്‍ രാഹുല്‍ കാ‍ബസ് ചൊദ്യങ്ങള്‍ക്കുമുള്ള മറുപടയില്‍ വ്യക്തമാക്കുന്നു.

വിദേശ സര്‍വകലാശാലകള്‍ രാജ്യത്ത് കാമ്പസ് തുടങ്ങുന്നത് സാംസ്‌കാരിക അധിനിവേശത്തിന് വഴിവെക്കുമോ എന്ന ചോദ്യത്തോട് മനസ്സ് തുറക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ,അറിവ് ആരുടെയും കുത്തകയല്ല എന്നായിരുന്നു മറുപടി.ചര്‍ച്ചയും വാദപ്രതിവാദവും തുടര്‍ന്നുകൊണ്ടിരിക്കുക, എന്നാല്‍ രാജ്യത്തിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുകയും, യാത്ര ചെയ്യുകയും വേണം.എന്ന ഉപദേശം നല്‍കാനും മറന്നില്ല.

ഫാറൂഖ്‌കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിച്ച്‌ മടങ്ങും വഴി പാലാഴി ഒലീവ് ഹോട്ടലിലെ പൊറോട്ടയും കൂടെ പാലും പഞ്ചസാരയും പിന്നെ രണ്ടുകപ്പ് കാപ്പിയും കുടിച്ചു താന്‍ പറയുന്നത് തന്നെ പ്രവര്‍ത്തിക്കുന്നു എന്നു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തു!ഹോട്ടലില്‍ കയറിയ ഉടന്‍ കാപ്പിയാണ് ആവശ്യപ്പെട്ടത്. കഴിക്കാന്‍ പൊറോട്ട മാത്രമേയുള്ളൂ എന്ന് കടക്കാര്‍ പറഞ്ഞപ്പോള്‍ ഒരു പൊറോട്ടയാകാം എന്ന് മറുപടി. ഒപ്പം വന്നവര്‍ക്കും ഓരോ പൊറോട്ടയും കാപ്പിയും നല്‍കാന്‍ ആവശ്യപ്പെട്ടു. പൊറോട്ടയ്ക്ക് കറിയായി ആവശ്യപ്പെട്ടത് പാലും പഞ്ചസാരയും. എല്ലാം രുചിയോടെ കഴിച്ചശേഷം ഒരു ഗ്ലാസ് കാപ്പികൂടി ആവശ്യപ്പെട്ടു. കാപ്പിയുടെ രുചിയെ പ്രശംസിക്കാനും മറന്നില്ല.

വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ പലരുടെയും ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ സ്രിഷ്ടിക്കാനും രാഹുല്‍ മറന്നില്ല, ഹിന്ദിയില്‍ ചോദ്യവുമായെത്തിയ മൂന്നാംവര്‍ഷ മലയാളവിദ്യാര്‍ഥി രാഹുല്‍ഗാന്ധിയുടെ മനംകവര്‍ന്നു. അന്ധനും വികലാംഗനുമായ ഷാഹുല്‍ ഹമീദാണ് രാഹുല്‍ഗാന്ധിയോട് ഹിന്ദിയില്‍ ചോദ്യവുമായെത്തിയത്. താങ്കളുടെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു എന്നായിരുന്നു ഷാഹുലിന്റെ ചോദ്യം. എന്നാല്‍ ജീവിതത്തില്‍ എന്താകാനാണ് ആഗ്രഹമെന്ന മറുചോദ്യവുമായാണ് രാഹുല്‍, ഷാഹുലിന്റെ ചോദ്യത്തെ സ്വാഗതം ചെയ്തത്. ഹിന്ദി ഗാനരചയിതാവാകാനാണ് ആഗ്രഹമെന്ന ഷാഹുലിന്റെ മറുപടി കേട്ടപ്പോള്‍ ഒരു ഹിന്ദിഗാനം പാടാനായി രാഹുല്‍ ഷാഹുലിനെ പ്രോത്സാഹിപ്പിച്ചു. 'രാജാ ഹിന്ദുസ്ഥാനി'യിലെ 'ആയേ മേരി സിന്ദഗി തും....' എന്ന ഗാനമാണ് ഷാഹുല്‍ രാഹുല്‍ഗാന്ധിക്കായി ആലപിച്ചത്. ഗാനത്തിനുശേഷം ആവോളം പ്രശംസിച്ചാണ് രാഹുല്‍ഗാന്ധി ഷാഹുലിന് വിട നല്കിയത്.

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തിനെക്കുറിച്ച് ,ഈ നാട്ടിലെ ജനത്തെകുറിച്ച്, നമ്മുടെ മനുഷ്യവിഭവശേഷിയെക്കുറിച്ച്, അത് ശരിയായി വിനിയോഗിക്കേണ്ടതിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു ടീം വാര്‍ത്തെടുക്കുവാന്‍ അഹൊരാത്രം പരിശ്രമിക്കുന്ന ഈ യുവാവിനെ നമുക്കനുഗ്രഹിക്കാം.




കടപ്പാടു- മാത്രുഭൂമി.കോം

Tuesday, September 8, 2009

പാര്‍ട്ടിമുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ !!

പോള്‍ എം. ജോര്‍ജ്ജ്‌ യാദൃച്ഛികമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റുമരിച്ചു എന്നാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഐ.ജി വെളിപ്പെടുത്തിയത്‌. പൊലീസിന്റെ തിരനാടകം അപ്പടി വിഴങ്ങാന്‍ ജനങ്ങളുടെ സാമാന്യയുക്തി അനുവദിക്കുന്നില്ല.കുറ്റാന്വേഷണ കഥകള്‍ കേട്ടിട്ടുള്ള ഒരാള്‍ക്കും അത്‌ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ആസൂത്രിതമായ കൊലപാതകമാണ്‌ അതെന്ന്‌ നാട്ടുകാര്‍ സാമാന്യബുദ്ധി ഉപയോഗിച്ച്‌ മനസ്സിലാക്കി. സംഭവത്തിനുപിന്നിലെ ഗൂഢാലോചനകളും കാരണങ്ങളും കണ്ടെത്താന്‍ അന്വേഷകര്‍ താല്‍പ്പര്യം കാട്ടിയതുമില്ല. ഈ പോലീസിനെയാണൊ ജനങ്ങള്‍ വിസ്വസിക്കുക എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടായെങ്കില്‍ അതിനു കാരണം ഇപ്പൊ അതിലെ പ്രധാന സാക്ഷികളെന്നു പോലീസ് പറയുന്ന ഓം പ്രകാശിന്റെയും രാജേഷിന്റെയും തമിഴ്നാട്ടിലെ കീഴടങ്ങലാണു.അതിനും കാരണം കേരളാ പോലീസിന്റെ സമ്മര്‍ദ്ധം ആണെന്നു മേധാവിയും. എന്തു സമ്മര്‍ദ്ധമായിരിക്കും ഉണ്ടായിരിക്കുക, അതു എവിടെ നിന്നായിരിക്കും എന്നെല്ലാം ജനങ്ങള്‍ക്കു വ്യക്തം! അല്ലെലും കേരളാ പോലീസിനു എന്തു ചേതം? ആരുടെ കല്പനപ്രകാരമാണു ഈ നാടകം എന്ന് ജനങ്ങള്‍ക്കു തീര്‍ച്ചയല്ലെ!! സത്യങ്ങള്‍ അടിക്കടി പുറത്തുവന്നുകൊണ്ടിരുന്നപ്പോള്‍ മന്ത്രിയുടേയും അവരുടെ പുത്രന്മാരുടെയും ആജ്ഞാനുസരണം കേസന്വേഷണം നടത്തിയ പൊലീസുകാരുടെ മുഖം ഇപ്പൊ ലാവ്ലിന്‍പിണറായിയുടെ മുഖം പോലെയാണെന്നാണു പൊതുജനം.

പ്രമുഖ പത്രങ്ങള്‍ സ്ഥലം തികയാത്തതുകൊണ്ട്‌ ദിവസം രണ്ടുപതിപ്പുകള്‍ ഇറക്കിയാണ്‌ മത്സരിക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട് അവരുടെ ചില ചോദ്യങ്ങളിലേക്കു - ഇതാണു , ഇതു തന്നെയല്ലെ കൊടിയേരി പോലീസിന്റെ തലവേദനയും?
പോളിന്റെ സഹയാത്രികരായിരുന്ന (CPM ന്റെയും) ഓംപ്രകാശും രാജേഷും ഉടന്‍ മുങ്ങിയതെന്ത്‌?എവിടേക്ക്? പോള്‍ ഓടിച്ചിരുന്ന എന്‍ഡവര്‍ കാറിന്റെ ഉടമ ഒരു ഗള്‍ഫ്‌ മലയാളിയാണ്‌. തിരുവനന്തപുരം ആര്‍.ടി.എ ഓഫീസില്‍ നിന്ന്‌ അതിന്റെ രജിസ്ട്രേഷന്‍ രേഖകള്‍ കാണാതായതെങ്ങനെ? ഈ കാര്‍ ചവറ പൊലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ വിട്ടുകിട്ടാന്‍ ഒരു പൊലീസ്‌ ഓഫീസര്‍ ഇടപെട്ടത്‌ ആരെ സഹായിക്കാന്‍? കൊലപാതകത്തിലെ സുപ്രധാന തെളിവുകള്‍ ഈ കാറിലായിരുന്നു. എങ്കിലും അതിലുണ്ടായിരുന്ന ലേഡീസ്‌ ബാഗും ചുരിദാറും 40 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളുമടങ്ങിയ പെട്ടിയും എവിടെ?അറിയപ്പെടുന്ന സിനിമാനടി ആ കാറില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എങ്കില്‍ അതാര്‌? അവരെ ചോദ്യം ചെയ്യാഞ്ഞതെന്ത്‌? വസ്തുതകള്‍ പുറത്തുകൊണ്ടുവരാനല്ല; മൂടി വയ്ക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചതെന്ന്‌ വ്യക്തം.
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണ്‌ രാജേഷ്‌ പുത്തന്‍പാലം, ഓംപ്രകാശ്‌ എന്നിവര്‍. മുമ്പ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരായിരുന്ന ഇവര്‍ക്ക്‌ ചില മന്ത്രിപുത്രന്മാരുമായി ഉറ്റചങ്ങാത്തമുണ്ട്‌. പോള്‍ എം. ജോര്‍ജ്‌ കൊല്ലപ്പെടുന്നതിന്‌ മൂന്ന്‌ ദിവസംമുമ്പ്‌ മനു, രാജേഷ്‌, ഓംപ്രകാശ്‌ എന്നിവര്‍ അയാള്‍ക്കൊപ്പം ചേരുകയും എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ അവര്‍ ചുറ്റിത്തിരിയുകയും ചെയ്തിരുന്നു.തെളിവ് പാര്‍ട്ടി ചാനല്‍ തന്നെ നല്‍കുന്നു.
കാരി സതീശനെന്ന(ആളുടെ കുടുംബം ഒന്നടങ്ങം കമ്മുണിസ്റ്റുകള്‍) ഒരു മൈനര്‍ ഗുണ്ടയെക്കൊണ്ട്‌ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച്‌ കുറ്റം ഏറ്റുപറയിപ്പിച്ച്‌(നാടകം എല്ലാരും റ്റി വിയില്‍ കണ്ടതാണു) കേസ്‌ ഒതുക്കാന്‍ വ്യഗ്രത കാട്ടിയ പൊലീസ്‌ ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നു. കാരണം, സതീശന്‌ കുറ്റമേറ്റാല്‍ പതിനഞ്ചുലക്ഷം രൂപ നല്‍കാമെന്ന്‌ ദൂതന്‍ വഴി അറിയിച്ചിരുന്നതായി അയാളുടെ അമ്മ വിലാസിനി പറയുന്നു. അതിനാല്‍ അയാളെ അറസ്റ്റ്‌ ചെയ്തതല്ല; അയാള്‍ സ്വയം പൊലീസിനു കീഴടങ്ങിയതാണ്‌. അയാളുടെ വീട്ടില്‍നിന്ന്‌ കണ്ടെടുത്തതെന്ന്‌ പറയുന്ന കൊലക്കത്തി പൊലീസ്‌ അവിടെ നേരത്തെ കൊണ്ടുവച്ചതാണെന്ന്‌ സതീശന്റെ മുത്തശ്ശി പറയുന്നു. ഈ കത്തിയല്ലെ പിണറായിയുടെ "എസ്‌" കത്തി?
പൊലീസ്‌ സ്തുത്യര്‍ഹമായി പോള്‍ വധക്കേസ്‌ അന്വേഷിക്കുന്നു എന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി അനവസരത്തില്‍ രംഗത്തുവന്ന്‌ ന്യായീകരിക്കുകയും പൊലീസ്‌ നിര്‍മ്മിച്ചതെന്ന്‌ ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ട കത്തി "എസ്‌" ആകൃതിയിലുള്ളതായതിനാല്‍ അത്‌ ആര്‍.എസ്‌.എസ്‌ പതിവായി ഉപയോഗിക്കുന്നതാണെന്നും പറയുകയുണ്ടായി. ലാവ്ലിന്‍ കേസില്‍ കോടതി കയറാന്‍ ഒരുങ്ങുന്ന പിണറായിക്ക് തന്നെ ഇതിനെ കുറിച്ചു ആധികാരികമായി സംസാരിക്കാനുള്ള അവകാശം ജനങ്ങള്‍ കൊടുത്തിട്ടുമുണ്ടു! സംസ്ഥാനത്തെ മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്‌ പോള്‍ വധക്കേസിന്റെ സത്യാവസ്ഥ വെളിപ്പെടരുതെന്ന്‌ ആഗ്രഹമുള്ളതിന്റെ തെളിവാണിതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാമായിരുന്നു. അതാവാം ഏഷ്യാനെറ്റിനെ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിലേക്ക് നയിച്ചതു. അതിനാല്‍തന്നെ ഇപ്പൊ പുറത്ത് വരുന്ന വാര്‍ത്തകള്‍ ലാവലിന്‍പിണറായി അന്ന് പറഞ്ഞതു, കൊടിയേരിയെ പോളിറ്റ്ബ്യൂറൊയില്‍ നിന്നും പുറത്തുചാടിക്കുക എന്ന ഒറ്റ ഉദ്യേശ്യത്തോടെ ആവാനാണു സാധ്യത എന്ന നിലയിലേക്കു നീങ്ങുന്നു.പൊലീസ്‌ ഓഫീസര്‍മാരെ പൊതുമധ്യത്ത്‌ അപഹാസ്യരാക്കി ഗവണ്‍മെന്റ്‌ അവിഹിതമായി ഇടപെട്ട്‌ കേസന്വേഷണത്തെ അട്ടിമറിക്കുകയായിരുന്നു.കൊടിയേരി പൊലീസ്‌ സംവിധാനത്തില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെടുകയാണ്‌. സംസ്ഥാന പൊലീസ്‌ അന്വേഷിച്ചാല്‍ പോള്‍ വധക്കേസിന്റെ സത്യാവസ്ഥ ഇന്നത്തെ നിലയില്‍ ഒരുതരത്തിലും തെളിയാന്‍ പോകുന്നില്ലെന്ന്‌ വ്യക്തമാണ്‌.
കേരളത്തിലെ സ്വതന്ത്ര മാധ്യമങ്ങളും കോടതികളും ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ശല്യമായിത്തീര്‍ന്നിരിക്കുന്നു.മുതലാളിത്തത്തെ നിലനിര്‍ത്താന്‍ വേണ്ടി മുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ എന്നു പറയുന്നവര്‍ ഇപ്പൊ പാര്‍ട്ടി പത്രങ്ങളെന്നാല്‍ പാര്‍ട്ടി വിചാരിക്കുന്നതുനടപ്പിലാക്കിക്കിട്ടാന്‍ സഹായകമായ വിധത്തില്‍ പാര്‍ട്ടി മുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ എന്ന നിലയിലേക്കു താഴ്ന്നിരിക്കുന്നു. "ദേശാഭിമാനി"യില്‍ കുറച്ചുനാളുകളായി വരുന്ന പോള്‍ കൊലക്കേസ് വാര്‍ത്തകള്‍ എല്ലാം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും വിസ്വസിക്കുന്നില്ല എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.ബൂര്‍ഷ്വാപത്രത്തില്‍ മുതലാളിയാണവസാന വാക്കെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പാര്‍ട്ടി മുതലാളിയാണവസാനവാക്ക്‌. ഇവിടെ പിണറായി - കൊടിയെരി തര്‍ക്കത്തില്‍ അവര്‍ക്കാവുംവിധം ചൂട്ടുകത്തിച്ച് പിടിച്ചു കൊടുക്കുകയാണു ആ പത്രവും ജീവനക്കാരും.

Wednesday, July 1, 2009

സ: "തസ്ക്കര പിണറായി" ഫണ്ട്.

കാലാകാലങ്ങളായി ബക്കറ്റ്‌ പിരിവിലൂടെ 'കഴിവ്‌' തെളിയിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ലോകത്തെങ്ങും കേട്ടു കേള്‍വിയില്ലാത്ത പുതിയൊരു പിരിവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. സഖാവ്‌ പിണറായി വിജയന്‍ നിയമസഹായ ഫണ്ട്‌!
ലാവ്ലിന്‍ അഴിമതിക്കേസ്സില്‍ പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ കേസ്‌ നടത്തിപ്പിന്‌ വേണ്ടിയാണ്‌ ഇത്തരമൊരു പകല്‍ക്കൊള്ളയ്ക്ക്‌ രൂപംനല്‍കിയിരിക്കുന്നത്‌. അഴിമതിക്കേസ്സില്‍ പ്രതിയായ പിണറായി സഖാവിനെ നിയമത്തിന്‌ വിട്ടു കൊടുക്കാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ സി.പി.എം, ഇപ്പോള്‍ നീതിന്യായ വ്യവസ്ഥയെത്തന്നെ വിലയ്ക്ക്‌ വാങ്ങാനുള്ള ശ്രമമാണ്‌ ഇതിലൂടെ നടത്തുന്നത്‌. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ്സിലല്ല പിണറായി വിജയനെ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനത്തെ പൊതുമുതല്‍ കൊള്ളയടിച്ചതിന്റെ പേരിലാണ്‌.

നാടൊട്ടുക്കും ബക്കറ്റ്‌ പിരിവ്‌ നടത്തിയിട്ടുള്ള സി.പി.എം, അഴിമതിക്കാരനായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കുന്നതിന്‌ വേണ്ടി ബക്കറ്റുമായി തെരുവിലിറങ്ങുന്നത്‌ സാംസ്ക്കാരിക കേരളത്തിന്‌ തന്നെ അപമാനകരമാണ്‌. പിണറായിയുടെ പേരിലുള്ള അഴിമതിക്കേസ്സിന്റെ നടത്തിപ്പിനായി 40 കോടിയോളം രൂപ പിരിച്ചുനല്‍കുമെന്നാണ്‌ പാര്‍ട്ടി പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ സംസ്ഥാന വ്യാപകമായി പിരിവും ആരംഭിച്ചിട്ടുണ്ടെണ്‌ പാര്‍ട്ടിപ്പത്രവും വ്യക്തമാക്കിയിട്ടുണ്ട്‌.മുന്‍ വൈദ്യൂത മന്ത്രി കൂടിയായ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണര്‍ക്കെതിരെ സമരവുമായി സഖാക്കള്‍ തെരുവിലിറങ്ങിയതിന്‌ തൊട്ടു പിന്നാലെയാണ്‌ പിണറായി നിയമ സഹായ ഫണ്ടിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. നിയമത്തിന്‌ കീഴടങ്ങാന്‍ തയ്യാറാകാതെ നീതിന്യായ വ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച പാര്‍ട്ടി സെക്രട്ടറിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിനെതിരായി പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതിലൂടെ ഭരണഘടനയക്ക്‌ തന്നെ വെല്ലുവിളി ഉയര്‍ത്തിയ മാര്‍ക്സിസ്റ്റുകാര്‍ പുതിയ ബക്കറ്റ്‌ പിരിവിലൂടെ തെറ്റായ സന്ദേശമാണ്‌ സാധാരണ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌.

പിണറായിക്കെതിരായി കുറ്റപത്രം നല്‍കിയിരിക്കുന്നത്‌ ഹൈക്കോടതിയോ സുപ്രീം കോടതിയെ അല്ല. സി.ബി.ഐയുടെ സ്പെഷ്യല്‍ കോടതിയാണ്‌. അതിനുവേണ്ടിയാണ്‌ ഇപ്പോള്‍ പിരിക്കുന്ന 50 കോടി. അങ്ങനെയങ്കില്‍ സുപ്രിം കോടതിയില്‍ കേസ്‌ വാദിക്കുന്നതിന്‌ വേണ്ടി പാര്‍ട്ടി എത്ര കോടി പിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. കോടികള്‍ കൊടുത്താല്‍ എത്ര വലിയ അഴിമതിക്കേസ്സില്‍ നിന്നും തലയൂരാമെന്ന തെറ്റായ സന്ദേശവും ഈ നടപടിയിലൂടെ പാര്‍ട്ടി ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഇതിനുമുമ്പും സംസ്ഥാനത്തെ പല മന്ത്രിമാരും കേസ്സുകളില്‍ പ്രതികളായിട്ടുണ്ട്‌. അവരൊക്കെത്തന്നെ നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്തിട്ടുമുണ്ട്‌. ഇവര്‍ക്കാര്‍ക്കും വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന വ്യാപകമായി ബക്കറ്റ്‌ പിരിവ്‌ നടത്തിയിട്ടുമില്ല. അങ്ങനെ നോക്കുമ്പോള്‍ സ്വയം വിശുദ്ധനായി പ്രഖ്യാപിക്കുകയും നീതിന്യായ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്ന പിണറായി വിജയനെന്താ കൊമ്പുണ്ടോയെന്ന്‌ ചോദിക്കേണ്ടി വരും. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആരും നിയമത്തിന്‌ അധീതരല്ലെന്നും മര്‍ക്സിസ്റ്റുകാര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ബക്കറ്റ്‌ പിരിവിന്റെ പേരില്‍ സി.പി.എം പണം പിരിക്കുന്നത്‌ ആരുടെ കയ്യില്‍ നിന്നാണെന്നും കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സഖാക്കള്‍ ബക്കറ്റ്‌ കുലുക്കിയാല്‍ എത്ര പിരയുമെന്നും ഊഹിക്കാവുന്നതാണ്‌. എ.കെ.ജി സെന്ററും പാര്‍ട്ടി ചാനലും പത്രവും അമ്യൂസ്മെന്റ്‌ പാര്‍ക്കുമെല്ലാം ബക്കറ്റ്‌ പിരിവിലൂടെ പടുത്തുയര്‍ത്തിയതാണെന്ന്‌ വിശ്വസിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ വെറും മണ്ടന്‍മാരുമല്ല. പാര്‍ട്ടിപ്പത്രത്തിന്‌ വേണ്ടി പിടികിട്ടാപ്പുള്ളികളായ സാന്റിയാഗോ മാര്‍ട്ടിന്റേയും ലിസ്‌ ചാക്കോയുടെയും കോടികള്‍ കൈപ്പറ്റിയ കഥയും മലയാളികള്‍ മറന്നിട്ടില്ല. ഇതൊന്നും പോരാഞ്ഞ്‌ നക്ഷത്ര ഹോട്ടല്‍ ശൃംഖലയും ബക്കറ്റ്‌ പിരിവിലൂടെ സ്ഥാപിക്കുമെന്നാണ്‌ പറയുന്നത്‌. ബക്കറ്റ്‌ മറയാക്കി വ്യാവസായികളുടേയും ലാന്റ്‌ മാഫിയകളുടേയും കൈവശമുള്ള കള്ളപ്പണം വെളുപ്പിക്കുന്ന മാജിക്കാണ്‌ സി.പി.എം നടത്തുന്നത്‌. ഇത്‌ തന്നെയാണ്‌ പിണറായി നിയമസഹായ ഫണ്ടിന്റെ പേരിലും ഇപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്നത്‌. അഴിമതിക്കേസ്സിലെ പ്രതിയെ സംരക്ഷിക്കുന്നതിന്‌ വേണ്ടി പിരിവ്‌ നടത്തുന്ന സി.പി.എമ്മിന്റെ നടപടി ജനാധിപത്യ ബോധമുള്ള രാഷ്ട്രീയപാര്‍ട്ടിക്ക്‌ യോജിച്ചല്ല. പണംമുണ്ടെങ്കില്‍ നിയമനടപടികളില്‍ നിന്നും രക്ഷപെടാമെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ ശ്രമിക്കുന്നത്‌ ഗുരുതരമായ കീഴ്‌ വഴക്കം സൃഷ്ടിക്കും. ഇത്‌ ഭരണഘടനയോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നതില്‍ തര്‍ക്കമില്ല.







കടപ്പാട് - എം.എം ഹസ്സന്‍,വീക്ഷണം.

Monday, June 22, 2009

കരാട്ടിന്റെ വികല വിശകലനവും ലാവ്ലിനും.

'മൂന്നാം മുന്നണി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല വേണമെങ്കില്‍ കോണ്‍ഗ്രസ്‌ തങ്ങളെ പിന്തുണച്ചുകൊള്ളണം' എന്ന കാരാട്ടിന്റെ ഗര്‍വ്വുനിറഞ്ഞ പ്രഖ്യാപനം നമുക്കോര്‍മ്മയുണ്ട്‌. മൂന്നാംമുന്നണിയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നല്ലോ കാരാട്ടും കൂട്ടരും. അതു വിശ്വസിച്ച്‌ കൂടെക്കൂടിയിരുന്ന സ്വപ്നാടകരായ ചില രാഷ്ട്രീയനേതാക്കളുമുണ്ടായിരുന്നല്ലോ. വൈക്കം മുഹമ്മദു ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്‌' എന്ന നോവലിലെ ഒരു തലക്കെട്ട്‌ ഓര്‍മ്മ വരുന്നു. 'ഞാന്‍, ഞാന്‍ എന്ന്‌ പറഞ്ഞ്‌ അഹങ്കരിച്ചിരുന്ന രാജാക്കന്മാരും മറ്റും ഇന്ന് എവിടെ?

നമ്മുടെ കൊച്ച് കേരളത്തിലും ഉണ്ടായിരുന്നു കുറെ "ജയ"രാജാക്കന്മാരും,ലാവ്ലിന്‍ കള്ളന്മാരും. വടകര, കണ്ണൂര്‍ തുടങ്ങിയ സി.പി.എമ്മിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഒരുപാട്‌ അര്‍ത്ഥതലങ്ങളുള്ളതാണ്.യു.ഡി.എഫ്‌. 16 സീറ്റുകളില്‍ വിജയിക്കുകമാത്രമല്ല ഒന്നുരണ്ടുസീറ്റുകളിലൊഴികെ നേടിയ വമ്പന്‍ ഭൂരിപക്ഷവും സി.പി.എമ്മിന്റെയും കൂട്ടരുടെയും കണ്ണുതള്ളിക്കുന്നവയായിരുന്നു.ഈ പരാജയം പാര്‍ട്ടിയും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ചെന്നുപെട്ടിരിക്കുന്ന പടുകുഴിയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. ദുര്‍ഗന്ധം വമിക്കുന്ന അഴിമതിയുടെയും ജനവിരുദ്ധനിലപാടുകളുടെയും നേര്‍ക്കു ശക്തമായ പ്രതികരണമായിരുന്നു ജനവിധി.അതൊന്നും മനസ്സിലാക്കാതെ "ലാവ്നില്‍" മാധ്യമങ്ങളും, യു.ഡി.എഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നെല്ലാം പറയുന്നതു ജനവിധിയെ തള്ളിക്കളയുന്നതിനു തുല്യമാണു.എങ്കില്‍ ആദ്യം പാര്‍ട്ടി തള്ളേണ്ടതു അച്ചുമാമനെ ആല്ലേ, കാരാട്ടേ?

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 21 മാധ്യമകയ്യേറ്റങ്ങള്‍ക്കാണ്‌ സി പി എം നേതൃത്വം നല്‍കിയിരിക്കുന്നത്‌. പത്രപ്രവര്‍ത്തകരെയും ചാനല്‍ പ്രവര്‍ത്തകരെയും ആക്രമിക്കുക; പത്രമാഫീസുകളും പത്രങ്ങളും നശിപ്പിക്കുക തുടങ്ങിയ പേശീബല പ്രകടനത്തിലൂടെ സി പി എമ്മിന്റെ അസഹിഷ്ണുത തടംപൊട്ടി ഒഴുകുകയാണ്‌.ഇതെല്ലാം കാണിക്കുന്നത് കാരാട്ടുപറഞ്ഞതു അക്ഷരം പ്രതി അണികള്‍ അനുസരിക്കുന്നു എന്നാണല്ലൊ.പത്രങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണാവുന്നത്‌ പോലെ ഏകാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും വര്‍ഗശത്രു കൂടിയാണ്‌. "കുറ്റിച്ചൂല്‍, പിതൃശൂന്യന്‍, എടോ ഗോപാലകൃഷ്ണാ, മാധ്യമ സിന്‍ഡിക്കേറ്റ്‌ " തുടങ്ങിയ സംജ്ഞകളിലൂടെ മാധ്യമങ്ങള്‍ക്കെതിരെ ആരംഭിച്ച അക്രമങ്ങള്‍ കേവലം യാദൃച്ഛികമോ പെട്ടെന്നുള്ള പ്രതികരണങ്ങളോ അല്ല. അവരുടെ പ്രത്യയശാസ്ത്ര അജണ്ടകളാണ്‌. ഇതെല്ലാം എന്നത്തേയും പോലെ "ലാവ്ലിന്‍" കള്ളനെ രക്ഷിക്കാനുള്ള തത്രപ്പാടാണെന്നു ജനങ്ങള്‍ മനസ്സിലാക്കാതിരിക്കുമൊ? അവരെന്താ "ജയരാജ"ഗുരുക്കളെപ്പോലെ തലയില്‍ മൂളയില്ലാത്തവരാണൊ? ഒരു ഏകാധിപതി നിയമത്തേക്കാളും രാഷ്ട്രീയ പ്രതിയോഗികളേക്കാളും ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്‌ പത്രങ്ങളെയാണ്‌. ഏകാധിപത്യത്തിന്റെ താഴ്‌വഴികളിലൊന്നായ കമ്യൂണിസവും പത്രങ്ങളെ ഭയക്കുന്നു.

സി.പി.എമ്മിന്റെ സമുന്നതനായ ഒരു നേതാവ്‌ ചെന്നു വീണ പാതാളക്കുഴി കണ്ട്‌ ജനങ്ങള്‍ അന്തം വിട്ടുപോകുന്നു.അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം, തെളിവുകള്‍ മുഴുവന്‍ എതിരാണെന്നു കണ്ടിട്ടും പിണറായിയെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നല്ലോ.ഇവിടെ അച്യുതാനന്ദന്‍ പറയുന്നു; ഗവര്‍ണറുടെ തീരുമാനവും നടപടികളും ക്രമപ്രകാരമാണെന്ന്‌. അതില്‍ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന്‌. സുപ്രിംകോടതിപോലും അംഗീകരിച്ചിട്ടുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ പ്രയോഗിച്ചിട്ടുള്ളൂ എന്ന്‌. വി.എസ്സിന്റെ ഈ വാക്കുകള്‍ മറ്റൊരു അത്ഭുതമാണ്‌ ഉളവാക്കുന്നത്‌. കാരണം അദ്ദേഹം കൂടി ഇരുന്ന്‌ എടുത്ത തീരുമാനമാണ്‌ ഗവര്‍ണര്‍ തള്ളിക്കളഞ്ഞത്‌.മുന്‍ മന്ത്രിയെ വിചാരണ ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ അനുമതി സി.ബി.ഐക്ക്‌ ആവശ്യമില്ല. എന്നാല്‍ കേസിന്റെ തീര്‍പ്പിനുള്ളില്‍ ഏതെങ്കിലും ഉന്നതമായ അധികാര സ്ഥാനത്ത്‌ വരാന്‍ ഇടയുള്ളതിനാല്‍ ഒരു മുന്‍കരുതലെടുക്കുകയാണ്‌ സി.ബി.ഐ പിണറായിയുടെ കാര്യത്തില്‍ ചെയ്തത്‌. അതിനാണു സി.പി.എമ്മിന്റെ ഈ മാധ്യമവേട്ട.

യു.ഡി.എഫിന്റെ കാലത്തെ കണ്‍സള്‍ട്ടന്‍സി കരാര്‍ മാറ്റി യന്ത്രസാമഗ്രികള്‍ നേരിട്ട്‌ ലാവലിന്‍ കമ്പനി "സപ്ലൈ" ചെയ്യുമെന്ന വ്യവസ്ഥ വന്നു. കരാര്‍ തുക 35 കോടിയില്‍നിന്ന്‌ പലതവണ മാറ്റി പത്തിരട്ടിയാക്കി. ആ സമയം സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ. ബാലാനന്ദന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തന്നെ ആ നവീകരണ പദ്ധതിയെക്കുറിച്ച്‌ പഠിച്ചു. വിദേശ സ്വകാര്യകുത്തക ഏജന്‍സിയേക്കാള്‍ കാര്യക്ഷമമായി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ബി.എച്ച്‌.ഇ.എല്‍ (ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ ലിമിറ്റഡ്‌) നവീകരണ ജോലികള്‍ വെറും നൂറുകോടി രൂപയ്ക്ക്‌ സ്തുത്യര്‍ഹമാംവിധം ചെയ്യുമെന്ന്‌ ബാലാനന്ദന്‍ കമ്മിറ്റി നേരിട്ട്‌ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ദുരൂഹമായ സാഹചര്യത്താല്‍ ബാലാനന്ദന്റെ റിപ്പോര്‍ട്ട്‌ നിരസിക്കപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ 374.5 കോടി രൂപയ്ക്ക്‌ കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ചു. കോടതി ഇടപ്പെട്ടു.കുറ്റുകൃത്യത്തില്‍ വിദേശക്കമ്പനിക്കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടന്നത്‌ വിദേശത്തുവച്ചാണെന്നും തെളിവുകളും സാക്ഷികളും ചില പ്രതികളും സംസ്ഥാന വിജിലന്‍സിന്റെ പരിധിയിലല്ലെന്നും മനസ്സിലാക്കിയ ഹൈക്കോടതി ലാവലിന്‍ ക്രമക്കേടിന്റെ അന്വേഷണം സമയബന്ധിതമായി ഏറ്റെടുക്കാന്‍ സി.ബി.ഐയോട്‌ ആവശ്യപ്പെട്ടു.
ആര്‍ക്കും അടിപ്പെടാതെയും ആരുടെ മുമ്പിലും തലകുനിക്കാതെയും സി.ബി.ഐ നടത്തിയ അന്നേഷണം ഇപ്പൊള്‍ കോടതിയുടെ പരിഗണനയില്‍ ആണു.ഇനിയിപ്പൊ പിണറായി കുറ്റക്കാരന്‍ ആണന്നു കോടതി നിരീക്ഷിച്ചാല്‍ പോലും പിണറായി പിടിച്ചുനില്‍ക്കാനാണു സാധ്യത. അതിനിടെ പല ഫയലുകളും സി.ബി.ഐ ക്കു കിട്ടാതിരിക്കാന്‍ സി പി എം കളിച്ച നാറിയ കളികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വന്നതും പിണറായിക്കു പിടിച്ചിട്ടില്ല.കോടതിയില്‍ സാക്ഷിപ്പറയെണ്ടവര്‍ "സത്യം" അല്ലാ സീ ബി ഐക്കു മുന്നില്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്ത് എന്തെന്നറിയാത്തവരാണൊ വരദാചാരിയെപ്പോലുള്ള ഉന്നതതസ്തികയില്‍ സെക്രട്ടറിയേറ്റില്‍ ജോലിചെയ്തവര്‍? അതൊ അവരും സീ പി എംന്റെ നേതാക്കളെപ്പോലെ മണ്ടത്തരങ്ങള്‍ മാത്രം വിശ്വസിക്കുന്നവരാണൊ? "തല"യില്ലാത്ത ചില പാര്‍ട്ടിമാധ്യമങ്ങള്‍ ഇപ്പൊ പലരുടെയും "തലപരിശോധിക്കാന്‍" നടക്കുന്നുണ്ട്.

തലയില്‍ മുണ്ടിട്ടു നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തല പരിശോധിക്കാന്‍ പാര്‍ട്ടിക്കു ധൈര്യമുണ്ടാവുമൊ ആവൊ.

Sunday, June 7, 2009

ലാവ്ലിന്‍ കള്ളാ, ഇനിയെന്ത് ?

അവജ്ഞയുടെ കുപ്പത്തൊട്ടിയിലേക്ക്‌ വോട്ടര്‍മാര്‍ വലിച്ചെറിഞ്ഞത്‌ തിരിച്ചറിയാനാകാതെ അവിടെ കിടന്ന്‌ വരട്ട്‌ തത്വവാദങ്ങള്‍ നിരത്തുന്ന ഈ പാര്‍ട്ടി സെക്രട്ടറിയെ ഇനി എന്തിനു കൊള്ളാം ?

കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുകയാണ്‌ എന്നിട്ടും സഖാക്കന്മാര് ചെയ്യുന്നത്. കരിദിനം, ഹര്‍ത്താല്‍ ഒലക്കേടെ മൂട്.... നടക്കട്ടെ സഖാക്കളെ. ലാവ്ലിന്‍ സഖാവു നീണാള്‍ വാഴട്ടെ !

അദ്ദേഹം നേതൃത്വം നല്‍കിയ ഗൂഢാലോചനയുടെ ഫലമായി അരങ്ങേറിയ ലാവ്ലിന്‍ അഴിമതിയില്‍ അദ്ദേഹത്തെയും കൂട്ടാളികളെയും ജനങ്ങള്‍ വിചാരണ കൂടാതെ ശിക്ഷിച്ചത്‌ മാന്യദേഹത്തിന്‌ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇനി ഇപ്പോള്‍ വിചാരണയും നേരിടണം. എന്താ സഖാവേ കഴിയുമൊ? അതൊ A G യെ പ്പോലെ ഇനിയും ഇറക്കുമൊ നന്ദി കാട്ടുന്ന പാര്‍ട്ടി സഖാക്കളെ ?

"ലാവ്ലിന്‍"ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ 'അഭിനവ ലെനിന്‍' സമ്മതിക്കുന്നുണ്ടെങ്കിലും അതങ്ങടു സമ്മതിക്കാന്‍ കഴിയുന്നില്ലാ മറ്റ് സഖാക്കന്മാര്‍ക്കു !

പാര്‍ട്ടിയെ തകര്‍ക്കാന്‍ വി.എസ്‌. പണ്ടെങ്ങോ ചന്ദ്രന്‍ പിള്ളയുടെ ദീന കിടക്കയിലിരുന്ന്‌ ഉപദേശിച്ച കാര്യം പരസ്യമാക്കാന്‍ ദിനേശ്‌ മണിക്ക്‌ ഇപ്പൊള്‍ ഉള്‍വിളിയുണ്ടായത്‌ വെറുതെയല്ലല്ലോ?


എസ്‌.എന്‍.സി ലാവലിന്‍ അഴിമതി നാള്‍വഴികള്‍


1990 പള്ളിവാസല്‍ പദ്ധതി നവീകരിക്കുന്നതിനു പകരം 40 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്കു കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ശുപാര്‍ശ.

1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

1995 ആഗസ്‌ത്‌ 10 പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ ലാവ്‌ലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെക്കുന്നു. സി.ഐ.ഡി.എ, ഇ.ഡി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന്‌ പദ്ധതിച്ചെലവിനാവശ്യമായ സാമ്പത്തിക സഹായം നേടിയെടുക്കാന്‍ ലാവ്‌ലിന്‍ സഹായിക്കും. (വൈദ്യുത മന്ത്രി പത്മരാജന്‍)

1996 ഫിബ്രവരി 24 പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ ഏ.കെ. ആന്റണി മന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുത മന്ത്രി. (എസ്‌.എന്‍.സി. ലാവലിന്‍ കണ്‍സള്‍ട്ടന്‍സി ഫീസ്‌ 24.04 കോടി രൂപ. കാനഡയില്‍ നിന്ന്‌ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ 183 കോടി രൂപയും അനുവദിച്ചു.)

1996 മെയ്‌ 20 ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌ മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

1996 സപ്‌തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച്‌ പഠിക്കാന്‍ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.
1996 ഒക്ടോ.1223 പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997 ഫിബ്രവരി. 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

ന്മ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ ലാവലിന്‍ കമ്പനിയുമായുള്ള ഇടപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം കാനഡയില്‍. അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായിരുന്നു ഈ സന്ദര്‍ശനം. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിച്ചത്‌ ഈ സന്ദര്‍ശനത്തിലാണ്‌.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവയ്‌ക്കുന്നു. പദ്ധതി നവീകരണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതല കൂടി ലാവലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11 മുഖ്യമന്ത്രി ഇ. കെ. നായനാരും പിണറായി വീജയനും കാനഡ സന്ദര്‍ശിക്കുന്നു.

1997 ഡിസംബര്‍: എസ്‌. എന്‍. സി ലാവലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പദ്ധതി രേഖ തയ്യാറാക്കി കേരള വൈദ്യുതി ബോര്‍ഡിന്‌ സമര്‍പ്പിക്കുന്നു.

1998 ജനവരി : കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ലാവലിനുമായുള്ള കരാറിന്‌ അംഗീകാരം നല്‍കുന്നു.

1998 എപ്രീല്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ കനേഡിയന്‍ സര്‍ക്കാരിനു കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

ന്മ (കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്നി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ 98.3 കേടി രൂപ സമാഹരിച്ചു നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലാവലിന്‍ നല്‍കിയ സാമ്പത്തിക സഹായം 8.98 കോടി രൂപ മാത്രം. വൈദ്യുത പദ്ധതി നവീകരണം 2001ല്‍ പൂര്‍ത്തിയായപ്പോള്‍ 240 കോടി രൂപ ആകെ ചെലവ്‌ കണക്കാക്കി.)

1998 ജൂലായ്‌ 6 : കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്‌പാ കരാര്‍ ഒപ്പു വയ്‌ക്കുന്നു.

2001: ഏ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്‌ എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതനുസരിച്ച്‌ ലാവലിന്‍ കരാറിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

2002 നവംബര്‍ 10: കനേഡിയന്‍ കമ്പനിയുടെ മേലധികാരികള്‍ കേരളത്തില്‍.

2003 ഫിബ്രവരി: നവീകരണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നു.

2005 ജൂലായ്‌ 7: കുറ്റിയാടി പദ്ധതിയിലും ലാവലിന്‍ ഇടപാടില്‍ വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്‌

2005 ജൂലായ്‌ 9: ലാവലിന്‍ ഇടപാട്‌: 374 കോടി പാഴായെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌

ന്മ ലാവലിന്‍ ഇടപാടില്‍ 2004 മാര്‍ച്ച്‌ വരെ പദ്ധതി അറ്റകുറ്റപ്പണികള്‍ക്ക്‌ വേണ്ടി വന്ന ചെലവും ഉത്‌പാദനച്ചെലവ്‌ വര്‍ദ്ധിച്ചതു മൂലമുള്ള നഷ്ടവും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കിട്ടാതിരുന്ന തുകയും ചേര്‍ത്ത്‌ ആകെ 374.5 കോടി രൂപയുടെ ദുര്‍വ്യയം സംഭവിച്ചുവെന്ന്‌ കംപ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

2005 ജൂലായ്‌ 19: ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വി.എസ്‌.

2005 ജൂലായ്‌ 22: ലാവലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍

2005 ഡിസംബര്‍ 7: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

2006 ഫിബ്രവരി 13: സി. എ. ജി. റിപ്പോര്‍ട്ട്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കുന്നു

2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച്‌ 1: ലാവലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ വിടാന്‍ മന്തിസഭായോഗം തീരുമാനിക്കുന്നു.

2006 മെയ്‌ 16: ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന്‌ 86.246 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു

2006 ജൂണ്‍ 1: സി.ബി.ഐ കൊച്ചി യൂണിറ്റ്‌ പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ്‌ 19: ക്രൈം എഡിറ്റര്‍ നന്ദഗോപാല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്ക്‌, ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.
2006 നവമ്പര്‍ 1: കേന്ദ്ര വിജ്ഞാപനം ഇല്ലാത്തതിനാലാണ്‌ ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തതെന്ന്‌ സി.ബി.ഐ കോടതിയെ അറിയിക്കുന്നു.
2006 നവംബര്‍ 16: ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌്‌ സി. ബി. ഐ ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവമ്പര്‍ 22. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്‌ ഇടതുമുന്നണി സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ്‌ ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

ന്മ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ വൈദ്യനാഥനേയും ആനന്ദിനേയും വരുത്തി.
ന്മ കോടതി പറയുകയാണെങ്കില്‍ കേസ്‌ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ സി.ബി.ഐ.

2006 ഡിസംബര്‍ 4 സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.
കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ തലശ്ശേരി പീപ്പ്‌ള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സിന്റെ പൊതുതാത്‌പര്യ ഹര്‍ജി
2006 ഡിസംബര്‍ 5 ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷണം - സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

2006 ഡിസംബര്‍ 14: ലാവലിന്‍ കേസില്‍ മുന്‍ യു.ഡി.എഫ്‌ മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന്‌ ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ എതിര്‍ സത്യവാങ്‌മൂലം
2006 ഡിസംബര്‍ 15: ലാവലിന്‍ കേസന്വേഷണം സി.ബി.ഐ ക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ മാറ്റിയതിനെ ഹൈക്കോടതി വിമര്‍ശിക്കുന്നു.
2007 ജനുവരി 1: ലാവലിന്‍ കേസില്‍ പിണറായിക്ക്‌ പങ്കില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

2007 ജനുവരി 2: തന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌ ഭെല്ലിന്‌ കരാര്‍ നല്‍കാനാണെന്ന്‌ ബാലാനന്ദന്‍ മാതൃഭൂമിയോട്‌ പറഞ്ഞു.
2007 ജനുവരി 3: ലാവലിന്‍ കേസ്‌ വാദം പൂര്‍ത്തിയായി. പ്രഥമ വിവര റിപ്പോര്‍ട്ട്‌ സി.ബി.ഐ. കോടതിക്ക്‌ കൈമാറി. സി.ബി.ഐ. അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി.
2007 ജനവരി 16: ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന്‌്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവലിന്‍ കേസ്‌ സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ അന്വേഷിക്കണമെന്ന്‌ സി.ബി.ഐ ഡയറക്ടര്‍ ഉത്തരവിടുന്നു.
2007 ഫിബ്രവരി 13: സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 18: വൈദ്യുതി മന്ത്രിമാരായ കാര്‍ത്തികേയനേയും പിണറായി വിജയനേയും ചോദ്യം ചെയ്യും. കാണാതായ ഫയലുകള്‍ എല്ലാം കണ്ടെത്തി - സി.ബി.ഐ
2008 ഫിബ്രവരി 22: ലാവലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന്‌ ഒരു നേട്ടവും ഉണ്ടായില്ലെന്ന്‌ സി.ബി.ഐ.

2008 മാര്‍ച്ച്‌ 17: അന്വേഷണ പുരോഗതി ഉള്‍പ്പെട്ട റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ ഹാജരാക്കി
2008 മാര്‍ച്ച്‌ 19: ലാവലിന്‍ കേസ്‌ അന്വേഷണം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ ഹൈക്കോടതി ഉത്തരവ്‌.
2008 മെയ്‌ 18: പിണറായി വിജയനില്‍ നിന്ന്‌ സി.ബി.ഐ. തെളിവെടുത്തു.

2008 സപ്‌തംബര്‍ 23: ലാവലിന്‍ കേസ്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ നാലു മാസം കൂടി: ഹൈക്കോടതി
2009 ജനുവരി 22: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സി.ബി.ഐ. ചീഫ്‌ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

2009 ജനുവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പിണറായി ഒമ്പതാം പ്രതി. ആകെ 11 പ്രതികള്‍.
2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതി: ഹൈക്കോടതി സര്‍ക്കാറിന്‌ മൂന്നുമാസം സമയം നല്‍കി.

2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്നു മുഖ്യമന്ത്രി.
ധാരണാപത്രത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള നിര്‍ദ്ദേശം തന്റെ മുമ്പില്‍ വന്നുവെന്നും അതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയച്ചുവെന്നും വൈദ്യുത മന്ത്രി എസ്‌. ശര്‍മ നിയമസഭയില്‍ വെളിപ്പെടുത്തി.

2009 ഫിബ്രവരി 18: ധാരണാപത്രം പുതുക്കാത്തതിനാല്‍ പണം നഷ്ടമായെന്ന്‌ ലാവലിന്‍.
2009 ഫിബ്രവരി 19: ലാവലിന്‍ കരാര്‍ സംബന്ധിച്ച അഴിമതി കേസ്‌ കോടതി തീരുമാനിക്കട്ടെയെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. നിയമസഭയില്‍.
2009 മാര്‍ച്ച്‌ 27: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവും സംഘവും ഗവര്‍ണറെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കുന്നു.
2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

2009 ഏപ്രില്‍ 1: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ ലക്ഷ്യം സ്വന്തം നേട്ടം മാത്രമെന്നും തട്ടിപ്പുമാര്‍ഗ്ഗത്തിലൂടെ സര്‍ക്കാരിനെയും മന്ത്രിസഭയെയും പിണറായി വിജയന്‍ തെറ്റുദ്ധരിപ്പിച്ചെന്നും സി.ബി.ഐ കാരണസഹിതം വ്യക്തമാക്കുന്നു.

2009 ഏപ്രില്‍ 1: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 2: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 6: മൂന്ന്‌ ജലവൈദ്യൂതി പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയ എസ്‌. എന്‍. സി ലാവലിന്‌ ഗൂഢാലോചനയിലൂടെ പ്രതികള്‍ വളരെ ഉയര്‍ന്ന നിരക്കുകള്‍ വകയിരുത്തി നല്‍കിയതായി സി.ബി.ഐ കണ്ടെത്തുന്നു

2007 ഏപ്രില്‍ 12: ലാവലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടാണെന്ന്‌ ബാലാനന്ദന്റെ മൊഴി പുറത്തുവരുന്നു

2007 ഏപ്രില്‍ 13: പിണറായിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌. സന്തോഷ്‌കുമാര്‍ ഉത്തരവിടുന്നു.

2007 ഏപ്രില്‍ 17: ലാവലിന്‍ ഫയല്‍ പൂഴ്‌ത്തല്‍ കേസില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജി പോലീസ്‌ കേസെടുത്തു.

2007 ഏപ്രില്‍ 20: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ ഫയല്‍ ചെയ്‌ത ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി മെയ്‌ രണ്ടാം വാരത്തിലേക്ക്‌ നീട്ടി.

2007 മെയ്‌ 02 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറല്‍ നിയമോപദേശം നല്‍കുന്നു.

2007 മെയ്‌ 03 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറലിന്റെ നിയമോപദേശം ശരിവയ്‌ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി. പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം തീരുമാനിക്കുന്നു.

2007 മെയ്‌ 06: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നു.

2007 മെയ്‌ 07: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍.

എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പ്രതികള്‍ രണ്ടു തട്ടില്‍. സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുന്നു. മന്ത്രിസഭാ തീരുമാനം ഗവര്‍ണറെ അറിയിക്കുന്നു.

2007 മെയ്‌ 11: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഗവര്‍ണര്‍ ആര്‍. എസ്‌. ഗവായി മുഖ്യമന്ത്രിയോട്‌ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു.

2007 മെയ്‌ 13: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ചതായി ഗവര്‍ണറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനം
2007 മെയ്‌ 26: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്ന്‌ സി.ബി.ഐ.

2007 ജൂണ്‍ 01: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്നും പ്രോസിക്യൂഷന്‍ അനുമതി വേണമെന്നും സി.ബി.ഐ.

2009 ജൂണ്‍ 7: ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക്‌ അനുമതി നല്‍കി

കടപ്പാടു - www.mathrubhumi.com

Tuesday, May 12, 2009

മറ്റേത് കാട്ടുമൊ? സുധാകരമന്ത്രി.

"മറ്റേത്" കാട്ടാമൊ? യു.ഡി.എഫ് നോട് നമ്മുടെ മന്ത്രി.......

പ്രതിഷേധിക്കാന്‍ നടന്ന ജീവനക്കാരുടെ പ്രകടനത്തിനുനേരെ മന്ത്രിയുടെ സ്റ്റാഫിന്റെ തെറിയഭിഷേകം....പോലീസ് വക അടി....

മന്ത്രിക്കു പറ്റിയ പേര്‍സണല്‍സ്റ്റാഫ് ... ഇവര്‍ കൊടുങ്ങല്ലൂരില്‍ നിന്നും വന്നതാണൊ, എന്തൊരൊ?

മന്ത്രീ, സുധാകരാ നിങ്ങള്‍ക്കു നാണമില്ലെ? നിങ്ങള്‍ക്കെന്തവകാശം ജീവനക്കാരെ ഈവിധം ശാസിക്കാന്‍? പണിയെടുപ്പിക്കാന്‍ അറിയില്ലെല്‍ ഇറങ്ങിപ്പൊണം മിസ്റ്റര്‍ മന്ത്രി, അല്ലാതെ പൊതുവേദിയില്‍ "മറ്റേത്" കാട്ടാമൊ? എന്നെല്ലാം പറയാമൊ?

മുട്ടത്തെറി പറഞ്ഞിട്ടാണൊ നിങ്ങള്‍ ജീവനക്കാരെ ശാസിക്കുക?

ചൊട്ടയിലെ ശീലം ചുടലവരെ..വളര്‍ത്തുദൊഷം..കുടുംബപാരംബര്യം..ഇതെല്ലാം ആയിരുന്നു ജനങ്ങളുടെ പ്രതികരണം എന്നു "ഏഷ്യനെറ്റില്‍" കാണാന്‍ കഴിഞ്ഞു.

കേരളീയരെ നാണം കെടുത്താന്‍ ഒരു ബഫൂണ്‍ മന്ത്രി.

പിണറായിക്കു പറ്റിയ കൂട്ട് തന്നെ !!


അതിലും രസം "ദേശാഭിമാനി" വായിക്കാനായിരുന്നു, വാര്‍ത്ത ഇങ്ങനെ."സഹകരണമന്ത്രിയുടെ ഓഫീസ് ആക്രമിച്ചു"
പാര്‍ട്ടിചാനലില്‍ വരെ കണ്ടതാണു ജീവനക്കാരുടെ പ്രകടനത്തിനുനേരെ മന്ത്രിയുടെ സ്റ്റാഫിന്റെ തെറിയഭിഷേകവും അടിയും, എന്നിട്ടും ?

വിദ്യഭ്യാസം ഉണ്ടായിട്ടും വിവര‍ദോഷികളുടെ,സുധാകരന്മാരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു സി പി എം.


മറ്റൊരു വശം..


കഴിഞ്ഞ 3 വര്‍ഷമായി തെറിയഭിഷേകം നടത്തിയിരുന്ന മന്ത്രി തിരഞ്ഞെടുപ്പുകാലത്ത് വളരെ ഡീസന്റായിരുന്നു.ഇതുകൊണ്ട്തന്നെ ഇങ്ലീഷ് M A യില്‍ ബിരുദമെടുത്ത മന്ത്രിക്ക് ബുധ്ദിയില്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലൊചിക്കണം.അപ്പോള്‍ പിന്നെന്താണു ആളുടെ പ്രശനം? കാത്തിരുന്നു കാണുകതന്നെ.

Saturday, May 9, 2009

കള്ളനു "കഞ്ഞി" വെക്കുന്നവന്‍ !!!!!

സി.പി.എം പാര്‍ട്ടി സെക്രട്ടറിയേറ്റ്‌ യോഗം നിയമ പരമായ വിഷയത്തില്‍ സംസ്ഥന മന്ത്രിസഭ എന്ത്‌ തീരുമാനിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുക. അത്‌ ഘടകകക്ഷി മന്ത്രിമാര്‍ പോലും അംഗീകരിക്കണമെന്ന്‌ ആജ്ജാപിക്കുക.അഴിമതിക്കേസ്സില്‍ പ്രതിയായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കാന്‍ ഭരണഘടനാപരമല്ലാത്ത എന്ത്‌ പ്രവൃത്തിയും ചെയ്യാന്‍ സി.പി.എം അല്ലാതെ മറ്റേത്‌ ജനാധിപത്യ പാര്‍ട്ടിയാണ്‌ ധൈര്യപ്പെടുക?ലാവ്ലിന്‍ ഉയര്‍ന്ന്‌ വന്നപ്പോള്‍ ആദ്യം പറഞ്ഞു പേടിയില്ലെന്ന്‌. എന്നിട്ടും സി.ബി.ഐ അന്വേഷണത്തിനെതിരായി, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ തന്നെ പണം മുടക്കി മുന്തിയ അഭിഭാഷകരെ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐ കേസെടുത്തു. അപ്പോള്‍ രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്നായി.

ഇപ്പൊള്‍ നാണം കെട്ടും ഭീഷണിപ്പെടുത്തി നേരിടുമെന്നായി. അതാണു സി.പി.എം !!!!

ലാവ്ലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന പ്രസ്ഥാവനയില്‍ സി.പി.എം ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ല. സഖാവ്‌ പിണറായിക്ക്‌ അഴിമതി എന്താണെന്ന്‌ പോലും അറിയില്ലെന്ന്‌ ജയരാജന്‍മാര്‍ അടക്കമുള്ള സഖാക്കള്‍ നാടുനീളെ പ്രചാരണം നടത്തുന്നത്‌. പക്ഷെ നിയമപരമായി നേരിടുമെന്ന പ്രസ്ഥാവന മാത്രം വെള്ളം തൊടാതെ വിഴുങ്ങിയ മട്ടാണ്‌ ഇപ്പോള്‍ കാണുന്നത്‌. കേസിനെ നിയമപരമായി നേരിടുമെന്ന്‌, പൊതുജനമധ്യത്തില്‍ വിളിച്ചു പറഞ്ഞവര്‍ ഇപ്പോള്‍ എന്തിനാണ്‌ ഭയപ്പെടുന്നത്‌?

പിണറായി അഴിമതി നടത്തിയിട്ടില്ലെങ്കില്‍ എന്തിനാണ്‌ നീതിന്യായ വ്യവസ്ഥയെ ഭയക്കുന്നത്‌? നിരപരാധിത്വം തെളിയിക്കാന്‍ ഏറ്റവും ഫലപ്രദമായ മര്‍ഗ്ഗം കോടതിയെ സമീപിക്കുക എന്നത്‌ തന്നെയാണ്‌.

പൊതുജനമധ്യത്തില്‍ പെരും കള്ളനായി മാറിയ സഖാവിനെ വിശുദ്ധനാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ്‌ പാര്‍ട്ടിതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്‌.

നായനാര്‍, ബാലക്രിഷ്ണപിള്ളയെ പ്രതിയാക്കാന്‍ ഒരു അഡ്വക്കേറ്റ്‌ ജനറലിന്റെയും ഉപദേശം സ്വീകരിച്ചതും നമ്മള്‍ക്കറിവില്ല. ഒരു ദിവസം പോലും വൈകാതെ അന്ന് നായനാര്‍ ബാലക്രിഷ്ണപിള്ളക്കിട്ടു പണികൊടുത്തു.ഇപ്പൊള്‍ കളി മാറി കാരണം ഇത് പാര്‍ട്ടി സെക്രട്ടറിയാണു. ആളെ രക്ഷ്പ്പെടുത്തേണ്ടതു അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെയും ഒരു ഉത്തരവാദ്വിത്വമാണു.അവിടെയാണു അച്ചുമാമന്‍ എന്ന രാഷ്ട്രീയകാരെനെ നമ്മള്‍ കാണുക.

അഴിമതിയോടും അഴിമതിക്കാരോടും കുരിശുയുദ്ധം പ്രഖ്യാപിച്ചെന്ന്‌ സ്വയം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, മന്ത്രിസഭയില്‍ എ.ജിയുടെ ശുപാര്‍ശയെ എതിര്‍ക്കുമെന്നാണ്‌/എതിര്‍ത്തുഎന്നാണു മുഖ്യന്റെ തനിനിറം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത ചില മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നത്‌.

തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നതിന്‌ വേണ്ടി എന്തും ചെയ്യുന്ന അച്യുതാനന്ദന്‍ തന്റെ പതിവ്‌ ഉരുണ്ടുകളിതന്നെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ആവര്‍ത്തിച്ചു.അതുകൊണ്ടൊന്നും പിണറായി അടങ്ങിയിട്ടില്ല എന്നാണു എ.കെ.ജി സെന്ററില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. അച്യുതാന്ദനെ മുഖ്യമന്ത്രി കസേരയില്‍ മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന്‌ തന്നെ ചവിട്ടിപ്പുറത്താക്കണമെന്നത്‌ പിണറായി വിജയനും കൂട്ടരും നേരത്തെ തന്നെ ഉറപ്പിച്ചതാണു.അച്യുതാനന്ദന്റെ നിഴല്‍ പോലെ നിന്ന പി.കെ ഗുരുദാസന്‍ സഖാവ്‌ പോലും എ.കെ.ജി സെന്ററില്‍ നടന്ന യോഗത്തില്‍ വച്ച്‌ വി.എസിനെ തള്ളിപ്പറഞ്ഞെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

അതെന്തുമാകട്ടെ അച്യുതാനന്ദന്‍ ഉടന്‍ പുറത്താകുമെന്ന്‌ പറയാന്‍ കഴിയില്ലാ...

ആളാരാ മോന്‍ ? മുഖ്യമന്ത്രി കസേരയില്‍ തൊട്ടുള്ള ഒരു കളിയും ആള്‍ കളിക്കില്ല എന്നു കഴിഞ്ഞ 3 വര്‍ഷമായി ആളെ കണ്ട്കൊണ്ടിരിക്കുന്ന കേരളീയര്‍ക്കറിയാം....

പക്ഷെ തെറ്റ്‌ ചെയ്തവന്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇത്‌ തന്നെയാണ്‌ സി.പി.എമ്മിന്റെ പ്രശ്നവും. പിണറായി അഴിമതി നടത്തിയെന്ന്‌ പകല്‍ പോലെ വ്യക്തമാണ്‌. അങ്ങനെയാകുന്വോള്‍ കോടതയില്‍ നിരപരാധിത്വം തെളിയിക്കുക സാധ്യമല്ല. ഈ തിരിച്ചറിവ്‌ തന്നെയാണ്‌ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന്‌ പിന്‍മാറാന്‍ പിണറായി വിജയന്‍ പ്രേരിപ്പിക്കുന്നതും.

ഇപ്പൊള്‍ നാറിയ മാധ്യമ കളിയിലൂടെ മുഖ്യമന്ത്രി കസേരയില്‍ പിടിച്ചിരിക്കാന്‍ അച്യുതാന്ദനെ കേരള ജനതയ്ക്കു എങ്ങനെ മറക്കാന്‍ പറ്റും?

കള്ളനു കഞ്ഞി വെച്ചവനും പിടിക്കപ്പെടുന്ന കാലം വിദൂരമല്ലാ....

Wednesday, May 6, 2009

അഡ്വക്കേറ്റ്‌ ജനറല്‍, പിണറായിയുടെ കളിപ്പാവ !!!

രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ്‌ ലാവ്ലിന്‍ കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ സംസ്ഥാന സര്‍ക്കാരിന്‌ നിയമോപദേശം നല്‍കിയിരിക്കുന്നത്‌. മുമ്പ്‌ ഇതേ പംക്തിയിലും പത്രസമ്മേളനങ്ങളിലും പറഞ്ഞത്‌ തന്നെ ആവര്‍ത്തിക്കാതെ നിവര്‍ത്തിയില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതിക്കായുള്ള സി.ബി.ഐയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശത്തിന്‌ വിട്ടതു മുതല്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായ നിലയിലാണ്‌ എ.ജി. പ്രവര്‍ത്തിച്ചത്‌. തന്റെ നിയമോപദേശം അകാരണമായി വൈകിച്ച എ.ജി. ഒടുവില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സാധൂകരിച്ചു കൊണ്ടുള്ള നിയമോപദേശം തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌.

സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത നിയമോപദേശം വിദഗ്ധോപദേശമായി കരുതാനേപറ്റില്ല. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്‌ മുതല്‍ പിണറായി വിജയനും സംഘവും ആരംഭിച്ച നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ എ.ജിയുടെ നിയമോപദേശം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ മുടക്കിയാണ്‌ സര്‍ക്കാര്‍ പിണറായി വിജയന്‌ വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സി.ബി.ഐ. അന്വേഷണത്തിനെതിരായി വാദിച്ചത്‌. ചെലവായ ലക്ഷക്കണക്കിന്‌ രൂപയുടെ കണക്ക്‌ അടുത്തിടെ പുറത്ത്‌ വരികയും ചെയ്തു. എന്നാല്‍ കൊള്ളസംഘത്തിന്റെ വാദങ്ങള്‍ കോടതികളില്‍ നിലനിന്നില്ല. സി.ബി.ഐ. അന്വേഷണം അനിവാര്യമായി. തുടര്‍ന്ന്‌ അന്വേഷണം അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ പിണറായിയും സംഘവും ഏര്‍പ്പെട്ടത്‌.

സര്‍ക്കാരില്‍ നിന്നും വൈദ്യുതി വകുപ്പില്‍ നിന്നും നിര്‍ണായക ഫയലുകള്‍ സി.ബി.ഐക്ക്‌ ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ്‌ പിന്നീട്‌ പിണറായിയും കൂട്ടരും നടത്തിയത്‌. അതിന്‌ വേണ്ടി അത്യന്തം വൃത്തിക്കെട്ട പ്രവര്‍ത്തികളില്‍ തന്നെ അവര്‍ ഏര്‍പ്പെട്ടു.
വൈദ്യുതി ബോര്‍ഡിലെയും സെക്രട്ടേറിയറ്റിലെയും ഇടത്‌ അനുകൂല സംഘടനകളിലെ പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ നിര്‍ണായക രേഖകള്‍ മുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തി ഈ രേഖകള്‍ ഒന്നാകെ സി.ബി.ഐ. പുറത്ത്‌ കൊണ്ടുവന്നു. തുടര്‍ന്ന്‌ പിണറായി വിജയന്‍ കേസില്‍ ഒമ്പതാം പ്രതിയായി ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കേസില്‍ മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടുകയെന്ന കടമ്പ സി.ബി.ഐക്ക്‌ കടക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ കോടതിക്ക്‌ തന്നെ തീരുമാനം എടുക്കാവുന്നതേ ഉള്ളുവെങ്കിലും നിയമവ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട്‌ മൂന്ന്‌ മാസത്തെ സമയം സര്‍ക്കാരിന്‌ നല്‍കാന്‍ ഹൈക്കോടതി തയാറായി.

തീരുമാനം എടുക്കും മുന്‍പ്‌ എ.ജിയുടെ നിയമോപദേശം തേടുകയെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി തീരുമാനം പരമാവധി വൈകിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്‍കാമായിരുന്ന ഉപദേശം മൂന്നു മാസം വൈകിച്ച്‌ രാഷ്ട്രീയക്കളിയില്‍ കക്ഷിചേരുകയായിരുന്നു എ.ജി. ഇതിനെതിരേ പ്രതിപക്ഷം മുഖ്യമന്ത്രിയെ നേരിട്ട്‌ കണ്ട്‌ പരാതി നല്‍കിയെങ്കിലും അദ്ദേഹം പിണറായിയെ ഭയന്ന്‌ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ട്‌ പരാതിപ്പെട്ടു. എത്രയും പെട്ടെന്ന്‌ നീതിപൂര്‍വകമായ തീരുമാനമെടുക്കാനാണ്‌ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചത്‌. എന്നിട്ടും കോടതി അനുവദിച്ച സമയപരിധിയുടെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങുകയായിരുന്നു സര്‍ക്കാര്‍. ഈ സമയം അവസാനിക്കാറായപ്പോള്‍ എ.ജി. തന്റെ തനിസ്വരൂപം വെളിവാക്കി പുറത്ത്‌ വന്നിരിക്കുന്നു.

വിചിത്രമായ ന്യായങ്ങള്‍ പറഞ്ഞാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍, പിണറായിക്ക്‌ പാദസേവ ചെയ്തിരിക്കുന്നത്‌. പാര്‍ട്ടിക്കുള്ളിലെ പോരില്‍ വി.എസിനൊപ്പം നില്‍ക്കുന്ന ആളെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സുധാകര പ്രസാദ്‌. എന്നാല്‍ സി.പി.എം. വെട്ടിപ്പിടിച്ച പിണറായി സര്‍വ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഒന്നിച്ച്‌ കീഴടക്കിയെന്ന്‌ വെളിവാക്കുന്നതാണ്‌ പുതിയ സംഭവവികാസം. വി.എസിനെ അനുകൂലിച്ചോ, പ്രതിപക്ഷ ആവശ്യം മാനിച്ചോ പിണറായിക്കെതിരായി തെറ്റായ നിയമോപദേശം സുധാകര പ്രസാദ്‌ നല്‍കണമെന്ന്‌ ആരും പറയില്ല. എന്നാല്‍ ഒരു വിദഗ്ദ്ധ ഉപദേശത്തിന്റെയും ആവശ്യമില്ലാത്ത വിധം ഏത്‌ വ്യക്തിക്കും ബോധ്യമായ കാര്യത്തില്‍ തന്റെ ദീര്‍ഘകാലത്തെ അഭിഭാഷക ജീവിതത്തെ സ്വയം അപമാനിച്ച്‌ കൊണ്ട്‌ അദ്ദേഹം നല്‍കിയിരിക്കുന്ന നിയമോപദേശമാണ്‌ പ്രശ്നം. അതിനെതിരെ നിമിഷനേരം കൊണ്ട്‌ ഉയര്‍ന്ന ജനവികാരംതന്നെ ഈ നിയമോപദേശത്തെ തികച്ചും അപ്രസക്തമാക്കുന്നു.

ഈ ഉപദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ കേവലം ഔപചാരികത മാത്രമായിരിക്കുമെന്ന്‌ ഉറപ്പ്‌. അതിനാല്‍ ഇനി കോടതി തന്നെയാണ്‌ ആശ്രയം. അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയ തികച്ചും തെറ്റായ ഉപദേശം സ്വീകരിച്ച്‌ സര്‍ക്കാര്‍ എടുക്കുന്ന നടപടിയെ കോടതി സ്വീകരിക്കില്ലെന്ന്‌ നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ള ആര്‍ക്കും ഉറപ്പുണ്ട്‌. കേസില്‍ കൃത്യമായ തെളിവുകളോടെ ഒരാള്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കേ മുന്‍ മന്ത്രിയായതിനാല്‍ അയാളെ പ്രോസിക്യൂട്ട്‌ ചെയ്യാമോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്‌. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളെ അനാവശ്യമായി കോടതി നടപടികളിലേക്ക്‌ വലിച്ചിഴക്കപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമായുള്ള വ്യവസ്ഥയാണ്‌ ഇവിടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്‌. അഴിമതി കാട്ടിയൊരു മന്ത്രിയെ സംരക്ഷിക്കാനുള്ള വ്യവസ്ഥയല്ലിത്‌. ഈ വ്യവസ്ഥ വളച്ചൊടിച്ച്‌ സര്‍ക്കാരിന്റെ സഹായത്തോടെ രക്ഷപെടാമെന്ന്‌ പിണറായി കരുതുകയും വേണ്ട.

ലാവ്ലിന്‍ കേസില്‍ നിയമനടപടികളുടെ അന്ത്യമല്ല എ.ജിയുടെ നിയമോപദേശം. നിയമോപദേശത്തിന്‌ പകരം രാഷ്ട്രീയ ഉപദേശമാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയിരിക്കുന്നത്‌. അഡ്വക്കേറ്റ്‌ ജനറലെന്നാല്‍ കോടതിയല്ല. കോടതിയില്‍ സര്‍ക്കാരിന്‌ വേണ്ടി വാദിക്കുന്ന ആള്‍ മാത്രമാണ്‌. ഈ വ്യക്തി ഇപ്പോള്‍ നിയമം മറന്ന്‌ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഭരണഘടനാതീതനായ ശക്തിക്കു വേണ്ടിയും വാദിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്‌. ഈ അധഃപതനം കണ്ടുനില്‍ക്കാനാകില്ല. ശക്തമായ ജനവികാരവും പ്രക്ഷോഭവും ഈ ഗൂഢാലോചനയ്ക്കെതിരേ ഉയര്‍ന്ന്‌ വരിക തന്നെ ചെയ്യും. കോടതി നടപടികളില്‍ ചെറിയൊരു ഇടവേള സൃഷ്ടിക്കാന്‍പോലും ഈ തെറ്റായ നിയമോപദേശം പിണറായിയെ സഹായിക്കില്ല. മറിച്ച്‌ ലാവ്ലിന്‍ കേസിന്റെ കാര്യത്തിലും മറ്റ്‌ അനേകം പ്രശ്നങ്ങളിലും ജനങ്ങളുടെ മനസില്‍ നടക്കുന്ന പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കാനാകും ഈ കള്ളക്കളി സഹായിക്കുക.

ജനങ്ങള്‍ക്ക്‌ കോടതി നടപടികളില്‍ വിശ്വാസമുള്ളത്‌ പോലെ തന്നെ ഗവര്‍ണറിലും വിശ്വാസമുണ്ട്‌. അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശം ഒരു ഗൂഢാലോചനയുടെ ഫലമാണെന്ന്‌ ബോധ്യമായിരിക്കേ സര്‍ക്കാരിന്റെ തീരുമാനവും അതേവഴിക്കായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ഇനി ഗവര്‍ണറുടെ തീരുമാനത്തിലും കോടതികളുടെ തീരുമാനത്തിലേക്കുമായിരിക്കും ജനങ്ങളുടെ ശ്രദ്ധ. നീതി നടപ്പായാല്‍ മാത്രം പോര നീതി നടപ്പായതായി ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുകയും വേണമെന്ന അടിസ്ഥാനതത്വമാണ്‌ നീതിന്യായ സംവിധാനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുള്ളത്‌.

എംഎം ഹസ്സന്‍

ഇപ്പോ വായിക്കുന്നത്?